കൊച്ചി : അമേരിക്കയിലെ പുതിയ നികുതി നിയമമാറ്റം മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത. പൗരന്മാർ അല്ലാത്തവർ വിദേശത്തേക്ക് പണമയയ്ക്കുമ്പോൾ 5 ശതമാനം നികുതി ചുമത്താനുള്ള ബിൽ ‘ദ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന പേരിൽ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ അവതരിപ്പിച്ചു.
ഇത് നിയമമായി മാറുകയാണെങ്കിൽ, യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരും ഗ്രീൻ കാർഡ് ഹോൾഡേഴ്സും ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾ നേരിട്ടുള്ള സാമ്പത്തിക ബാധ്യതയ്ക്ക് വിധേയരാകും.
എച്ച്–1ബി, എൽ–1 പോലുള്ള ജോലി വീസയിൽ ഉള്ളവരും ഇതിന്റെ പരിധിയിൽപ്പെടും. വലിയ തുകയ്ക്ക് മാത്രമല്ല, ചെറിയ തുകയ്ക്കും പണമിടപാട് സമയത്ത് തന്നെ നികുതി ഈടാക്കപ്പെടും. പണമിടപാട് ചെയ്യുന്ന ബാങ്കുകൾ, കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ എന്നിവയെ കാണ്ട്രാക്റ്റ് ചെയ്ത് ഈടാക്കാനാണ് സാധ്യത.
ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി
അമേരിക്കയിൽ നിന്നും വിമുക്തമായി പണം അയക്കുന്നവരിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്.
- വിദേശകാര്യ മന്ത്രാലയം പ്രകാരം 45 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ യുഎസിൽ താമസിക്കുന്നത്.
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 2023–24 സാമ്പത്തിക വർഷത്തിൽ മാത്രം 32 ബില്യൻ ഡോളർ (ഏകദേശം 27.4 ലക്ഷം കോടി രൂപ) ഇന്ത്യക്കാർ യുഎസിൽ നിന്ന് നാട്ടിലേക്ക് അയച്ചു.
പുതിയ നികുതി നിയമം നടപ്പായാൽ, ഈ പണത്തിലേക്ക് 5% എന്ന നിലയിൽ 1.6 ബില്യൺ ഡോളർ (ഏകദേശം 13,688 കോടി.