പാല- കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടെന്ന് എംഎൽഎ മാണി സി കാപ്പൻ. എൻസിപിയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ല. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണി വരുന്നുവെന്ന പേരിൽ ഒരു ചർച്ച മുന്നണിയിൽ വന്നിട്ടില്ല. 52 വർഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം കുട്ടനാട്ടിൽ സീറ്റിൽ എൻസിപി മത്സരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയ ചർച്ച പൂർത്തിയായി. തോമസ് കെ തോമസിന്റെ പേര് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പാർട്ടിയിൽ എതിർപ്പുകളില്ല. ഇടത് മുന്നണി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ പാർട്ടികൾ ശിഥിലമായത് കുട്ടനാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് എ കെ ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.