മരണമില്ലാത്ത ഈണങ്ങളുടെ ഉസ്താദ്- എം.എസ് ബാബുരാജ്

ms baburaj

ഹസീന ഇബ്രാഹിം

“താമരക്കുമ്പിളല്ലോ മമ ഹൃദയം”…..മരണത്തിനു തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ അയാള്‍ ചുണ്ടനക്കി.

-“താതാ നിന്‍ കല്‍പനയാല്‍”

പതിയെ കണ്ണുകളടച്ചു…..കാലം കനിവ് കാണിച്ചില്ല.മെല്ലെ ആ ഹൃദയതാളം നിലച്ചു.പുതിയൊരു ലോകത്തേക്ക് അയാള്‍ പാട്ടുംപാടി പറന്നകന്നു. മറഞ്ഞിരിക്കുന്ന അദൃശ്യ ശക്തിപോലും ഒരു നിമിഷം അത്ഭുതപ്പെട്ടുകാണും.

മലയാളികളുടെ ആത്മാവില്‍ അലിഞ്ഞ എം.എസ് ബാബുരാജ് ഓര്‍മ്മയായിട്ട് 42 വര്‍ഷം.ആ ഈണങ്ങള്‍ തൊടുത്തുവിട്ട വികാരങ്ങളില്‍ മലയാളി ഇന്നും ജീവിക്കുന്നു.കണ്ണുനീര്‍ കൊണ്ട് നനച്ചു വളര്‍ത്തിയ കല്‍ക്കണ്ടമാവിന്റെ കൊമ്പത്തിരുന്ന് അദ്ദേഹം ഇപ്പോഴും പാടുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും മറക്കാനാകുമോ? പ്രാണന്‍ പോയിട്ടും ഖല്‍ബില്‍ പാടുന്ന ഒരാളെ!

മലയാള മനസ്സിന്റെ സംഗീതബോധവും താള നിബദ്ധതയും അടുത്തറിഞ്ഞ പച്ച മനുഷ്യനെന്നതിനപ്പുറം മറ്റാരുമായിരുന്നില്ല മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം.എസ് ബാബുരാജ്.എന്നിട്ടും ആ സര്‍ഗാത്മ ചൈതന്യം തലമുറകളില്‍ നിറഞ്ഞൊഴുകി. ആത്മാവുള്ള വരികളെയും, ഹൃദയത്തില്‍ തൊടുത്ത് പാടുന്നവരെയും കൂട്ടി ചേര്‍ത്ത് ബാബുക്ക ഈണമിട്ടു. ആ മാസ്മരിക സംഗീതത്തില്‍ പ്രണയമുണ്ടായിരുന്നു ,വിരഹവും,ദുഖവും, ദാരിദ്ര്യവും, മിത്തുകളുമുണ്ടായിരുന്നു.സംഗീത്തെ പ്രണയിക്കാനായി ജീവിച്ച മനുഷ്യന്‍.

മൂളിയ ഗാനങ്ങളെല്ലാം മലയാളത്തിന്റെ ആത്മാവിലലിഞ്ഞത് അയാളെ എത്രമാത്രം ഹരം കൊള്ളിച്ചിട്ടുണ്ടാകണം.
.
ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയര്‍ ആസ്വദിച്ചത് ഈ പ്രതിഭാശാലിയിലൂടെയാണെന്നെ പറയാനാകൂ. 1960 കളായിരുന്നു ബാബുരാജ് സംഗീതത്തിന്റെ സുവര്‍ണ്ണകാലം. 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങള്‍ ബാബുരാജിന്റെ പ്രശസ്തിയെ വാനോളമുയര്‍ത്തി. സിനിമയിലെ “താമസമെന്തേ വരുവാന്‍”…. വാസന്ത പഞ്ചമിനാളില്‍, പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളന്‍, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ പുതു തലമുറയും മനസ്സില്‍ മൂളി നടക്കുന്നവയാണു. ബാബുരാജിന്റെ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത് പി ഭാസ്‌കരന്‍ മാഷ് ആയിരുന്നു. എങ്കിലും വയലാര്‍, ഒ എന്‍ വി, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു.പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് മുഹമ്മദ് റാഫിയെക്കൊണ്ടു പാടിക്കാനായിരുന്നു ബാബുക്ക ആഗ്രഹിച്ചിരുന്നത്. തിരക്കുകള്‍ കാരണം റാഫിയെ യഥാസമയം കിട്ടിയില്ല. ബാബുരാജിന്റെ നടക്കാതെ പോയ ഏക ആഗ്രഹവും ഇത് ആയിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ശാഖയെ കേരളീയരുടെ ഹൃദയത്തുടിപ്പാക്കി മാറ്റിയ ഈ സംഗീത മാന്ത്രികന്‍, മുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും നൂറോളം നാടകഗാനങ്ങളും മലയാളിക്കു നല്‍കി.

Also read:  കല്യാണ വീട്ടില്‍ പാട്ടുവയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം ; കണ്ണൂരില്‍ യുവാവിനെ ബോംബ് എറിഞ്ഞു കൊന്നു

കുറഞ്ഞ സമയം കൊണ്ട് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സിദ്ധിയുള്ള ബാബുരാജ് ഒന്നൊന്നര മണിക്കൂര്‍ കൊണ്ടു ഒരു സിനിമാപാട്ട് സ്വരപ്പെടുത്തുമായിരുന്നു. പക്ഷാഘാതം മൂലം പാടാനും ഹാര്‍മോണിയം വായിക്കാനും കഴിയാതെ ശാരീരികമായി അവശത അനുഭവിക്കുന്ന കാലത്താണ് തലത്ത് മഹമൂദിന്റെ ആലാപനശൈലി തീര്‍ത്തും ചൂഷണം ചെയ്ത ദ്വീപിലെ കടലേ.. നീലക്കടലേ… എന്ന മനോഹര ഗാനം ബാബുക്ക ചിട്ടപ്പെടുത്തിയത്.

Also read:  കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ; ഉത്തരവില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി, 'പെറ്റി സര്‍ക്കാരെന്ന്' പ്രതിപക്ഷ നേതാവ്

സൃഷ്ടിയിലെ ‘സൃഷ്ടി തന്‍…’ എന്ന യേശുദാസ് പാടിയ രാഗമാലികയാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ച ഗാനം. മൂന്നു ദിവസം കൊണ്ടാണീ രാഗമാലിക അദ്ദേഹം സ്വരപ്പെടുത്തിയത്. എ വി എം സ്റ്റുഡിയോയിലെ സി തിയേറ്ററില്‍ രാവിലെ ആരംഭിച്ച റിക്കാര്‍ഡിംഗ് രാത്രി പന്ത്രണ്ടു മണിക്കേ അവസാനിച്ചുള്ളൂ. സാധാരണ ഗതിയില്‍ അന്നത്തെ കാലത്ത് നാല് പാട്ട് റിക്കാര്‍ഡിംഗ് ചെയ്യാനുള്ള സമയം. എന്നിട്ടുപോലും ഈ ഗാനം മൂന്നു ഭാഗങ്ങളായാണ് ആലേഖനം ചെയ്തത്. അവസാനം എഡിറ്റിംഗ് ചെയ്തു യോജിപ്പിക്കുകയായിരുന്നു. പുര്യാധനശ്രീ, കല്യാണി കലാവതി എന്നീ വിഖ്യാതരാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിത്താറും ഒരു തംബുരുവും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. സിത്താര്‍ വായിച്ചത് രവിശങ്കറിന്റെ പ്രധാന ശിഷ്യനായ ജനാര്‍ദ്ദന്‍ റാവു ആയിരുന്നു.

Also read:  മധുവിന് നീതി കിട്ടിയിട്ടില്ല, മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണം : അമ്മയും സഹോദരിയും

താമസമെന്തേ വരുവാന്‍ എന്ന ഗാനം എവിടെയോ കേട്ട പ്രശസ്തനായ സംഗീത സംവിധായകന്‍ നൗഷാദ് വളരെ വര്‍ഷങ്ങള്‍ക്കുശേഷം യേശുദാസിനെ കണ്ടപ്പോള്‍ ആ ഗാനത്തെ പറ്റിയും അതു സംഗീത സംവിധാനം ചെയ്ത ആളെ പറ്റിയും അന്വേഷിച്ചു. ബാബുക്കയോടൊപ്പം കേരളത്തില്‍ ജനിച്ച ഒരു മലയാളിയായ എനിക്ക് ഹൃദയം നിറയെ അഭിമാനം തോന്നിയ നിമിഷങ്ങളിലൊന്നാണതെന്ന് യേശുദാസ് പറഞ്ഞിരുന്നു.

ബാബുരാജും സംവിധായകന്‍ പവിത്രനും നിലമ്പൂര്‍ ബാലനും നന്നായി മദ്യപിച്ചു തെരുവിലൂടെ വരുമ്പോള്‍ റേഡിയോയില്‍ നിന്നു പാട്ട് ..”മണിമുകിലെ മണിമുകിലെ മാനം മീതെയിതാരുടെ പൊന്നും തോണിയിലേറി”… പാട്ട് കഴിയും വരെ ബാബുക്ക ഒറ്റനില്‍പ്പ്. പിന്നെ പറഞ്ഞു…’ഹായ് ന്താ രാഘവന്റെ സംഗീതം ‘ പവിത്രനും ബാലനും തിരുത്തി …’ബാബുക്ക ഇത് ബാബുക്കയുടെ പാട്ടാ ‘ ബാബുക്ക സമ്മതിക്കുന്നില്ല ….ബോധ്യപ്പെടുത്താന്‍ നന്നേ പണിപ്പെട്ടു അവര്‍…

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »