ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഒഴിവാക്കുക; ജനങ്ങളെ ജീവിക്കാന്‍ വിടുക

lock-down-22

ഡോ.സലിം കുമാര്‍, വൈറ്റില
9061046782

ഒരു ടാക്‌സി ഡ്രൈവര്‍ അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ വന്നു. സ്വന്തം കുടുംബത്തോടൊപ്പം വിധവയായ സഹോദരിയേയും മക്കളേയും പോറ്റണം. മാതാവ് നിത്യ രോഗിയും. കൂടെ സഹോദരി സന്താനങ്ങള്‍ക്കും മരുന്നു വാങ്ങി. പോക്കറ്റിലേക്ക് കൈ പോകുന്ന രീതി കണ്ടപ്പോള്‍ അയാളെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട് ഉണ്ടെങ്കില്‍ മാത്രം കാശ് തന്നാല്‍ മതി, കോവിഡ് കാലം കഴിഞ്ഞിട്ട് കണക്ക് പറയാം എന്ന് പറഞ്ഞു. പോക്കറ്റിലേക്ക് നീണ്ട കൈ കൊണ്ട് പെട്ടന്ന് മുഖം പൊത്തി അല്‍പ്പനേരമിരുന്നു. കൈ പിന്‍ വലിച്ചപ്പോള്‍ ഗ്ലാസ് കമഴ്ത്തിയതുപോലെ കണ്ണുനീര്‍ പുറത്തുചാടി. എന്റെ വീട്ടുകാര്‍ കാണാത്തത് സാറ് കണ്ടു എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് മരവിച്ച് യാത്ര പോലും പറയാതെ ഇറങ്ങിപ്പോയി.

സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഈ കോവിഡ് കാലത്ത് അനുഭവിക്കുന്ന അവസ്ഥയാണിത്. ഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. അതിനിടയില്‍ ഇടിത്തീ പോലെയുള്ള ലോക്ക് ഡൗണും കണ്ടെയ്ന്റ് മെന്റാക്കലും കൊണ്ട് ജനങ്ങള്‍ വലയുകയാണ്. ഹോട്ടലുകാര്‍, ബസുകാര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിങ്ങനെ ലിസ്റ്റ് നീളുകയാണ്. ബസ്സില്ലാത്തതിനാല്‍ ജോലിക്കു പോകുവാനാവാത്ത സ്ത്രീകള്‍, വള്ളവും ബോട്ടും ഇറക്കാനാവാത്ത മത്സ്യത്തൊഴിലാളികള്‍ ഇക്കൂട്ടരൊക്കെ കാലിയായ പോക്കറ്റുമായി വിഷമിക്കുകയാണ്. കൊട്ടിയടയ്ക്കാന്‍ ഉത്തരവിടുന്നവര്‍ പകുതി ജോലിയും മുഴുവന്‍ ശമ്പളവും വാങ്ങുകയും ചെയ്യുമ്പോള്‍ ബന്ധിക്കപ്പെടുന്നവര്‍ നരകിക്കുകയുമാണ്.അതിനാല്‍, എത്രയും പെട്ടന്ന് ഈ ലോക്ക്ഡൗണും കണ്ടെയ്ന്‍മെന്റും പിന്‍വലിക്കുക. ഇതൊക്കെ ഉണ്ടായിട്ടും പ്രയോജനമൊന്നും ഇല്ലെങ്കില്‍ പിന്നെന്തിന് തുടരണം? ചികിത്സിക്കാന്‍ മരുന്ന് കയ്യിലില്ലാത്തവര്‍ പറയുന്ന ഫലിക്കാത്ത നിര്‍ദ്ദേശങ്ങള്‍ എന്തിന് അനുസരിക്കണം.?

ഇത്രയും പറഞ്ഞു കഴിയുമ്പോള്‍ ഇതെഴുതുന്നയാളിന്റെ സമനിലയ്ക്ക് വല്ല തകരാറും ഉണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. സ്വീഡനില്‍ ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് പടരുകയും രണ്ടായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയില്ല. കേരളം പോലെ ഇതര ചികിത്സാ സമ്പദായങ്ങള്‍ അവിടെ സാധാരണമല്ല. എന്നിട്ടും അവര്‍ അടച്ചു പൂട്ടിയില്ല. പെട്ടന്നു തന്നെ അവിടെ കോവിഡ് ഒരു ഭീഷണിയല്ലാതായി.

മാസ്‌ക് വയ്ക്കാന്‍ ആവശ്യപ്പെടുന്നത് പൗരാവകാശ ലംഘനമാകുന്ന അയര്‍ലണ്ടിലും ലോക്ക് ഡൗണില്ലാത്തത് വേഗത്തില്‍ ഫലം ചെയ്തു. ജപ്പാന്‍ ജനസാന്ദ്രത വളരേ കൂടുതലുണ്ടായിട്ടും ഇവിടത്തെപ്പോലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ജപ്പാനും കോവിഡ് ഭീഷണിയില്‍ നിന്നും മോചനം നേടി.

Also read:  കേരള ടൂറിസം നാലുവർഷത്തിനിടെ മേഖലയിൽ വൻ വളർച്ച

യുഎഇ യില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗം നിയന്ത്രണ വിധേയമായി തുടങ്ങി.എന്തിന് നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അവര്‍ മെട്രോ മാത്രമേ നിറുത്തി വച്ചിട്ടുള്ളൂ. ലോക്ഡൗണുകള്‍ ഉപേക്ഷിച്ചു. ഡല്‍ഹി ഇപ്പോള്‍ സാധാരണ നിലയിലേക്ക് വന്നുതുടങ്ങി.  രോഗഭീതി പ്രതിരോധശേഷി കുറയ്ക്കും, രോഗത്തെ ക്ഷണിച്ചു വരുത്തും. മനസ്സില്‍ നിന്ന് രോഗഭയം ഒഴിവാകുമ്പോള്‍ അത് പ്രതിരോധശേഷിയെ തിരിച്ചുപിടിക്കും.

ലോക് ഡൗണിന്റെ ശാസ്ത്രീയത എത്രത്തോളം എന്ന വിഡ്ഢിത്തത്തില്‍ നിന്നാണ് ഇതൊക്കെ ഉണ്ടാകുന്നത്. ഈ സിദ്ധാന്തം ആവിഷ്‌ക്കരിച്ച ലൂയിസ് പാസ്റ്റര്‍ തന്നെ പിന്നീട് തനിക്ക് തെറ്റുപറ്റിയതാണ് എന്ന് ഏറ്റു പറഞ്ഞിരുന്നുവെങ്കിലും ആന്റിബയോട്ടിക് വ്യവസായികള്‍ക്ക് രുചിക്കാത്ത ആ സത്യം ചരിത്രത്തില്‍ മറച്ചു വച്ചു. രോഗാണുവിന് വളരാനുള്ള അനുകൂല സാഹചര്യം ശരീരത്തില്‍ സുജാതമാകലാണ് രോഗം. ഭൗമാന്തരീക്ഷത്തിലോ, കാലാവസ്ഥയിലോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മൂലം അതു വരെ നിഷ്‌ക്രിയമായിരുന്ന ചില രോഗാണുക്കള്‍ സക്രിയമാകും. അവയുടെ പ്രവര്‍ത്തനം ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതമാണ് രോഗമായി നമ്മള്‍ക്ക് അനുഭവപ്പെടുന്നത്. ഒരു ഉദാഹരണം പറയാം. ഇപ്പോള്‍ മഴക്കാലമാണ്. വീടുകള്‍ക്ക് മുകളില്‍ പലതരം സസ്യങ്ങള്‍ വളര്‍ന്നു തുടങ്ങിയത് കാണാം. ആരും അവയുടെ വിത്ത് അവിടെ കൊണ്ടുപോയി വിതച്ചതല്ല. വേനല്‍ക്കാലത്ത് അതേ സസ്യങ്ങള്‍ അവിടെ ഉണ്ടായിരുന്നുമില്ല. ടെറസിന്റെ നനവാണ് അവയെ മുളപ്പിച്ചത്. ഈ നനവിനെയാണ് രോഗമെന്ന് നാം പറയേണ്ടത്. കോവിഡ് രോഗാണു ചൈനയില്‍ നിന്ന് ഫ്‌ലൈറ്റ് പിടിച്ചാണ് കേരളത്തിലെത്തിയതെന്നാണ് പരക്കെ വിശ്വസിപ്പിക്കുന്നത്. അബദ്ധമാണ്. ഇവിടെ ഇപ്പോള്‍ത്തന്നെ ഉറവിടമറിയാത്തെ ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുമുണ്ട്. അവയുടെ പിന്നിലെ കാരണം ഇതു തന്നെയാണ്.

കഴിഞ്ഞ ഡിസംബര്‍ ജനുവരി മാസം മുതല്‍ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടായ എന്തോ ഒരു വ്യത്യാസം മനുഷ്യ ശരീരത്തില്‍ ചെലുത്തിയ സ്വാധീനം മൂലം കോവിഡ് രോഗാണുക്കള്‍ സജീവമായി. ചൈനയില്‍ ആണ് അത് ആദ്യം കണ്ടെത്തിയത് എന്നു മാത്രം. ചൈനയെപ്പോലെ ലോകത്ത് പലയിടത്തും ഇത് സംഭവിച്ചിട്ടുണ്ടാകാം. ഇതുവരെ പറഞ്ഞത് ഇനിയും മനസ്സിലാകാത്തവര്‍ ഒരു ഉദാഹരണം ചിന്തിച്ചാല്‍ മനസ്സിലാകും.

കേരളത്തില്‍ ഓരോ വര്‍ഷവും പശുക്കള്‍ക്ക് വൈറസ് രോഗമായ കുളമ്പ് രോഗം പിടിപെടാറുണ്ട്. ഒരേ സമയം തന്നെ നെടുമങ്ങാടും ഹരിപ്പാടും കിഴക്കമ്പലത്തും താമരശ്ശേരിയിലും ഒക്കെ ഈ വൈറസ് രോഗം വരുന്നത് ഇതേ കാരണത്താലാണ്. അലോപ്പതി വൈദ്യ ശാസ്ത്ര വാദമനുസരിച്ചാണെങ്കില്‍ പശുക്കള്‍ ബൈക്ക് യാത്ര നടത്തുകയോ പറന്നു നടക്കുകയോ ചെയ്യുന്ന ജീവികളായിരിക്കണം.

Also read:  ഇൻവെസ്റ്റ് കേരള ഉച്ചകോടി: കേരളം തുറക്കുന്നു, ലോകത്തിന് മുൻപിൽ നിക്ഷേപത്തിന്റെ വാതിൽ.

ഇനി ലോക്ക് ഡൗണും ക്വാറന്റൈനും കണ്ടെയ്ന്റ്‌മെന്റും മൊക്കെ എടുത്തുകളഞ്ഞാല്‍ ഇവിടെ കൂട്ടമരണം നടക്കുകില്ലേ ചൈനയില്‍ ആളുകള്‍ വീണു മരിക്കുന്നത് കണ്ടതല്ലേ എന്ന സംശയം വരാം. അന്ന് ചൈനയില്‍ പകല്‍ താപനില രണ്ട് ഡിഗ്രി മാത്രമായിരുന്നു. സ്വാഭാവിക മായും ശ്വാസകോശം ആദ്യം കേടുവരും. അലോപ്പതിയില്‍ ഇതിന് മരുന്നില്ല എന്ന് തിരിച്ചറിഞ്ഞതുമുതല്‍ അവിടെ മരണം കുറഞ്ഞു. അവര്‍ ചൈനീസ് നാട്ടുമരുന്ന് ഉപയോഗിച്ചായിരുന്നു കോവിഡിനെ നേരിട്ട് വിജയിച്ചത്.

കോവിഡിന് ചികിത്സയില്ലാത്ത വൈദ്യശാസ്ത്രക്കാരും അവരുടെ നിയന്ത്രണത്തിലായ നമ്മുടെ സര്‍ക്കാരും പറഞ്ഞു പ്രചരിപ്പിക്കുന്നതല്ല സത്യം. ഒരേ മുറിയില്‍ അനേകം പേര്‍ ഒരുമിച്ച് കഴിയുന്ന ഗള്‍ഫില്‍ അവര്‍ ഒരു മാറ്റി നിര്‍ത്തലും നടത്താതിരുന്നിട്ടും കൂട്ടമരണങ്ങള്‍ നടക്കുന്നില്ല എന്നോര്‍ക്കണം. അവിടെ വീടുകളില്‍ത്തന്നെ ചില പലവ്യജ്ഞ് ങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിച്ച രോഗികള്‍ക്ക് രോഗം മാറുകയും മറ്റ് കുടുമ്പാംഗങ്ങള്‍ക്ക് പകരാതിരിക്കുകയും ചെയ്ത അനുഭവങ്ങള്‍ എത്രയെങ്കിലുമുണ്ട്. അവര്‍ സാധാരണ വൈറസ് ഫീവര്‍ പോലെയാണിതിനെ കാണുന്നത്.

മാസ്‌ക്കും സാന്നിറ്റൈസറും നില നിര്‍ത്തിക്കൊണ്ടു തന്നെ ലോക്ക് ഡൗണ്‍ ഒഴിവാക്കുമ്പോള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സാവധാനം കുറഞ്ഞയളവില്‍ രോഗാണു സംക്രമണം നടക്കും. അത് സമൂഹ വ്യാപനത്തിന് കാരണമാകും.ഈ പ്രക്രിയ നടന്നു തുടങ്ങുമ്പോള്‍ രോഗം വന്ന് മാറുന്നവരുടേയും രോഗാണു സംക്രമണം നടന്നിട്ടും രോഗം പിടിപെടാത്തവരുടേയും എണ്ണം കൂടും. ഇങ്ങനെ വന്നു വന്നു എല്ലാവരിലും വൈറസ്സാന്നിദ്ധ്യമുണ്ടാവുകയും അവരൊക്കെ ഈ രോഗത്തോട് പ്രതിരോധശേഷി നേടുകയും ചെയ്യും. അതോടെ വരും വര്‍ഷങ്ങളില്‍ രോഗത്തിന്റൈ പുനപ്രവേശം ഉണ്ടാവുകയില്ല. അങനെ ഹേഡ് ഇമ്മൂണിറ്റി യിലേക്ക് എത്തിച്ചേരാനാകും ചികിത്സയില്ലാത്തവര്‍ ചെയ്യുന്ന മറ്റൊരു കടുത്ത ദ്രോഹം യാതൊരു രോഗലക്ഷണമില്ലാത്തവരേയും കോവിഡ് പോസിറ്റീവ് ആയതിന്റെ പേരില്‍ തടവിലിടുന്നതാണ്. ഒരാള്‍ പോസിറ്റീവാകുകയും രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനര്‍ത്ഥം അയാള്‍ ആരോഗ്യവാനും അയാളുടെ ശരീരം രോഗത്തെ തോല്‍പ്പിച്ചു എന്നു കൂടിയാണ്. ഇത്തരം സാധ്യത കൂടി പരിഗണിക്കാതെയുള്ള തടവിലിടല്‍ പൗരാവകാശ ലംഘനം പോലെയാകുന്നു. അറിവുള്ള അലോപ്പതി ഡോകടര്‍മാര്‍ സമ്മതിക്കുന്ന കാര്യമാണ്.

Also read:  രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു

പകരം എന്തു ചെയ്യാം

ഇതിനകം സര്‍ക്കാരിനേക്കാള്‍ മുമ്പേ ജനം തിരിച്ചറിഞ്ഞ ഹോമിയോ പ്രതിരോധ മരുന്ന് എല്ലാവരിലും എത്തിക്കുക.

പരിഹാരമെന്ത്?

കോവിഡ് രോഗികളെ ചികിത്സിക്കാന്‍ മരുന്നുള്ള ഹോമിയോ, ആയുര്‍വേദ, സിദ്ധ, പ്രകൃതി – തുടങ്ങിയ ആയുഷ് ചികിത്സകരെ ഏല്‍പിക്കുക. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ രോഗം വിട്ടൊഴിയും. പ്രതിരോധിക്കാന്‍ കഴിയുന്ന അതേ ഹോമിയോപ്പതിക്കു തന്നെ ചികിത്സിച്ചു മാറ്റാനും കഴിയും. രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി തോന്നുന്നവരെ മോഡേണ്‍ മെഡിസിന്‍ ചികിത്സകരെ ഏല്‍പിക്കുക. അടിയന്തിര സാഹചര്യങ്ങള്‍ ചികിത്സിക്കാന്‍ അലോപ്പതി തന്നെയാണല്ലോ ഭേദം. അങ്ങനെ വിവിധ വൈദ്യശാസ്ത്രങ്ങള്‍ ജനനന്മയ്ക്കായി കൈകോര്‍ക്കട്ടെ. അത് സമൂഹത്തിന് ഗുണമേ ചെയ്യൂ.

ഇപ്പോള്‍ത്തന്നെ ജനനന്മ മാത്രം ലക്ഷ്യമാക്കി തമിഴ് നാട്ടിലും ഡല്‍ഹിയിലും ഉള്ള അലോപ്പതി ഡോക്ടര്‍മാര്‍ ഹോമിയോ മരുന്നും വൈറ്റമിന്‍ സിയും ആശുപത്രികളില്‍ കൊടുത്തു തുടങ്ങിയിരിക്കുന്നു. മനുഷ്യസ്‌നേഹികളായ അവര്‍ അവിടങ്ങളില്‍ അങ്ങിനെയൊക്കെ ചെയ്യുമ്പോള്‍ കേരളത്തിലെ അലോപ്പതി സമുഹം ഹോമിയോ മരുന്ന് കഴിക്കുന്നതിനെ വിഷമാണെന്നു പറഞ്ഞ് വിലക്കി തങ്ങള്‍ ജന വിരുദ്ധരാണെന്ന് തെളിയിക്കുകയാണ്. അനാവശ്യമായ ഭയപ്പെടുത്തലുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പതിവാണ്. രണ്ടായിരമാണ്ടാകുമ്പോഴേക്കും ആഫ്രിക്കയിലെ മുഴുവന്‍ പേരും അകഉട കാരണം മരിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയതും ഒരു വാക്‌സിനുമിനില്ലാതെ തന്നെഅകഉട കുറഞ്ഞു പോയതും ലോകം കണ്ടതാണ്. അതുപോലെ തന്നെയായിരുന്നു പണ്ട് ഇവര്‍ ഭീഷണി ആഘോഷിച്ച പ്ലേഗും കടന്നു പോയത്. അതിനാല്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവരുടെ ഭീതിപ്പെടുത്തലുകള്‍ അവഗണിക്കുന്നതാണ് നല്ലത്.

ദൈവദൂതന്റെ പരിവേഷം നല്‍കി അലോപ്പതി വൈദ്യശാസത്രം കാത്തിരിക്കുന്ന വാക്‌സിന്‍ ഇവിടെ സ്വര്‍ഗം പണിയും എന്ന് കരുതുന്നത് വലിയ വിഡ്ഡിത്തമാണ്. ഒരു പക്ഷേ അതിലൂടെ കോവിഡ്‌നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം.പക്ഷെ വാക്‌സിനേഷനിരയാകുന്നവര്‍ക്ക് വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ അപകടകരമായ പാര്‍ശ്വഫലങ്ങളായിക്കുടെന്നില്ല. ഞങ്ങള്‍ വാക്‌സിനും കൊടുക്കും കാശും വാങ്ങിക്കും. കുഴപ്പങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരുകള്‍ ഏറ്റു കൊള്ളണം എന്ന ധാര്‍ഷ്ട്യം വാക്‌സിന്‍ കമ്പനികള്‍ പുറത്തെടുത്തു കഴിഞ്ഞു.

വാല്‍ക്കഷണം: രാസവസ്തുവിന്റെ ഒരു ആറ്റം പോലും ഇല്ലാത്ത ഹോമിയോ മരുന്ന് വിഷമാണ്. അതേ സമയം മെര്‍ക്കുറി സംയുക്തവും വിഷകരമായ മറ്റുപല വിധ പ്രിസര്‍വേറ്റീവുകളും ചേര്‍ന്ന വാക്‌സിന്‍ വളരേ സുരക്ഷിതമാണ് എന്ന് വിശ്വസിക്കാന്‍ നമ്മള്‍ വിധിക്കപ്പെട്ടിരിക്കുന്നു.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »