രാഷ്ട്രീയവല്‍ക്കരിക്കുന്ന കുറ്റാന്വേഷണം  

sivasankar

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

എം. ശിവശങ്കരനെ ബുധനാഴ്ച രാത്രി  അറസ്റ്റു ചെയ്തതോടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്സ് പുതിയ വഴിത്തിരിവിലായി. പ്രകടമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ഉപകരണമായി കേസ്സിന്റെ അന്വേഷണം മാറിയെന്ന സംശയം ശക്തിപ്പെടുന്നു എന്ന അര്‍ത്ഥത്തിലാണ് കേസ്സ് വഴിത്തിരിവില്‍ എത്തിയെന്ന നിഗമനം മുന്നോട്ടു വയ്ക്കാനാവുക. തെളിവുകളുടെ കാര്യത്തില്‍ അല്ല എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവിയാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്യാനുളള മുഖ്യപ്രേരണയെന്ന് സംശയം ബലപ്പെടുത്തുന്നത് ഈ കേസ്സുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ ശേഷിപ്പുകളാണ്.

ഇപ്പോഴത്തെ അറസ്റ്റിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നതിന് അവയെക്കുറിച്ചുള്ള  ലഘുവിവരണം അനിവാര്യമാണ്. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികള്‍ പ്രത്യക്ഷമായും, ആദായ നികുതി വകുപ്പ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവ പരോക്ഷമായും കഴിഞ്ഞ മൂന്നു മാസത്തിലധികമായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സിന്റെ അന്വേഷണത്തിലാണ്. സാധാരണ ഗതിയില്‍ കള്ളക്കടത്തു കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഭിന്നമായി അതിരുവിട്ട നിലയില്‍ എന്തെങ്കിലും നടപടികള്‍ ഈ കേസ്സില്‍ കസ്റ്റംസ് കൈക്കൊണ്ടതായി കരുതാനാവില്ല. കള്ളക്കടത്തിനായി ഉപയോഗിക്കുന്ന നൂതന മാര്‍ഗങ്ങള്‍, സൂത്രങ്ങള്‍, പുതിയ വ്യക്തികള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു പതിവുപോലെ അവരുടെ അന്വേഷണ വിഷയം. വലിയ പേരുദോഷം കേള്‍പ്പിക്കാതെ ആ പണി കസ്റ്റംസ് ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്.

എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ വന്നതോടെ കേസ്സ് അന്വേഷണത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു. ദേശവിരുദ്ധ-ഭീകര പ്രവര്‍ത്തനങ്ങളും സ്വര്‍ണ്ണക്കടത്തും തമ്മിലുള്ള അന്തര്‍ധാരകള്‍ കണ്ടെത്തുകയായിരുന്നു എന്‍ഐഎ അന്വേഷണത്തിന്റെ പരിഗണന. സ്വര്‍ണ്ണക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച പണത്തിന്റെ നാള്‍വഴികള്‍ കണ്ടെത്തുകയായിരുന്നു ഇഡിയുടെ ദൗത്യം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രൊജക്ടിന് യുഎഇ-യിലെ റെഡ് ക്രെസന്റില്‍ നിന്നും ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കള്ളക്കടത്തു കേസ്സിലെ മുഖ്യ പ്രതിയെന്നു സംശയിക്കുന്ന സ്വപ്‌ന സുരേഷ് അവിഹിതമായി പണം സമ്പാദിച്ചു എന്ന ആരോപണമാണ് സിബിഐ കേസ്സിന്റെ പരിഗണനയില്‍ വരുന്ന വിഷയം. കള്ളക്കടത്തു കേസ്സിലെ ചില പ്രതികള്‍ക്ക് ബാംഗ്ലുരില്‍ കണ്ടെത്തിയ മയക്കു മരുന്നു കേസ്സുമായുള്ള ബന്ധമാണ് എന്‍സിബി, ഇഡി എന്നീ ഏജന്‍സികളുടെ പരിഗണനയിലെ മറ്റൊരു വിഷയം. ബാംഗ്ലുരിലെ മയക്കുമരുന്നു കേസ്സില്‍ കുറ്റാരോപിതനായ ഒരു വ്യക്തിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഈ അന്വേഷണത്തിന്റെ പരിധിയിലാണ്.

Also read:  സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള അഞ്ചു ഏജന്‍സികളുടെ സജീവ പരിഗണനയിലുള്ള വിഷയമാണ് സ്വര്‍ണ്ണക്കടത്തും അതിനോടു ബന്ധമുണ്ടെന്നു കരുതുന്ന മറ്റു കേസ്സുകളുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. അതായത്  കേസ്സുകളുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഇഴകീറി പരിശോധിക്കുന്നതിന്റെ തിരിക്കിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ അഞ്ചു ഏജന്‍സികളും. ഈ കേസ്സുകളെല്ലാം വിശദവും, കൂലങ്കുഷവുമായ അന്വേഷണവും, പരിശോധനയും അര്‍ഹിക്കുന്നു എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമുള്ളതായി തോന്നുന്നില്ല. ഈ അഞ്ചു ഏജന്‍സികളും കഴിഞ്ഞ മൂന്നു മാസമായി നടത്തിയ അന്വേഷണങ്ങളില്‍ നിന്നും ഇതുവരെ വെളിവാകുന്ന വിവരങ്ങള്‍ എന്താണ്. കേസ്സുകളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും, മറ്റു രേഖകളുമാണ് അതിന് ആശ്രയം.

കസ്റ്റംസ് ഇതുവരെ സമര്‍പ്പിച്ച രേഖകളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്ന വിവരം നേരത്തെ സൂചിപ്പിച്ചതുപോലെ കള്ളക്കടത്തിന്റെ നൂതനമായ മാര്‍ഗങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ മാത്രമാണ്. കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ സാധാരണഗതിയില്‍ നടത്തുന്ന തരികിടകളല്ലാതെ അസാധാരണമായ എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഇപ്പറയുന്ന കേസ്സിലെ കുറ്റരോപിതര്‍ ഏര്‍പ്പെട്ടതായി കസ്റ്റംസിന്റെ ഭാഗത്തുനിന്നും ഇതുവരെ തെളിവുകള്‍ ഒന്നും ഹാജരാക്കിയിട്ടില്ല. രാജ്യദ്രോഹ-ഭീകരവാദ ബന്ധങ്ങളുടെ കണ്ണികള്‍ തേടുന്ന എന്‍ഐഎ-കേസ്സിന്റെ സ്ഥിതി ‘പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ്.

Also read:  പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.എ അച്യുതന്‍ അന്തരിച്ചു

എന്‍ഐഎ-യുടെ യുഎപിഎ നിയമപ്രകാരമുള്ള കേസ്സിലെ മൊത്തം 16 കുറ്റാരോപിതരില്‍ 12-പേര്‍ക്കും പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 100 ദിവസത്തെ അന്വേഷണത്തിനു ശേഷവും കുറ്റാരോപിതര്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ ഒന്നും ഹാജരാക്കുവാന്‍ അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ്സിലെ സിബിഐ അന്വേഷണത്തിന്റെ ഭാവി തല്‍ക്കാലം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സ്വര്‍ണ്ണക്കടത്തു വഴി നേടിയ കള്ളപ്പണം വെളുപ്പിച്ചതാണ് ഇഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന കാര്യം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം അഥവ പിഎംഎല്‍എ-യുടെ വകുപ്പ് 3 പ്രകാരമുള്ള, കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന, കേസ്സാണ് ഇഡി-യുടെ അന്വേഷണ വിഷയം. മയക്കു മരുന്നു കേസ്സിലെ കുറ്റാരോപിതനുമായി കൊടിയേരിയുടെ മകന്റെ സാമ്പത്തിക ബന്ധവും ഇഡിയുടെ പരിഗണനയിലുള്ള കേസ്സാണ്. കള്ളക്കടത്തു കേസ്സും, ബിനീഷിന്റെ കേസ്സു തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും ഈ രണ്ടു കേസ്സുകളിലുമാണ് ബുധനും, വ്യാഴനുമായി നിര്‍ണ്ണായക നീക്കങ്ങള്‍ ഇഡി നടത്തിയത്. ബുധനാഴ്ച ശിവശങ്കരന്റെ അറസ്റ്റും, വ്യാഴാഴ്ച നടന്ന ബിനീഷ് കൊടിയേരിയുടെ അറസ്റ്റും കേരളത്തിലെ സിപിഎം നേതൃത്വത്തെ വെട്ടിലാക്കാന്‍ പര്യാപ്തമാണ്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സെക്രട്ടറിയേറ്റ് നിറഞ്ഞു നിന്നിരുന്ന ഉദ്യോഗസ്ഥനും, പാര്‍ടി സെക്രട്ടറിയുടെ മകനും ഒരേസമയം സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെടാനിടയായ സാഹചര്യം സിപിഎം-ന്റെ രാഷ്ട്രീയ ധാര്‍മികതക്കു നേരെ ഉയരുന്ന കനത്ത വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ അറസ്റ്റുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ശക്തികളുടെ ലക്ഷ്യവും അതു തന്നെയാണ്. സ്വര്‍ണ്ണക്കടത്തു കേസ്സിലെ മുഖ്യ കണ്ണിയെന്നു സംശയിക്കുന്ന സ്വപ്‌നയും, ശിവശങ്കരനും കൂട്ടുകച്ചവടത്തിലെ പങ്കാളികളാണെന്ന വാദമാണ് ഇപ്പോള്‍ ഇഡി പ്രധാനമായും ഉയര്‍ത്തുന്നത്. ഇതുവരെ ഈ കേസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ ആരും തന്നെ അങ്ങനെയൊരു വാദം ഇത്ര തുറന്ന രീതിയില്‍ ഉന്നയിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനു ലഭിച്ചുവെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിക്കുന്ന ടെലിഫോണ്‍ വിളി വീണ്ടും പൊടിതട്ടി എടുത്തതില്‍ കൂടുതലായി വലിയ തെളിവുകളൊന്നും ശിവശങ്കരനെതിരെ ഇഡി കണ്ടെത്തിയതായി പറയാനാവില്ല എന്ന സാഹചര്യത്തിലാണ് കൂട്ടുകച്ചവടത്തിന്റെ ആഖ്യാനങ്ങള്‍ സംശയകരമാവുന്നത്.

Also read:  സ്വപ്‌നയുമായി തോമസ് ഐസക്കിന് അടുത്ത ബന്ധം: കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്തു പുറത്തുവന്ന ദിവസം ഉന്നയിച്ച ഈ ആരോപണം കസ്റ്റംസും, എന്‍ഐഎ-യും പിന്നീട് നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇഡി ഇപ്പോള്‍ അതിന് ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നതിന്റെ യുക്തി മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണ്ണക്കടത്തുമായി പ്രത്യക്ഷത്തില്‍ ബന്ധമുണ്ടെന്ന രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദി ഒരുക്കലാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി നേതാവ് സുരേന്ദ്രനും, കോണ്‍ഗ്രസ്സ് നേതാക്കളായ രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് നിരവധി പേരും നടത്തുന്ന പ്രതികരണങ്ങള്‍ ആ സംശയത്തെ ബലപ്പെടുത്തുന്നു. സംഘടിതവും, ആസൂത്രിതവുമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കുറ്റാന്വേഷണ സംവിധാനങ്ങളെ ഒരു മറയുമില്ലാതെ ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമായി സ്വര്‍ണ്ണക്കടത്ത് കേസ്സും മാറിയാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന.
.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »