ലോകത്തെ ഞെട്ടിച്ച ജപ്പാന്റെ മരുന്ന് പരീക്ഷണങ്ങള്‍

jappan

ജെ.സി തോമസ്

1936 -ലാണ് യൂണിറ്റ് 731 , ജപ്പാന്‍ പട്ടാളം ചൈനയുടെ വടക്ക്-കിഴക്ക് മഞ്ചുറിയയിലെ ഹാര്‍ബിന്‍ എന്ന സ്ഥലത്തു സ്ഥാപിച്ചത്. ഹാര്‍ബിന്‍ അന്ന് ജപ്പാന്റെ അധീനതയിലായിരുന്നു). മാരക രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നത് എങ്ങനെ, അവ പകരുന്നത് എങ്ങനെ, ആയുധങ്ങള്‍ എങ്ങനെ ശരീരത്തെ ബാധിക്കുന്നു, മനുഷ്യന്റെ സഹനശക്തി എന്നിവ പഠിക്കാനായിരുന്നു ഉദ്ദേശം.

1984 -ല്‍ ഒരു ആക്രിക്കടയില്‍ നിന്ന് കിട്ടിയ പഴയ പേപ്പറുകളും, കുത്തഴിഞ്ഞ നോട്ട് ബുക്കുകളില്‍ നിന്നുമാണ് ഈ വിവരം പുറത്തറിഞ്ഞത്. ഈ വൈദ്യ ഗവേഷണത്തില്‍ കൊഴിഞ്ഞു വീണത് ചൈന, അമേരിക്ക (സഖ്യ കക്ഷി രാജ്യങ്ങളുള്‍പ്പെടെ) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തിനായിരത്തിലേറെ ജീവന്‍. ഇതില്‍ മയക്കുമരുന്നില്ലാതെ തലച്ചോറ് തുറന്നു നടത്തിയ പരീക്ഷണങ്ങള്‍ ഏറെ. തടവുകാരികളെ ബലാത്സംഗം ചെയ്തു, സിഫിലിസ് അണുക്കള്‍ കുത്തി വെച്ചു, ഭ്രൂണത്തില്‍ അത് പകരുന്നത് പഠിച്ചു അവര്‍. അതിശൈത്യത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ ഗാംഗറിന്‍ ആവാന്‍ വേണ്ട നേരം കുറിച്ചിട്ടു. ജീവനോടെ കൈകാലുകള്‍ മുറിച്ചിട്ട് അതില്‍ നിന്ന് രക്തം വാര്‍ന്നു പോകാനുള്ള സമയം തിട്ടപ്പെടുത്തി, പലപ്പോഴും മുറിച്ച വലതുകാല്‍ ഇടതുകാലില്‍ തുന്നിച്ചേര്‍ത്തു.

അതിശൈത്യ പരീക്ഷണ ശാല

അതിശൈത്യത്തില്‍ (20 ഡിഗ്രിയിലേറെ) രണ്ട് അമേരിക്കന്‍ തടവുകാരെ നേര്‍ക്കുനേര്‍ നിറുത്തി. ബോധവും കാഴ്ചയും മങ്ങിയ അവര്‍ പരസ്പരം കണ്ണ് കുത്തിപൊട്ടിച്ചു. വിറങ്ങലിച്ച കൈകൊണ്ട് കൊല നടത്തി. കൈകൊട്ടി ചിരിച്ചു കൊണ്ട് ചക്രവര്‍ത്തി ഹിരോഹിതയുടെ ഇഷ്ടക്കാരന്‍ സര്‍ജന്‍ ജനറല്‍ ഇഷി അതു എഴുതി.

Also read:  ചരിത്രം കുറിച്ച് കമല ;അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് 

യൂണിറ്റില്‍ 3607 ആളുകള്‍ ജോലിചെയ്തു. 52 സര്‍ജന്‍, 49 എഞ്ചിനീയര്‍, 39 നഴ്‌സ്,1117 മെഡിക്കല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ.

ഇവര്‍ക്ക് കൂട്ടായി കൊറിയയിലെ സുഖദായികള്‍ (കംഫര്‍ട് വുമണ്‍) ഉണ്ടായിരുന്നു. കൊറിയയില്‍ നിന്ന് കടത്തിയ കൊച്ചു പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത് കംഫര്‍ട് സ്റ്റേഷന്‍ എന്ന കൂടാരങ്ങളില്‍. പിന്നീട് ഇവരെ പുനരധിവസിപ്പിച്ചു. 90 വയസാണ് ശരാശരി പ്രായം. ഇല അനങ്ങിയാല്‍ പോലും അവര്‍ ഇന്നും ഞെട്ടുന്നു. ഇവര്‍ക്കായി ജപ്പാന്‍ മാപ്പു പറയണം എന്ന ആവശ്യം ശക്തമാണ്.

മുതിര്‍ന്നവരെയും കുട്ടികളെയും ബാധിച്ച അജ്ഞാത രോഗം നിരീക്ഷിക്കുന്ന ജപ്പാന്‍ ഡോക്ടര്‍മാര്‍

പരമ രഹസ്യമായിരുന്നു ഇവിടത്തെ പ്രവര്‍ത്തനം. ഇന്നും പല ജപ്പാന്‍കാര്‍ക്കും ഇതിനെ പറ്റി അറിയില്ല. ആദ്യം തടിമില്ലിന്റെ മറവില്‍. പിന്നീട് ജലശുദ്ധീകരണ ഫാക്ടറിയുടെ. ഏതാണ്ട് നാസി ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന ഇത് ഇന്നൊരു മ്യൂസീയം ആണ്. തടവുകാരെ കൊണ്ട് വന്ന പഴയ റെയില്‍പാളവും ഭാര്‍ഗവീ നിലയം പോലുള്ള കെട്ടിടങ്ങളും കാണാം. മരിച്ചവരുടെ മൃതദേഹം കത്തിക്കുന്ന ചൂള 24 മണിക്കൂറും പ്രവര്‍ത്തിച്ചു.

പെരുച്ചാഴികളെ വളര്‍ത്തിയിരുന്ന നീളന്‍ കൂടുകളുടെ നിര. ഈ എലികളില്‍ പ്ലേഗിന്റെ അണുക്കള്‍ കുത്തിവെച്ച് പിന്നീട് അത് ഈച്ചകളിലൂടെ ലക്ഷക്കണക്കിന് ചൈനക്കാരില്‍ പരത്തുന്ന ജൈവ യുദ്ധമുറയുടെ സിരാകേന്ദ്രം ഇവിടെയായിരുന്നു.

മയക്കുമരുന്ന് (അനസ്‌തേഷ്യ) ഇല്ലാതെ നടന്ന ഒരു ശസ്ത്രക്രിയ

 

ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പേ ഇത്തരം ആയുധങ്ങള്‍ ഉപയോഗത്തിലുണ്ട്. പക്ഷേ ജനീവ കണ്‍വെന്‍ഷന്‍ ഇത് നിരോധിച്ചു. എങ്കിലും ജൈവ-രാസായുധ നിര്‍മാണത്തിന് വേണ്ടിയാണ് യൂണിറ്റ് 731 തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ട് മുമ്പായിരുന്നു രണ്ടാം സിനോ ജപ്പാന്‍ യുദ്ധം.

Also read:  പ്ലാസ്റ്റിക് നാരങ്ങയില്‍ ലഹരിമരുന്ന് കടത്ത് ; ദുബായ് പൊലീസിന്റെ വലയിലായത് 15 ദശലക്ഷം ഡോളറിന്റെ കള്ളക്കടത്ത്

 

 

1947-ലെ പ്ലേഗ് ബാധയില്‍ നാലുലക്ഷം ചൈനക്കാര്‍ മരിച്ചു. വിമാനത്തിലും ബലൂണിലും ജൈവായുധങ്ങള്‍ ഇഷി പരത്തി. മറ്റൊരു പരീക്ഷണത്തില്‍ ചൈനക്കാരായ ജനങ്ങളുടെ കൈ കൊടുംതണുപ്പില്‍ വെച്ചശേഷം പൊള്ളുന്ന ചൂട് വെള്ളത്തിലിടും. പിന്നെ ജീവനോടെ മാംസം കാര്‍ന്നെടുക്കും.

കൊടുംതണുപ്പു കാർന്നു തിന്ന കൈവിരലുകളിലെ പരീക്ഷണം

ഒട്ടേറെ കുട്ടികള്‍ യൂണിറ്റ് 731-ല്‍ ജനിച്ചു. പക്ഷെ അവര്‍ ആരെ പറ്റിയും വിവരമില്ല. ആണിലും പെണ്ണിലും ഉഷ്ണരോഗം ഗവേഷണം നടത്തി. കുഞ്ഞുങ്ങള്‍ വരെ ഗിനി പന്നികളായി. ആളുകളില്‍ കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ രക്തം കുത്തി വെച്ചു.

യൂണിറ്റിലെ തടവുകാരുടെ മരണം പലവിധത്തിലായിരുന്നു. ചിലര്‍ ഗ്രനേഡ് പൊട്ടി, ചിലര്‍ ജൈവ ആയുധങ്ങള്‍ മൂലം. ചിലരെ ജീവനോടെ കുഴിച്ചുമൂടി. പ്രസവ സമയം അടുത്ത ഒരു ചൈനക്കാരിയെ തൊണ്ട മുതല്‍ ജനനേന്ദ്രിയം വരെ കത്തികൊണ്ട് കീറി. ഏതാണ്ട് പൂര്‍ണ വളര്‍ച്ച എത്തിയ കുഞ്ഞിനെ കാണാം ഈ ചിത്രത്തില്‍.

ഒരു ശത്രക്രിയ – മയക്കു മരുന്ന്‌ ഗവേഷണത്തിന് തടസ്സം നിൽക്കാതെ വണ്ണം

പ്ലേഗ് കൂടാതെ ടൈഫോയിഡ് , കോളറ എന്നിവയും വെള്ളത്തില്‍ കൂടി പരത്തി. ഇതില്‍ ചൈനയിലെ ഗ്രാമങ്ങളിലെ ആയിരങ്ങള്‍ മരിച്ചു.

പല നാടുകളില്‍ നിന്നായി ഇഷി വൈദ്യശാസ്ത്രത്തിലും ബയോ കെമിസ്ട്രിയിലും ഏറ്റവും മുന്തിയ അറിവ് കരസ്ഥമാക്കി. ഏറ്റവും കുറഞ്ഞ നേരം കൊണ്ടു കൂടുതല്‍ രോഗം പടര്‍ത്തുന്നതിനെ കുറിച്ചായിരുന്നു അയാളുടെ ചിന്ത എപ്പോഴും. ആന്ത്രാക്‌സ് എന്ന രോഗത്തിന്റെ അണുക്കളടങ്ങിയ മിഠായി കുട്ടികള്‍ക്ക് വ്യാപകമായി കൊടുത്തു.

Also read:  വാഗമണിലെ നിശാ പാര്‍ട്ടിയില്‍ ലഹരി: പിന്നില്‍ 9 പേര്‍; സമഗ്ര അന്വേഷണം

അമേരിക്ക ബോംബിട്ട് ജപ്പാനെ മുട്ടുകുത്തിച്ചതിനു പിന്നാലെ ചക്രവര്‍ത്തി നിരുപാധികം കീഴടങ്ങി. അപകടം മണത്ത ഇഷി ഒളിവില്‍ പോയി.

ശിരോ ഇഷിയെ യുദ്ധാനന്തരം അമേരിക്ക കുറ്റവിമുക്തനാക്കി, പകരം യൂണിറ്റ് 731-ന്റെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന നിബന്ധനയോടെ. പക്ഷെ അമേരിക്കയുടെ പദ്ധതി നടപ്പായില്ല. അയാള്‍ 1959-ല്‍ മരിച്ചു(അന്ന് വയസ് 67). വര്‍ത്തമാനം പറയാനാവാതെ തൊണ്ടയിലെ അര്‍ബുദം മൂലം. ഇതേ നിബന്ധനയോടെ യൂണിറ്റിലെ പലര്‍ക്കും ശിക്ഷയില്‍ നിന്ന് മോചനം കിട്ടി.

സര്‍ജന്‍ ജനറല്‍. ശിരോ ഇഷി – യൂണിറ്റ് തലവന്‍

1998 വരെ ജപ്പാന്‍ അങ്ങനെ ഒരു യൂണിറ്റ് ഉണ്ടായിരുന്നില്ല എന്ന് വാദിച്ചു, അന്തര്‍ ദേശീയ കോടതി അത് തെറ്റാണെന്നു തീര്‍പ്പു കല്‍പിക്കുംവരെ. സോവിയറ്റ് യൂണിയന്‍ ഇവരില്‍ 11 പേരെ ശിക്ഷിച്ചു- 25 കൊല്ലം വരെ സൈബീരിയയിലെ അതിശൈത്യ ജയില്‍ ശിക്ഷ.

അവലംബം:

1. യൂണിറ്റ് 731, സാത്താന്റെ പരീക്ഷണ ശാല- കിഴക്കന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് (Unit 731: Laboratory of the Devil, Auschwitz of the East )2. Daily mail 8 May 2018
3. https://www.imdb.com/title/tt4876742
4. Unit 731 – Nightmare in Manchuria – History Channel
5.https://youtu.be/d4Q9fGee4QA

 

ജൈവ യുദ്ധമുറ ഒരു ചൈനക്കാരനിൽ പരീക്ഷിക്കുന്നു

 

 

 

Related ARTICLES

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

ഇറാൻ–ഇസ്രായേൽ വെടിനിർത്തലിൽ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം; ട്രംപിനെ നന്ദി അറിയിച്ച് ഖത്തർ അമീർ

ദുബായ് : ഇറാൻ–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ പുലർച്ചെയോടെ പ്രഖ്യാപിച്ച വെടിനിർത്തലോടെ ഗൾഫ് പ്രദേശത്ത് ആശ്വാസം. തുടർച്ചയായ മിസൈൽ ഭീഷിയിലൂടെ കടന്നുപോയ ഖത്തറും ബഹ്റൈനും ഒടുവിൽ ആശാന്തിയിലേക്ക് തിരിഞ്ഞു. യു‌എ‌ഇ വെടിനിർത്തലിനെ സ്വാഗതം ചെയ്തു. ഇറാനുമായി

Read More »

മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികത്താവളങ്ങൾ: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിരോധം ശക്തമാക്കുന്നു

ദുബായ്/ദോഹ/മനാമ ∙ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിനുശേഷം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് ഗൾഫ് മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്ന

Read More »

ഇസ്രയേൽ-ഇറാൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎഇ, റഷ്യ

അബുദാബി/മോസ്കോ: ഇസ്രയേലും ഇറാനും തമ്മിലുള്ള വലയുന്ന പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

ടെൽആവീവ്/ തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »