മാവോയിസ്റ്റ്‌ വേട്ടയില്‍ കേരളം ബീഹാറിനോട്‌ മത്സരിക്കുകയാണോ?

maoist-attac

 

മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമൂഹ്യ വികസന സൂചികയില്‍ ഏറെ മുന്നിലാണ്‌ കേരളം. പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിന്റെ മുന്നോക്കാവസ്ഥ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകുന്നതല്ല. അതേ സമയം ഈ നേട്ടത്തിനെല്ലാം കോട്ടം പകരുന്ന ചില പിന്നോട്ടടികളും സമീപകാലത്തായി കേരളത്തില്‍ സംഭവിക്കുന്നു. ഉത്തര്‍പ്രദേശ്‌, ബീഹാര്‍ തുടങ്ങിയ പിന്നോക്ക സംസ്ഥാനങ്ങളില്‍ മാത്രം കാണപ്പെടുന്ന തരത്തിലുള്ള പീഡന സംഭവങ്ങളും മാവോയിസ്റ്റു വേട്ടയും ഉദാഹരണം.

ഹസ്രതിലെ പത്തൊമ്പതുകാരിയായ ദളിത്‌ പെണ്‍കുട്ടിക്ക്‌ നേരിടേണ്ടി വന്നതിനേക്കാള്‍ കൊടിയ പീഡനമാണ്‌ വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത ദളിത്‌ പെണ്‍കുട്ടികള്‍ക്ക്‌ സംഭവിച്ചത്‌. പീഡകരെ രക്ഷിക്കാന്‍ കേരളത്തിലെ പൊലീസ്‌ ചെയ്‌തത്‌ കേസ്‌ അങ്ങേയറ്റം ദുര്‍ബലമാക്കുകയാണ്‌. അതേ പൊലീസ്‌ തന്നെയാണ്‌ തുടര്‍ച്ചയായി മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന രീതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇത്‌ മൂന്നാം തവണയാണ്‌ മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന സംഭവമുണ്ടായത്‌. വയനാട്ടില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രണ്ടാം തവണയാണ്‌ മാവോയിസ്റ്റ്‌ വേട്ട നടക്കുന്നത്‌. നേരത്തെ അട്ടപ്പാടിയിലും സമാനമാം വിധത്തില്‍ മാവോയിസ്റ്റുകള്‍ കൊല ചെയ്യപ്പെട്ടിരുന്നു.

Also read:  രോഗവ്യാപനം നിയന്ത്രിക്കാനായി, എന്നാല്‍ ആശ്വസിക്കാന്‍ സാഹചര്യമില്ല ; സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ഓരോ തവണ മാവോയിസ്റ്റുകള്‍ കൊല ചെയ്യപ്പെടുമ്പോഴും ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും പൊലീസ്‌ പറയുന്ന അതേ കഥയാണ്‌ കേരള പൊലീസിനുമുള്ളത്‌- ഏറ്റുമുട്ടല്‍ മൂലമുള്ള മരണം. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഇരുഭാഗത്തും ആഘാതങ്ങളുണ്ടാകുക സ്വാഭാവികം. പക്ഷേ ഈ ഏറ്റുമുട്ടലുകളിലൊന്നും പൊലീസിന്‌ ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. ഏറ്റവുമൊടുവില്‍ വയനാട്‌ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ശരീരത്തില്‍ കാണപ്പെട്ടത്‌ വളരെ അടുത്തു വെച്ച്‌ വെടിവെച്ചതാണെന്ന അനുമാനത്തിലെത്താവുന്ന തരത്തിലുള്ള പരിക്കുകളാണ്‌.

മാവോയിസ്റ്റുകളെന്നാല്‍ കാണുന്ന മാത്രയില്‍ വെടിവെച്ചുകൊല്ലേണ്ട ഹിംസ്രജീവികളാണെന്ന ഒരു സിദ്ധാന്തത്തില്‍ സമീപകാലത്തായി കേരള പൊലീസ്‌ എത്തിയിട്ടുണ്ടെന്ന്‌ തോന്നുന്നു. ഈ സിദ്ധാന്തത്തിന്‌ ശക്തി കൈവന്നത്‌ കമ്യൂണിസ്റ്റുകാരനായ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ്‌ കൈയാളി തുടങ്ങിയതിനു ശേഷമാണെന്നതാണ്‌ വിചിത്രം. പൊലീസ്‌ നടത്തിയ മാവോയിസ്റ്റ്‌ കൊലകള്‍ തീര്‍ത്തും ശരിയാണെന്ന മട്ടിലുള്ള ന്യായീകരണമാണ്‌ മുമ്പ്‌ അദ്ദേഹം നടത്തിയിട്ടുള്ളത്‌.

Also read:  സാമ്പത്തിക സംവരണം അട്ടിമറിക്കുന്നു: കത്തോലിക്കാ സഭ

മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന സമീപനത്തോട്‌ യോജിപ്പില്ലെന്ന്‌ എല്‍ഡിഫിലെ രണ്ടാം കക്ഷിയായ സിപിഐ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. ഏതാനും ദിവസം മുമ്പ്‌ നടന്ന കൊലയില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ നിലപാട്‌ ആവര്‍ത്തിക്കുകയും ചെയ്‌തു. മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന രീതിയോട്‌ സിപിഐ എതിര്‍പ്പ്‌ പറയുമ്പോള്‍ ബിജെപിയെ പോലുള്ള വലതുപക്ഷ തീവ്രവാദവും ഫാസിസവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പാര്‍ട്ടി ഈ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ പിന്തുണക്കുന്നത്‌ കൗതുകകരമായ കാഴ്‌ചയാണ്‌.

കേരളം ഒരു കാലത്ത്‌ നക്‌സലൈറ്റുകള്‍ക്ക്‌ സാന്നിധ്യമുള്ള ഒരു സംസ്ഥാനമായിരുന്നു. ചില പ്രദേശങ്ങളിലെങ്കിലും അവരുടെ ആശയങ്ങള്‍ക്ക്‌ സ്വീകാര്യത സൃഷ്‌ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. ഇന്ന്‌ അതെല്ലാം പഴങ്കഥയാണ്‌. നക്‌സലൈറ്റ്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബുദ്ധിജീവികളും സാമൂഹ്യ പ്രവര്‍ത്തകരും ഇന്ന്‌ അതൊരു കാലഹരണപ്പെട്ട രാഷ്‌ട്രീയ പ്രസ്ഥാനമാണെന്ന്‌ കരുതുന്നവരാണ്‌. എന്നാല്‍ കാലം മാറിയതറിയാത്ത ചില `നിഷ്‌കളങ്കര്‍’ ഇപ്പോഴും വിപ്ലവകാരികളായി തുടരുന്നു. അതേ സമയം അവരെയെല്ലാം നിയമപരമായ മാര്‍ഗങ്ങളിലൂടെ നേരിടുന്നതിന്‌ പകരം വെടിവെച്ചുകൊന്നു കളയാം എന്ന നിലപാട്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ ഒട്ടും ചേര്‍ന്നതല്ല.

Also read:  സംസ്ഥാനത്ത് 2 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

യഥാര്‍ത്ഥത്തില്‍ ഒളിവില്‍ കളയുന്ന മാവോയിസ്റ്റുകളേക്കാള്‍ അക്രമോത്സുകത പ്രകടിപ്പിക്കുന്നവരാണ്‌ മുഖ്യധാരാ പാര്‍ട്ടികള്‍. കേരത്തില്‍ സിപിഎമ്മും ബിജെപിയും കൊന്നുതള്ളിയവരുടെ കണക്കെടുത്താല്‍ മാവോയിസ്റ്റുകള്‍ എത്ര നിസ്സാരന്മാരാണെന്ന്‌ ബോധ്യപ്പെടും. പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ആദിവാസികളെ പോലുള്ള ജനവിഭാഗങ്ങള്‍ക്കുള്ള നീതിക്കു വേണ്ടിയാണ്‌ സായുധവിപ്ലവം എന്ന കാലഹരണപ്പെട്ട ആശയപരിപാടിയുമായി മാവോയിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്‌. ഇത്തരം ജനവിഭാഗങ്ങള്‍ക്ക്‌ നീതി ഉറപ്പുവരുത്താന്‍ അധികാര സ്ഥാനത്തെത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ വീഴ്‌ച വരുത്തുന്നതു കൊണ്ടാണ്‌ ആദിവാസി ഊരുകളോട്‌ ചേര്‍ന്ന്‌ മാവോയിസ്റ്റുകളുടെ സാന്നിധ്യം പ്രകടമാകുന്നത്‌ എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ച്‌ ഇരുട്ടാക്കുന്നത്‌ ഉചിതമല്ല.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »