കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് വാക്കാൽ നിർദേശിച്ച് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണം. സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇതു അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
ലൈഫ് ഇടപാടിൽ സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിരുന്നു. വിദേശ സഹായം വാങ്ങുന്നതിനു വിലക്കുള്ള കമ്പനികളല്ല യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും എന്ന വാദം ഉയര്‍ത്തിയാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. സിബിഐയുടെ എഫ്ഐആർ നിയമവിരുദ്ധവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നു സർക്കാർ പറയുന്നു.










