ലോകത്തെ ഞെട്ടിച്ച ജപ്പാന്റെ മരുന്ന് പരീക്ഷണങ്ങള്‍

jappan

ജെ.സി തോമസ്

1936 -ലാണ് യൂണിറ്റ് 731 , ജപ്പാന്‍ പട്ടാളം ചൈനയുടെ വടക്ക്-കിഴക്ക് മഞ്ചുറിയയിലെ ഹാര്‍ബിന്‍ എന്ന സ്ഥലത്തു സ്ഥാപിച്ചത്. ഹാര്‍ബിന്‍ അന്ന് ജപ്പാന്റെ അധീനതയിലായിരുന്നു). മാരക രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നത് എങ്ങനെ, അവ പകരുന്നത് എങ്ങനെ, ആയുധങ്ങള്‍ എങ്ങനെ ശരീരത്തെ ബാധിക്കുന്നു, മനുഷ്യന്റെ സഹനശക്തി എന്നിവ പഠിക്കാനായിരുന്നു ഉദ്ദേശം.

1984 -ല്‍ ഒരു ആക്രിക്കടയില്‍ നിന്ന് കിട്ടിയ പഴയ പേപ്പറുകളും, കുത്തഴിഞ്ഞ നോട്ട് ബുക്കുകളില്‍ നിന്നുമാണ് ഈ വിവരം പുറത്തറിഞ്ഞത്. ഈ വൈദ്യ ഗവേഷണത്തില്‍ കൊഴിഞ്ഞു വീണത് ചൈന, അമേരിക്ക (സഖ്യ കക്ഷി രാജ്യങ്ങളുള്‍പ്പെടെ) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തിനായിരത്തിലേറെ ജീവന്‍. ഇതില്‍ മയക്കുമരുന്നില്ലാതെ തലച്ചോറ് തുറന്നു നടത്തിയ പരീക്ഷണങ്ങള്‍ ഏറെ. തടവുകാരികളെ ബലാത്സംഗം ചെയ്തു, സിഫിലിസ് അണുക്കള്‍ കുത്തി വെച്ചു, ഭ്രൂണത്തില്‍ അത് പകരുന്നത് പഠിച്ചു അവര്‍. അതിശൈത്യത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ ഗാംഗറിന്‍ ആവാന്‍ വേണ്ട നേരം കുറിച്ചിട്ടു. ജീവനോടെ കൈകാലുകള്‍ മുറിച്ചിട്ട് അതില്‍ നിന്ന് രക്തം വാര്‍ന്നു പോകാനുള്ള സമയം തിട്ടപ്പെടുത്തി, പലപ്പോഴും മുറിച്ച വലതുകാല്‍ ഇടതുകാലില്‍ തുന്നിച്ചേര്‍ത്തു.

അതിശൈത്യ പരീക്ഷണ ശാല

അതിശൈത്യത്തില്‍ (20 ഡിഗ്രിയിലേറെ) രണ്ട് അമേരിക്കന്‍ തടവുകാരെ നേര്‍ക്കുനേര്‍ നിറുത്തി. ബോധവും കാഴ്ചയും മങ്ങിയ അവര്‍ പരസ്പരം കണ്ണ് കുത്തിപൊട്ടിച്ചു. വിറങ്ങലിച്ച കൈകൊണ്ട് കൊല നടത്തി. കൈകൊട്ടി ചിരിച്ചു കൊണ്ട് ചക്രവര്‍ത്തി ഹിരോഹിതയുടെ ഇഷ്ടക്കാരന്‍ സര്‍ജന്‍ ജനറല്‍ ഇഷി അതു എഴുതി.

Also read:  കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് തിരിച്ചടി, വിസകള്‍ നിരസിക്കുന്നു; അതിര്‍ത്തികളിലെത്തുന്ന വിദേശികള്‍ക്ക് സംഭവിക്കുന്നത്.!

യൂണിറ്റില്‍ 3607 ആളുകള്‍ ജോലിചെയ്തു. 52 സര്‍ജന്‍, 49 എഞ്ചിനീയര്‍, 39 നഴ്‌സ്,1117 മെഡിക്കല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ.

ഇവര്‍ക്ക് കൂട്ടായി കൊറിയയിലെ സുഖദായികള്‍ (കംഫര്‍ട് വുമണ്‍) ഉണ്ടായിരുന്നു. കൊറിയയില്‍ നിന്ന് കടത്തിയ കൊച്ചു പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത് കംഫര്‍ട് സ്റ്റേഷന്‍ എന്ന കൂടാരങ്ങളില്‍. പിന്നീട് ഇവരെ പുനരധിവസിപ്പിച്ചു. 90 വയസാണ് ശരാശരി പ്രായം. ഇല അനങ്ങിയാല്‍ പോലും അവര്‍ ഇന്നും ഞെട്ടുന്നു. ഇവര്‍ക്കായി ജപ്പാന്‍ മാപ്പു പറയണം എന്ന ആവശ്യം ശക്തമാണ്.

മുതിര്‍ന്നവരെയും കുട്ടികളെയും ബാധിച്ച അജ്ഞാത രോഗം നിരീക്ഷിക്കുന്ന ജപ്പാന്‍ ഡോക്ടര്‍മാര്‍

പരമ രഹസ്യമായിരുന്നു ഇവിടത്തെ പ്രവര്‍ത്തനം. ഇന്നും പല ജപ്പാന്‍കാര്‍ക്കും ഇതിനെ പറ്റി അറിയില്ല. ആദ്യം തടിമില്ലിന്റെ മറവില്‍. പിന്നീട് ജലശുദ്ധീകരണ ഫാക്ടറിയുടെ. ഏതാണ്ട് നാസി ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന ഇത് ഇന്നൊരു മ്യൂസീയം ആണ്. തടവുകാരെ കൊണ്ട് വന്ന പഴയ റെയില്‍പാളവും ഭാര്‍ഗവീ നിലയം പോലുള്ള കെട്ടിടങ്ങളും കാണാം. മരിച്ചവരുടെ മൃതദേഹം കത്തിക്കുന്ന ചൂള 24 മണിക്കൂറും പ്രവര്‍ത്തിച്ചു.

പെരുച്ചാഴികളെ വളര്‍ത്തിയിരുന്ന നീളന്‍ കൂടുകളുടെ നിര. ഈ എലികളില്‍ പ്ലേഗിന്റെ അണുക്കള്‍ കുത്തിവെച്ച് പിന്നീട് അത് ഈച്ചകളിലൂടെ ലക്ഷക്കണക്കിന് ചൈനക്കാരില്‍ പരത്തുന്ന ജൈവ യുദ്ധമുറയുടെ സിരാകേന്ദ്രം ഇവിടെയായിരുന്നു.

മയക്കുമരുന്ന് (അനസ്‌തേഷ്യ) ഇല്ലാതെ നടന്ന ഒരു ശസ്ത്രക്രിയ

 

ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പേ ഇത്തരം ആയുധങ്ങള്‍ ഉപയോഗത്തിലുണ്ട്. പക്ഷേ ജനീവ കണ്‍വെന്‍ഷന്‍ ഇത് നിരോധിച്ചു. എങ്കിലും ജൈവ-രാസായുധ നിര്‍മാണത്തിന് വേണ്ടിയാണ് യൂണിറ്റ് 731 തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ട് മുമ്പായിരുന്നു രണ്ടാം സിനോ ജപ്പാന്‍ യുദ്ധം.

Also read:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവി ലോകത്തിന് മാതൃക; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

 

 

1947-ലെ പ്ലേഗ് ബാധയില്‍ നാലുലക്ഷം ചൈനക്കാര്‍ മരിച്ചു. വിമാനത്തിലും ബലൂണിലും ജൈവായുധങ്ങള്‍ ഇഷി പരത്തി. മറ്റൊരു പരീക്ഷണത്തില്‍ ചൈനക്കാരായ ജനങ്ങളുടെ കൈ കൊടുംതണുപ്പില്‍ വെച്ചശേഷം പൊള്ളുന്ന ചൂട് വെള്ളത്തിലിടും. പിന്നെ ജീവനോടെ മാംസം കാര്‍ന്നെടുക്കും.

കൊടുംതണുപ്പു കാർന്നു തിന്ന കൈവിരലുകളിലെ പരീക്ഷണം

ഒട്ടേറെ കുട്ടികള്‍ യൂണിറ്റ് 731-ല്‍ ജനിച്ചു. പക്ഷെ അവര്‍ ആരെ പറ്റിയും വിവരമില്ല. ആണിലും പെണ്ണിലും ഉഷ്ണരോഗം ഗവേഷണം നടത്തി. കുഞ്ഞുങ്ങള്‍ വരെ ഗിനി പന്നികളായി. ആളുകളില്‍ കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ രക്തം കുത്തി വെച്ചു.

യൂണിറ്റിലെ തടവുകാരുടെ മരണം പലവിധത്തിലായിരുന്നു. ചിലര്‍ ഗ്രനേഡ് പൊട്ടി, ചിലര്‍ ജൈവ ആയുധങ്ങള്‍ മൂലം. ചിലരെ ജീവനോടെ കുഴിച്ചുമൂടി. പ്രസവ സമയം അടുത്ത ഒരു ചൈനക്കാരിയെ തൊണ്ട മുതല്‍ ജനനേന്ദ്രിയം വരെ കത്തികൊണ്ട് കീറി. ഏതാണ്ട് പൂര്‍ണ വളര്‍ച്ച എത്തിയ കുഞ്ഞിനെ കാണാം ഈ ചിത്രത്തില്‍.

ഒരു ശത്രക്രിയ – മയക്കു മരുന്ന്‌ ഗവേഷണത്തിന് തടസ്സം നിൽക്കാതെ വണ്ണം

പ്ലേഗ് കൂടാതെ ടൈഫോയിഡ് , കോളറ എന്നിവയും വെള്ളത്തില്‍ കൂടി പരത്തി. ഇതില്‍ ചൈനയിലെ ഗ്രാമങ്ങളിലെ ആയിരങ്ങള്‍ മരിച്ചു.

പല നാടുകളില്‍ നിന്നായി ഇഷി വൈദ്യശാസ്ത്രത്തിലും ബയോ കെമിസ്ട്രിയിലും ഏറ്റവും മുന്തിയ അറിവ് കരസ്ഥമാക്കി. ഏറ്റവും കുറഞ്ഞ നേരം കൊണ്ടു കൂടുതല്‍ രോഗം പടര്‍ത്തുന്നതിനെ കുറിച്ചായിരുന്നു അയാളുടെ ചിന്ത എപ്പോഴും. ആന്ത്രാക്‌സ് എന്ന രോഗത്തിന്റെ അണുക്കളടങ്ങിയ മിഠായി കുട്ടികള്‍ക്ക് വ്യാപകമായി കൊടുത്തു.

Also read:  വിറക്, അറക്കപ്പൊടി, ഗ്യാസ്... (തൃക്കാക്കര സ്‌ക്കെച്ചസ്)

അമേരിക്ക ബോംബിട്ട് ജപ്പാനെ മുട്ടുകുത്തിച്ചതിനു പിന്നാലെ ചക്രവര്‍ത്തി നിരുപാധികം കീഴടങ്ങി. അപകടം മണത്ത ഇഷി ഒളിവില്‍ പോയി.

ശിരോ ഇഷിയെ യുദ്ധാനന്തരം അമേരിക്ക കുറ്റവിമുക്തനാക്കി, പകരം യൂണിറ്റ് 731-ന്റെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന നിബന്ധനയോടെ. പക്ഷെ അമേരിക്കയുടെ പദ്ധതി നടപ്പായില്ല. അയാള്‍ 1959-ല്‍ മരിച്ചു(അന്ന് വയസ് 67). വര്‍ത്തമാനം പറയാനാവാതെ തൊണ്ടയിലെ അര്‍ബുദം മൂലം. ഇതേ നിബന്ധനയോടെ യൂണിറ്റിലെ പലര്‍ക്കും ശിക്ഷയില്‍ നിന്ന് മോചനം കിട്ടി.

സര്‍ജന്‍ ജനറല്‍. ശിരോ ഇഷി – യൂണിറ്റ് തലവന്‍

1998 വരെ ജപ്പാന്‍ അങ്ങനെ ഒരു യൂണിറ്റ് ഉണ്ടായിരുന്നില്ല എന്ന് വാദിച്ചു, അന്തര്‍ ദേശീയ കോടതി അത് തെറ്റാണെന്നു തീര്‍പ്പു കല്‍പിക്കുംവരെ. സോവിയറ്റ് യൂണിയന്‍ ഇവരില്‍ 11 പേരെ ശിക്ഷിച്ചു- 25 കൊല്ലം വരെ സൈബീരിയയിലെ അതിശൈത്യ ജയില്‍ ശിക്ഷ.

അവലംബം:

1. യൂണിറ്റ് 731, സാത്താന്റെ പരീക്ഷണ ശാല- കിഴക്കന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് (Unit 731: Laboratory of the Devil, Auschwitz of the East )2. Daily mail 8 May 2018
3. https://www.imdb.com/title/tt4876742
4. Unit 731 – Nightmare in Manchuria – History Channel
5.https://youtu.be/d4Q9fGee4QA

 

ജൈവ യുദ്ധമുറ ഒരു ചൈനക്കാരനിൽ പരീക്ഷിക്കുന്നു

 

 

 

Related ARTICLES

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ICT-BD) ആണ് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞതിനെ

Read More »

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

ഇറാൻ–ഇസ്രായേൽ വെടിനിർത്തലിൽ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം; ട്രംപിനെ നന്ദി അറിയിച്ച് ഖത്തർ അമീർ

ദുബായ് : ഇറാൻ–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ പുലർച്ചെയോടെ പ്രഖ്യാപിച്ച വെടിനിർത്തലോടെ ഗൾഫ് പ്രദേശത്ത് ആശ്വാസം. തുടർച്ചയായ മിസൈൽ ഭീഷിയിലൂടെ കടന്നുപോയ ഖത്തറും ബഹ്റൈനും ഒടുവിൽ ആശാന്തിയിലേക്ക് തിരിഞ്ഞു. യു‌എ‌ഇ വെടിനിർത്തലിനെ സ്വാഗതം ചെയ്തു. ഇറാനുമായി

Read More »

മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികത്താവളങ്ങൾ: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിരോധം ശക്തമാക്കുന്നു

ദുബായ്/ദോഹ/മനാമ ∙ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിനുശേഷം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് ഗൾഫ് മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്ന

Read More »

ഇസ്രയേൽ-ഇറാൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎഇ, റഷ്യ

അബുദാബി/മോസ്കോ: ഇസ്രയേലും ഇറാനും തമ്മിലുള്ള വലയുന്ന പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »