ഭക്തരുടെ ശ്രദ്ധയ്‌ക്ക്‌: പാകിസ്ഥാന്‍ അല്ല ചൈന

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ സാമൂഹ്യമാധ്യമങ്ങളില്‍ മോദി ഭക്തര്‍ തീര്‍ത്തും പ്രകോപിതരായാണ്‌ കാണപ്പെടുന്നത്‌. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടു മുമ്പായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന്‌ സമാനമായ രീതിയില്‍ ആഞ്ഞടിക്കണമെന്നാണ്‌ വികാരവിക്ഷോഭിതരായ മോദി ഭക്തരുടെ ആവശ്യം. എന്തായാലും ഭക്തരെ തൃപ്‌തിപ്പെടുത്തും വിധം മോദി അത്രയേറെ വികാരാധീനനായി ഈ പ്രശ്‌നത്തെ സമീപിക്കുമെന്ന്‌ തോന്നുന്നില്ല. ഒന്നാമത്‌, ഒരു തിരഞ്ഞെടുപ്പ്‌ അടുത്തൊന്നും വരാനിരിക്കുന്നില്ല. രണ്ടാമത്‌, മറുപക്ഷത്ത്‌ നിലകൊള്ളുന്നത്‌ ഇന്ത്യയേക്കാള്‍ ദുര്‍ബലമായ രാജ്യമായ പാകിസ്ഥാനല്ല, ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയാണ്‌.

പ്രകോപനങ്ങള്‍ യുദ്ധങ്ങള്‍ക്ക്‌ വഴിവെക്കുകയാണെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കനത്തതായിരിക്കും. ആണവായുധം കൈവശം വെക്കുന്ന പാകിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷമുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യക്ക്‌ പിന്നീട്‌ പശ്ചാത്തപിക്കേണ്ടി വരാതിരുന്നത്‌ അവിടെ ഇമ്രാന്‍ഖാനെ പോലെ വകതിരിവുള്ള ഒരു ഭരണാധികാരിയാണ്‌ ഭരണം കൈയാളുന്നത്‌ എന്നതുകൊണ്ടാണ്‌. ഇമ്രാന്‍ഖാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഏതൊരു യുദ്ധകൊതിയന്റെയും കണ്ണ്‌ തുറപ്പിക്കുന്നതായിരുന്നു. ഉത്തര കൊറിയന്‍ ഏകാധിപതിയായ കിമ്മിനെ പോലുള്ള ഒരു നരാധമനാണ്‌ മറുപക്ഷത്ത്‌ ഭരണം കൈയാളുന്നതെങ്കില്‍ ഇന്ത്യയുടെ ആണവശക്തിയായ പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടല്‍ ചരിത്രം രേഖപ്പെടുത്തിയ വിധം അവസാനിക്കുമായിരുന്നുവോയെന്ന്‌ സംശയമാണ്‌. ശത്രു രാജ്യത്തിന്റെ പ്രഹരശേഷി മാത്രമല്ല, അവരുടെ ഭരണതലവന്റെ ധാര്‍മിക ബോധവും സഹിഷ്‌ണുതയുമെല്ലാം ഏറ്റുമുട്ടലുകളില്‍ എത്രത്തോളം പോകാമെന്നതിന്റെ അളവുകോലുകള്‍ കൂടിയാണ്‌.

Also read:  'അവിടെ ഒരു പള്ളിയേ ഇല്ലായിരുന്നു' : കോടതി വിധിയില്‍ പ്രശാന്ത് ഭൂഷണ്‍

പേരിലെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമായ പാകിസ്ഥാന്‍ പോലെയല്ല ചൈന. അവിടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നീണ്ട കാലമായുള്ള ഏകാധിപത്യമാണ്‌ നിലനില്‍ക്കുന്നത്‌. ഷി ജിങ്‌ പിങ്‌ രാജഭരണം നിലവിലുള്ള രാജ്യങ്ങളിലേതു പോലെ മരണം വരെ അധികാരത്തില്‍ തുടരാന്‍ നിയോഗിതനാണ്‌. ലോകകപ്പ്‌ വിജയം നേടികൊടുത്ത ക്രിക്കറ്റ്‌ ക്യാപ്‌റ്റനില്‍ നിന്നും പ്രധാനമന്ത്രിയായി വളര്‍ന്ന, അത്യപൂര്‍വമായ ഒരു കരിയറിന്‌ ഉടമയായ ഇമ്രാന്‍ഖാന്റെ സാമാന്യബോധവും യുക്തിചിന്തയുമൊന്നും സമാനമായ അളവില്‍ ഏകാധിപതിയായ ഷി ജിങ്‌ പിങിന്‌ ഉണ്ടാകണമെന്നില്ല. കോവിഡ്‌-19 ലോകം മുഴുവന്‍ പടര്‍ത്തിയതിന്റെ പേരില്‍ ആഗോള തലത്തില്‍ തന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്നതിന്റെ `കലിപ്പ്‌’ കൂടി അവര്‍ക്കുണ്ട്‌.

Also read:  ലോകമത് ലൈഫ്‌സ്റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരം ഉപേന്ദ്ര മേനോന്

പാകിസ്ഥാനെ തകര്‍ക്കാന്‍ തനിക്ക്‌ ഏഴ്‌ ദിവസം മതിയെന്നാണ്‌ നേരത്തെ മോദി ഒരു പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്‌. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരുടെ രക്തത്തിന്‌ പകരം ചോദിക്കണമെന്ന മോദി ഭക്തരുടെ വികാരം ഉള്‍ക്കൊണ്ട്‌ ചൈനയ്‌ക്കെതിരെ സമാനമായ ഭാഷയില്‍ സംസാരിക്കാന്‍ മോദി ഒരിക്കലും തുനിയാന്‍ സാധ്യതയില്ല. കാരണം രാജ്യത്തിനകത്തെ ഭരണ പരാജയങ്ങള്‍ മറയ്‌ക്കാന്‍ മോദിക്ക്‌ ഇടയ്‌ക്കിടെ കൊട്ടാവുന്ന ചെണ്ട പോലെ പാകത്തിന്‌ മുന്നില്‍ നില്‍ക്കുന്ന പാകിസ്ഥാനെ പോലെയല്ല ചൈന. അവര്‍ക്കെതിരെ സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന വിപത്തിനെ പറ്റി മോദിക്ക്‌ നല്ല ബോധ്യമുണ്ട്‌. അതുകൊണ്ടാണ്‌ അതിര്‍ത്തിയില്‍ ഉണ്ടായ അരുംകൊലയോട്‌ വൈകാരികമായി പ്രതികരിക്കാതെ അദ്ദേഹം ഉടന്‍ സര്‍വകക്ഷിയോഗം വിളിച്ചത്‌. കൊറോണയും ലോക്ക്‌ ഡൗണും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കു മേല്‍ കനത്ത ആഘാതം ഏല്‍പ്പിച്ച സാഹചര്യത്തില്‍ അതിനെ നേരിടാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി സര്‍വക്ഷിയോഗം വിളിക്കണമെന്ന ആവശ്യത്തിന്‌ ചെവികൊടുക്കാതിരുന്നയാളാണ്‌ മോദി. പക്ഷേ അതിര്‍ത്തിയില്‍ ചൈന ഒരിക്കല്‍ കൂടി തനിനിറം പുറത്തെടുത്തപ്പോള്‍ അത്‌ സ്വന്തം നിലയില്‍ പൊടുന്നനെയുള്ള തീരുമാനങ്ങളിലൂടെ കൈകാര്യം ചെയ്യാവുന്നതിന്‌ അപ്പുറമാണ്‌ എന്ന തിരിച്ചറിവ്‌ മോദിക്കുണ്ട്‌.

Also read:  കുട്ടികളുടെ വരുമാനവും നികുതി ബാധ്യതയും

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »