പൊതു സുരക്ഷ ഉറപ്പാക്കി അബുദാബിയിലെ റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, കഫേകൾ, ലൈസൻസുള്ള മറ്റ് ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാന്‍ അനുമതി നല്‍കി.
ഇതു സംബന്ധിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് പുതിയ സർക്കുലർ ഇറക്കി .
വൈറസ് പടരുന്നതിന് സ്ഥാപനങ്ങൾ സുരക്ഷാ നടപടികൾ പാലിക്കുന്നത് തുടരണം എന്ന കർശന നിർദേശമുണ്ട്. മാർച്ചിൽ ഹോം ഡെലിവറി മാത്രമായി പരിമിതപ്പെടുത്തിയ സർക്കുലർ മെയ് മാസത്തിൽ 30% ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ പുതുക്കിയിരുന്നു . ജൂണിൽ അത് 60% ഉയർത്തുകയും ചെയ്തു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഫോർ കോവിഡ് -19 പാൻഡെമിക് നടപ്പാക്കിയ നടപടികളെ തുടർന്നാണ് ബുധനാഴ്ച ഈ പ്രഖ്യാപനം നടന്നത്.
ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ സർക്കുലറിൽ മുൻകരുതൽ നടപടികൾ ഇങ്ങനെ:
1.നിയുക്ത കേന്ദ്രങ്ങളിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ജീവനക്കാർ ഡി.പി.ഐ ലേസർ പരിശോധനയ്ക്ക് വിധേയരാകണം, കൂടാതെ രണ്ട് മണിക്കൂർ ഇടവിട്ട് ജോലിസ്ഥലത്ത് താപനില പരിശോധനയ്ക്ക് വിധേയമാകണം.
2.ഫെയ്സ് മാസ്കുകളും കയ്യുറകളും ധരിക്കണം.
3.ജീവനക്കാർ അവരുടെ ശരീര താപനില പരിശോധിച്ച ശേഷം ജോലിയിൽ പ്രവേശിക്കണം.
4. ശാരീരിക അവശതകൾ അനുഭവിക്കുന്ന ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കരുത്. വൈറസിൽ നിന്ന് അപകടസാധ്യത കുറവാണെന്ന് കരുതുന്നവരെ മാത്രമേ ജോലിസ്ഥലത്ത് അനുവദിക്കൂ.
5.ആളുകൾ കുറഞ്ഞത് രണ്ട് മീറ്റർ അകലം ഉറപ്പാക്കുന്ന ഫ്ലോർ സൈനേജ് പ്രദർശിപ്പിക്കണം.
6.ഒരു ടേബിളിൽ പരമാവധി നാല് ഉപഭോക്താളെ മാത്രമേ അനുവദിക്കൂ.