English हिंदी

Blog

tractor rally

 

ന്യൂഡല്‍ഹി: വിവാദ കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഇന്ന്. സിംഘു, തിക്രി, ഗാസിപൂര്‍, ചില്ല അതിര്‍ത്തികളില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ആയിരക്കണക്കിന് ട്രാക്ടറുകള്‍ അണിനിരക്കും. ഐതിഹാസിക പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം ഇന്ന് സാക്ഷിയാകുക.

റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെ ട്രാക്റ്റര്‍ പരേഡും തുടങ്ങും. 2500-ല്‍ അധികം വോളണ്ടിയര്‍മ്മാരെ നിയോഗിച്ചിട്ടുണ്ട്. ഒരു ട്രാക്ടറില്‍ നാല് ആളുകളില്‍ കൂടുതല്‍ ഉണ്ടാകില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പോലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കും.

Also read:  ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം

അതേസമയം സമരം സമാധാനപരമായിട്ടാകും നടത്തുകയെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് ഒഴുകുകയാണ്. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലെ റാലിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷക സംഘടനകളും പോലീസും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Also read:  12 ദിവസം മുന്‍പ് കാണാതായി ; യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

റാലിക്കായുള്ള മുന്നൊരുക്കങ്ങളെല്ലാം സമരഭൂമികളില്‍ തയ്യാറാണ്. ഡല്‍ഹിക്കകത്ത് പ്രവേശിച്ച് തിരികെ സമര ഭൂമിലെത്തുന്ന തരത്തിലാണ് റാലി ക്രമീകരിച്ചിട്ടുള്ളത്. ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. പോലീസുമായുണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പോലീസ് അനുമതി. എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം.