അതിര്‍ത്തി വിപുലീകരണമല്ല, വികസനമാണ്‌ ശരി

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക്‌ സന്ദര്‍ശനത്തിനിടെ സൈനികരെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങള്‍ അതീവശ്രദ്ധേയമാണ്‌: “അതിര്‍ത്തി വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ഇനി വികസനത്തിന്റെ കാലമാണ്‌. അതിര്‍ത്തി കൈയേറുന്നവര്‍ സമാധാനത്തിന്റെ ശത്രുക്കളാണ്‌. അതിര്‍ത്തിയിലെ ഭൂമി പിടിച്ചെടുക്കലിന്റെ കാലം കഴിഞ്ഞു. അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്‌. അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കും.”

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംഭവിച്ച ഒരു പ്രധാന കാര്യം അതിര്‍ത്തികളിലെ വികസന പ്രവര്‍ത്തനമാണ്‌. ജമ്മു കാശ്‌മീരിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമിയായ ലഡാക്‌ സഞ്ചാരികളുടെ സ്വപ്‌നഭൂമി കൂടിയാണ്‌. പക്ഷേ ലഡാക്കിലെ യാത്ര പലയിടത്തും ദുസ്സഹമാണ്‌. എന്നാല്‍ 20014 മുതല്‍ ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷന്റെ കീഴില്‍ റോഡ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണ്‌. നാലു വരിയായും രണ്ടു വരിയായും ചൈനീസ്‌, പാകിസ്ഥാനി അതിര്‍ത്തികളിലേക്കുള്ള പാതകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

Also read:  ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക് ; ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഇതിലൂടെ വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും ലഡാക്‌ സന്ദര്‍ശിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമാണ്‌ ഒരുക്കുന്നത്‌. ടൂറിസം മെച്ചപ്പെടാനുള്ള സാധ്യത ഈ പ്രദേശത്ത്‌ പുതിയ പ്രതീക്ഷകള്‍ സൃഷ്‌ടിച്ചിരിക്കുകയാണ്‌. 2014 മുതല്‍ കശ്‌മീരിന്റെ പ്രത്യേക പദവി നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ അവിടുത്ത ടൂറിസം മേഖലയില്‍ വലിയ വികസനമാണ്‌ ഉണ്ടായത്‌. ലഡാക്കില്‍ എവിടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്‌. അത്‌ കൂടുതലും സ്വകാര്യ സ്ഥലങ്ങളിലാണ്‌. ലഡാക്കിലെ ഏറ്റവും വലിയ ബിസിനസ്‌ ഇപ്പോള്‍ സിമന്റാണ്‌. ഇത്‌ യഥാര്‍ത്ഥ അടിസ്ഥാന സൗകര്യ വികസനം എങ്ങനെ സാമ്പത്തിക പ്രവര്‍ത്തനത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന്‌ വ്യക്തമാക്കുന്നു.

Also read:  രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

ലഡാക്‌ പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നടത്തുന്ന അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്‌ വികസന കാര്യങ്ങളിലുള്ള താല്‍പ്പര്യത്തെയാണ്‌ വ്യക്തമാക്കുന്നത്‌. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന റെയില്‍വേ വികസനവുമായി ഇതിനെ ചേര്‍ത്തുവെക്കാം. ഈ പ്രദേശങ്ങളെയൊക്കെ നേരത്തെ മുന്‍സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ഈ അവഗണനയുടെ കാരണം ഒന്നോ രണ്ടോ എംപിമാരെ മാത്രം ലോക്‌സഭയിലേക്ക്‌ അയക്കുന്ന ഈ പ്രദേശങ്ങളില്‍ വലിയ നിക്ഷേപം നടത്തുന്നത്‌ രാഷ്‌ട്രീയകരമായി ലാഭകരമല്ല എന്ന മുന്‍ ഭരണ വര്‍ഗക്കാരുടെ സങ്കുചിത ചിന്തയാകണം. എന്നാല്‍ ഇത്തരം അവികസിത പ്രദേശങ്ങളില്‍ വികസനം കൊണ്ടുവരുന്നത്‌ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഒരു കുതിച്ചുചാട്ടത്തിനാണ്‌ വഴിയൊരുക്കുന്നത്‌.

Also read:  ഇന്ന് കേരളത്തിൽ ബിജെപിയുടെ മഹാ വെര്‍ച്വല്‍ റാലി : ഒരു രാഷ്ട്രീയപാർട്ടിയുടെ ഡിജിറ്റൽ റാലി ചരിത്രത്തിലാദ്യം

അതിര്‍ത്തികളെ സംരക്ഷിക്കാനായി ഓരോ ബജറ്റിലും പ്രതിരോധ ചെലവ്‌ കൂട്ടുമ്പോള്‍ വികസന കാര്യത്തില്‍ ഈ മേഖലകളെ തീര്‍ത്തും അവഗണിക്കുകയാണ്‌ മുന്‍സര്‍ക്കാരുകള്‍ ചെയ്‌തിരുന്നത്‌. ചൈന സമീപകാലത്ത്‌ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്‌ടിക്കുന്നതിന്റെ ഒരു പ്രധാന കാരണം ആ മേഖലയില്‍ ഇന്ത്യ നടത്തിവരുന്ന വികസന പ്രവര്‍ത്തനമാണ്‌. അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്‌. അതിര്‍ത്തി മേഖലകളെ വികസിപ്പിക്കുന്നതിലൂടെ അവിടം നമുക്ക്‌ എത്രത്തോളം പ്രധാനമാണെന്ന്‌ അയല്‍രാജ്യങ്ങളെ ഓര്‍മിപ്പിക്കുക കൂടിയാണ്‌ ചെയ്യുന്നത്‌. അതിര്‍ത്തിയിലെ സൈനിക നീക്കത്തേക്കാള്‍ പ്രധാനമാണ്‌ അതിര്‍ത്തിയുടെ വികസനം.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »