കൊല്ലം: മെഡിസെപ് ആദ്യ പദ്ധതിയിലെ പാളിച്ചകൾ ഇല്ലതാക്കിയും എല്ലാ സ്പെഷ്യാലിറ്റി ആശുപത്രികളേയും മെഡിസെപ് പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്നും, സർക്കാർ യാതൊരു വിധ പ്രിമിയം വിഹിതവും നൽകാതെ മുഴുവൻ തുകയും ജീവനക്കാരുടെ ബാദ്ധ്യതയാക്കി മാറ്റിയിരിക്കുന്നത് വഞ്ചനാപരമാന്നെന്നുംകേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പതിനൊന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ കുടുംബങ്ങൾക്ക് കേരളത്തിലെ എല്ലാ പ്രൈവറ്റ് ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ചികിത്സിക്കുവാനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ നിന്ന് സ്വകാര്യ ആശുപത്രികളുടെ പിൻമാറ്റത്തിന് ഇടയാക്കാത്ത രീതിയിൽ വേണം പദ്ധതി നടപ്പിലാക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.ഇൻഷുറൻസ് കമ്പനികളുമായി കരാർ ഒപ്പിട്ടതിനു ശേഷം പ്രീമിയം തുക ജീവനക്കാരുടെയും സർക്കാരിൻ്റെയും വിഹിതം നിശ്ചയിച്ച് ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ഏ.വി ഇന്ദു ലാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.എൻ.ഐ.സുധീഷ് കുമാർ, പി.ആർ.അനിൽകുമാർ, ബി.ശ്രീപ്രകാശ്, ഷാനു ഫിലിപ്പ്, അലക്സ്, അജിത ജോയി എന്നിവർ സംസാരിച്ചു.