English हिंदी

Blog

kalamassery medical collage

 

എറണാകുളം: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം ഉയര്‍ന്ന കളമശേരി മെഡിക്കല്‍ കോളജിന് ക്ലീന്‍ ചിറ്റ് നല്‍കി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. കോവിഡ് രോഗിയുടെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടര്‍ക്ക്, താന്‍ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read:  യുഎഇയില്‍ 24 മണിക്കൂറിനിടെ ആയിരത്തിലധികം കോവിഡ് കേസുകള്‍

മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികള്‍ പോലീസും തള്ളിയിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയ ഫോര്‍ട്ട് കൊച്ചി സ്വദേശി പി.കെ ഹാരിസിന്റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പോലീസ് അറിയിച്ചിരുന്നു.

Also read:  ജലദോഷം, പനി ഉള്ളവര്‍ ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം; കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി

അതേസമയം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പോലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ഹാരിസിന്റെ കുടുംബം ആരോപിച്ചു. മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്ത് വന്നതിന് ശേഷം കഴിഞ്ഞ മാസം 19-നായിരുന്നു ഹാരിസിന്റെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ കളമശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.

Also read:  ആദ്യഘട്ടത്തില്‍ 40% ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും-ഒമാന്‍ ആരോഗ്യ വകുപ്പ് മന്ത്രി

ഇതിന് പിന്നാലെ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ വെളിപ്പെടുത്തലും എത്തിയതോടെ അശോകപുരം സ്വദേശി ജമീലയുടെയും, ആലുവ സ്വദേശി ബൈഹക്കിയുടെയും ബന്ധുക്കളും പരാതിയുമായി എത്തുകയും ചെയ്തു.