
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തില്‍ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തില്‍ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും.

ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിര്‍മാണ കരാര്‍

രാജ്യസഭയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് കവാടത്തില്‍ നടത്തി വന്ന ധര്‍ണ പ്രതിപക്ഷ എംപിമാര്‍ അവസാനിപ്പിച്ചു. പ്രതിപക്ഷം പൂര്‍ണമായും രാജ്യസഭ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.

രാജ്യം കോവിഡിന്റെ അതിഭീകരമായ താണ്ഡവ നൃത്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്. കോവിഡിനെ നിയന്ത്രിക്കുവാൻ വാക്സിൻ എന്നു വരും എന്നുള്ള ചർച്ചയാണ് വ്യാപകം. ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു സമൂഹം നമ്മുടെ രാജ്യത്തുണ്ട്. വാക്സിൻ പരീക്ഷണം രാജ്യത്തിന്റെ പലഭാഗങ്ങളിലും ശാസ്ത്രജ്ഞന്മാർ ഗൗരവമായി നടത്തിവരികയാണ്.

തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കാനാണ് എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ ഉപയോഗിക്കുന്നതെന്നും കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഈ ഫണ്ട് വളരെയധികം ഉപയോഗപ്രദമാകുമെന്നും എംപിമാര്‍ പറഞ്ഞു.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ ഡൽഹിയിൽ ചേരും. കോവിഡ് ഭീഷണിക്കിടെ 18 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക.

ഫേസ്ബുക്ക് – ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിസി മേധാവി അങ്കി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.