തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകാലാശാലകളിലെയും അനധ്യാപക നിയമനങ്ങളും പി.എസ്.സി വഴി നടത്താനൊരുങ്ങി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന പിഎസ്‌സി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. ഇതോടെ എല്ലാ സര്‍വകലാശാലകളിലെയും 21 അനധ്യാപക തസ്തികകളിലേക്ക് പി.എസ്.സി വഴി സ്ഥിരനിയമനം നടത്താനാകും.
Also read: മുളക് അച്ചാറും കൊപ്രയും നെയ്യും പാടില്ല; യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ നിയന്ത്രണം.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട മറ്റ് സ്ഥാപനങ്ങളിലും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടത്തിവരുന്നത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിയമന നിരോധനം പ്രഖ്യാപിച്ച സന്ദര്‍ഭത്തിലാണ് യുവപക്ഷ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.












