ഡല്‍ഹി: എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജിവനക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിവരുമെന്ന് അധികൃതര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ബന്ധിത അവധി (എല്‍ഡബ്ലൂപി)യില്‍ പ്രവേശിക്കുക എന്ന തീരുമാനം മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ഗുണം ചെയ്യുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് എയര്‍ ഇന്ത്യാ ജീവനക്കാര്‍.
ഈ പദ്ധതി ജിവനക്കാരെ സ്വമേധായ നിര്‍ബന്ധിത അവധിയ്ക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കൂടാതെ കാര്യക്ഷമത, ആരോഗ്യം, നിലവാരം, കഴിവ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനായി എയര്‍ലൈന്‍ ഡിപ്പാര്‍മെന്റല്‍ മേധാവികള്‍ക്കും പ്രാദേശിക ഡയറക്ടര്‍മാര്‍ക്കും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുക്കുന്നവരെ അഞ്ച് വര്‍ഷം വരെ നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എയര്‍ ഇന്ത്യയുട ഈ നടപടിയെ ടിഎംസി എംപി ഡെറക് ഒബ്രിയോന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഈ പദ്ധതി തൊഴില്‍ നിയമം ലംഘിക്കുന്നതാണെന്നും ഉന്നത മാനേജ്‌മെന്റിനെ സംരക്ഷിക്കുന്നതിന് വേണ്ടിയുളളതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നല്‍കണമെന്ന് എയര്‍ ഇന്ത്യാ പൈലറ്റ് അസോസിയേഷന്‍ കഴിഞ്ഞയാഴ്ച സിവില്‍ ഏഷ്യന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം 70,000 കോടി രൂപയുടെ കടമാണ് കമ്പനിക്കുളളത്. നഷ്ടം നേരിടുന്നതിനാല്‍ എയര്‍ ഇന്ത്യയെ ഈ വര്‍ഷം ജനുവരിയില്‍ സ്വകാര്യ സ്ഥാപനത്തിന് വില്‍ക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.