തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്തിലെ ഇടപാടുകാരെ വെള്ളപൂശാന്‍ വി മുരളീധരന്‍ ശ്രമിച്ചു. നയതന്ത്രബാഗിലല്ല സ്വര്‍ണം കടത്തിയതെന്നാണ് മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ നയതന്ത്ര ബാഗിലാണെന്ന് എന്‍ഐഎ പറയുന്നത്. ഇതോടെ കേന്ദ്രമന്ത്രി തന്നെ സംശയത്തിന്‍റെ നിഴലില്‍ ആണ്. ബാഗേജ് വിട്ടുകിട്ടാന്‍ ബിഎംഎസ് നേതാവ് ഇടപെട്ടു.സ്വപ്നയുടെ വക്കീല്‍ സംഘ പരിവാര്‍ സംഘടന ഹിന്ദു എക്കണോമിക് ഫോറം നേതാവെന്നും കോടിയേരി പറഞ്ഞു.
സ്വര്‍ണക്കത്ത് കേസ് എന്‍ഐഎ ഏല്‍പ്പിച്ച കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം കേസില്‍ ഏതന്വേഷണവും ആകാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെയാണ് അടിവരയിടുന്നത്. സ്വര്‍ണക്കടത്തിന്‍റെ ആസൂത്രകരെയും നടത്തിപ്പുകാരെയും ഗുണഭോക്താക്കളെയും അവരുടെ രക്ഷിതാക്കളെയും ഇതിലൂടെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി പറഞ്ഞു.
ഈ സ്വര്‍ണക്കടത്ത് പുറത്തുവന്നയുടന്‍ പലര്‍ക്കുമെതിരെ വിരല്ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണം. യു എ പി എയിലെ 43 എഫ് അതിന് അവസരം നല്കുന്നു. കസ്റ്റംസ് അന്വേഷിക്കുമ്പോഴും സമാന അവസരം ഉണ്ടായിരുന്നു. അന്ന് അവര്‍ അത് ചെയ്തില്ല, ഇനിയെങ്കിലും അതിന് തയ്യാറാകണം. കള്ളതെളിവുനല്കിയാല്‍ ശിക്ഷയുണ്ട്. ഇനിയും തെളിവുകള്‍ നല്കാന്‍ ഇക്കൂട്ടര്‍ തയ്യറായില്ലെങ്കില്‍ ഇവര്‍ ഇതുവരെ വിളിച്ചുപറഞ്ഞതൊക്കെ കള്ളമായിരുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. സ്വര്‍ണക്കടത്ത് കേസ് ഉണ്ടായതുമുതല്‍ വിവാദം വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യാന് ശ്രമിച്ചവര്‍ക്ക് മറയ്ക്കാന്‍ പലതുമുണ്ടെന്ന് തെളിയുന്ന ദിവസങ്ങളാണ് കടന്നുപോകുന്നതെന്ന് കോടിയേരി പറഞ്ഞു.