യൂട്യൂബറും മുഖ്യധാരയും ഒന്നാവുമ്പോള്‍

bagyalakshmi

 

പ്രചാരത്തില്‍ മാത്രമല്ല വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും, വിന്യാസത്തിലും മലയാളത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദിനപത്രം മലയാള മനോരമയാണെന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നവരാണ് മനോരമ കുടുംബം. കുടുംബം എന്ന നിര്‍വചനത്തില്‍ മനോരമയുടെ ഉടമസ്ഥര്‍ മാത്രമല്ല ഉള്‍പ്പെടുക. പത്രപ്രവര്‍ത്തകരും, അല്ലാത്തവരുമായ ജീവനക്കാരും, വായനക്കാരും അടങ്ങുന്ന വലിയ സമൂഹമാണ് മനോരമ കുടുംബം. ബിസിനസ്സെന്ന നിലയില്‍ പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട വാണിജ്യവും, രാഷ്ട്രീയവുമായ പക്ഷപാതിത്വങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട മറ്റു മേഖലകളില്‍ ബോധപൂര്‍വ്വമായ സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തില്‍ സാധാരണഗതിയില്‍ മനോരമ ഏര്‍പ്പെടാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകളായി മനോരമയുടെ ഓണ്‍ലൈന്‍ പേജില്‍ (2020 സെപ്തംബര്‍ 28 തിങ്കളാഴ്ച ഉച്ചക്കുശേഷം) പ്രധാന വാര്‍ത്തയായി പ്രത്യക്ഷപ്പെട്ട തലക്കെട്ടും ഉള്ളടക്കവും ഈയൊരു ധാരണ തിരുത്തുന്നു. ‘വിജയ് പി നായര്‍ക്കെതിരെ ആക്രമണം തിരക്കഥയെന്ന്; ശ്യാം ആന്റണിയുടെ റോളെന്ത്?’ കൊച്ചിയില്‍ നിന്നുള്ള മനോരമ ലേഖകന്റെ വകയായ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇതാണ്.

‘യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം നടത്തിയയാളെ സ്ത്രീകള്‍ കൈകാര്യം ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നു ആരോപണം. സര്‍ക്കാരിനും, ബിനീഷ് കോടിയേരിക്കും ഉള്‍പ്പടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകിയതോടെ സമൂഹമാധ്യമങ്ങളിലും, മറ്റ് മാധ്യമങ്ങളിലും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുക ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്’- ഇത്രയുമാണ് റിപ്പോര്‍ട്ടിന്റെ തുടക്കം. ബിനീഷ് കൊടിയേരിയുടെ സുഹൃത്തും ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിയുമായ ശ്യാം ആന്റണി എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനെ ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെന്നു പറയുന്ന ആരോപണങ്ങളാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. അര്‍ഹിക്കുന്ന അവജ്ഞയോടെ ഈ റിപോര്‍ടിനെ വേണമെങ്കില്‍ ഒറ്റനോട്ടത്തില്‍ അവഗണിക്കാം. പക്ഷെ അങ്ങനെ അവഗണിക്കാവുന്നതല്ല ഈ റിപ്പോര്‍ട്ട്. സ്ത്രീകളുടെ അന്തസ്സിനും, ആത്മാഭിമാനത്തിനും ഊര്‍ജ്ജം പകരുന്ന ഒന്നായിരുന്നു വിജയ് പി നായരെന്ന സാമൂഹ്യവിരുദ്ധനെതിരെ മൂന്നു സ്ത്രീകള്‍ കൈക്കൊണ്ട നടപടി. സ്ത്രീകളുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ വഴിത്തിരിവായ ഈ നടപടി കേരളത്തിന്റെ പൊതുബോധത്തില്‍ രൂഢമൂലമായ പുരുഷാധിപത്യം പൂര്‍ണ്ണമായും മറനീക്കി പുറത്തുവരുന്നതിനും വഴിയൊരുക്കി.

Also read:  കേരളത്തിന് വാക്‌സിന്‍ ചെലവ് 2600 കോടി : പകുതി തുക തരാമെന്ന് പ്രധാനമന്ത്രി ; പറ്റില്ല, മുഴുവന്‍ തുകയും തരണമെന്ന് മുഖ്യമന്ത്രി

പെണ്ണുങ്ങള്‍ നേരിട്ടു തല്ലിയതില്‍ സഹിക്കാനാവുന്നതിലധികം ഭയന്നുപോയ ആണധികാര ബോധം നിയമം കൈയിലെടുക്കുന്നതിലെ വിലാപങ്ങളും, പെണ്ണുങ്ങള്‍ തെറി പറയുന്നതിലെ അന്തസ്സില്ലായ്മയും ഒക്കെയായി ഒരു ദിവസം മുഴവന്‍ ചിണുങ്ങിയതിനുശേഷം അതിന്റെ സ്വതസിദ്ധമായ ആക്രമണത്തിന്റെ ഭാഷ സ്വീകരിച്ചതിനുള്ള ലക്ഷണയുക്തമായ തെളിവാണ് ഈ റിപ്പോര്‍ട്ട്. സ്വന്തം നിലയില്‍ നാലടി കൊടുക്കാനും, തെറിപറയാനും കഴിവില്ലാത്തവരാണ് പെണ്ണുങ്ങള്‍ എന്നു സ്ഥാപിക്കുന്നതിലും കൂടുതല്‍ അക്രമപരമായി എന്താണുള്ളത്. അതാണ് ഈ റിപ്പോര്‍ട്ട് ചെയ്യുന്ന ധര്‍മം. സമൂഹമാധ്യമം എന്ന സംവര്‍ഗ്ഗമല്ലാതെ വസ്തുതകളുടെ ഒരു പിന്‍ബലവും റിപോര്‍ടിന്റെ ഉള്ളടക്കത്തില്‍ കാണാനാവില്ല. സമൂഹമാധ്യമം എന്നു പറയുന്നത് സ്വയംഭൂവായ ഒന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ എല്ലാ നിറക്കൂട്ടുകളും പകര്‍ന്നാടുന്ന ദേശമാണത്.

Also read:  യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്: ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയ, വാണിജ്യ, ബ്ലാക് മെയ്‌ലിംഗ് താല്‍പര്യങ്ങളെ തിരിച്ചറിയുക എന്നത്  ഇപ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നായ കാര്യം മനോരമ ലേഖകന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നു വിശ്വസിക്കാനാവില്ല. അത്രയും വിവരദോഷിയായ ലേഖകന്‍ നിര്‍ഭാഗ്യവശാല്‍ മനോരമയില്‍ കയറിക്കൂടിയെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാലും അവര്‍ പടച്ചുവിടുന്ന വിവരദോഷം ഒരു മാറ്റവുമില്ലാതെ എങ്ങനെ വാര്‍ത്തയാവുമെന്ന ചോദ്യം ബാക്കിയാവുന്നു. സബ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ തുടങ്ങിയ ഫില്‍റ്ററുകള്‍ കടന്ന ശേഷമാണ് വാര്‍ത്ത പേജിലെത്തുക. വാര്‍ത്തയിലെ നെല്ലും പതിരും തിരിച്ചറിയുന്നതിനുള്ള ഈ ഫില്‍റ്ററുകളുടെ പ്രാഥമിക പരിഗണനയില്‍ തന്നെ ചവറ്റുകുട്ടയിലെത്താന്‍ സര്‍വഥാ യോഗ്യമായ ഒരു വിവരം മണിക്കൂറുകള്‍ മനോരമയുടെ ഒന്നാം പേജില്‍ ടോപ് വാര്‍ത്തയായി വിലസിയെങ്കില്‍ വിജയ് നായരുടെ നിലവാരത്തിലുള്ളവരുടെ വംശം അത്ര പെട്ടെന്നു അവസാനിക്കുമെന്ന വ്യാമോഹം ആരും പുലര്‍ത്തേണ്ടതില്ല.

Also read:  യുഎസില്‍ പ്രൈമറി സ്‌കൂളില്‍ വെടിവെപ്പ് ; 18 വിദ്യാര്‍ഥികളും 3 അധ്യാപകരും കൊല്ലപ്പെട്ടു, അക്രമിയെ വധിച്ച് പൊലീസ്

കേരളത്തിലെ ആക്രമണോത്സുകമായ വലതുപക്ഷവല്‍ക്കരണത്തിന്റെ പ്രധാന ചേരുവകളിലൊന്നായി  സ്ത്രീവിരുദ്ധത എങ്ങനെ രൂപപ്പെടുന്നുവെന്നു പ്രൊഫ. ജെ. ദേവികയെപ്പോലുള്ള സാമൂഹികശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്ന പ്രവണതയുടെ വിവിധഭാവങ്ങളിലുള്ള ആവിഷ്‌ക്കാരമാണ് വിജയ് നായരും മനോരമ വാര്‍ത്തയും. 19-20 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നടന്ന –ജാതി വിരുദ്ധ കലാപങ്ങള്‍ മുതല്‍ കര്‍ഷക-തൊഴിലാളി മുന്നേറ്റങ്ങള്‍ — വരെയുള്ള വിവിധങ്ങളായ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഉടലെടുത്ത നീതിബോധത്തെ (അതിന്റെ എല്ലാ പരിമിതികളോടും) പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്ന ദൗത്യമാണ് കേരളത്തിലെ വലതുപക്ഷവല്‍ക്കരണത്തില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത്. വിമോചന സമരം മുതല്‍ ശബരിമല സമരം വരെയുളള അതിന്റെ ചരിത്രത്തില്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. രാഷ്ട്രീയ ഹൈന്ദവികതയും സവര്‍ണ്ണ-സമ്പന്ന താല്‍പര്യങ്ങളും ഒന്നുചേരുന്ന ജാതി-വര്‍ഗ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ തഴച്ചുവളരുന്ന പുതിയ വലതുപക്ഷത്തിന്റെ ആവിഷ്‌ക്കാരങ്ങളുടെ വേദിയായി മാധ്യമങ്ങള്‍ സ്വയം പരിവര്‍ത്തനപ്പെടുന്നതിന്റെ ചരിത്രം ഗൗരവമായ പഠനം ആവശ്യപ്പെടുന്നു.
.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »