വിദ്യാഭ്യാസവും സംസ്കാരവും: മഹാമാരിക്കു ശേഷം (സച്ചിദാനന്ദം: രണ്ടാം ഭാഗം )

കെ. സച്ചിദാനന്ദന്‍

സമീപകാലത്ത്  സാമൂഹ്യമാധ്യമങ്ങളില്‍ ‘വൈറല്‍’ ആയ  ( ആ വാക്ക് ഇനി പഴയ പോലെ നിസ്സങ്കോചമായി  ഉപയോഗിക്കാന്‍ കഴിയുകയില്ല എന്നറിയാം) ഹാരൂണ്‍ റഷീദിന്റെ ഒരു കവിതയുണ്ട്..

“നാം ഒരു ലോകത്തിലുറങ്ങി

മറ്റൊരു ലോകത്തില്‍ ഉണര്‍ന്നു

പെട്ടെന്ന് ഡിസ്നിനഗരത്തിനു

ഇന്ദ്രജാലം നഷ്ടപ്പെട്ടു

പാരീസ് കാല്‍പ്പനികമല്ലാതായി

ന്യൂ യോര്‍ക്കിനു പിടിച്ചുനില്‍ക്കാന്‍ വയ്യാതായി

ചൈനയിലെ വന്മതില്‍ കോട്ടയല്ലാതായി

ദേവാലയങ്ങള്‍ ശൂന്യമായി

ആശ്ലേഷങ്ങളും ചുംബനങ്ങളും

പെട്ടെന്ന് ആയുധങ്ങളായി മാറുന്നു

മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും

അടുത്തേയ്ക്കുള്ള വിരുന്നുപോക്ക്

സ്നേഹപ്രകടനമല്ലാതാകുന്നു

അധികാരം, ധനം, സൌന്ദര്യം :ഒന്നിനും

വിലയില്ലാതാകുന്നു; അവയ്ക്കൊന്നും

നമുക്ക് വേണ്ട പ്രാണവായു നല്‍കാന്‍

കഴിയില്ലെന്ന് നാം തിരിച്ചറിയുന്നു

 ലോകം അപ്പോഴും ജീവിക്കുന്നു

സുന്ദരമായി തുടരുന്നു,  മനുഷ്യരെ

അത് കൂട്ടില്‍ അടയ്കുന്നു എന്ന് മാത്രം.

അതൊരു സന്ദേശം തരികയാണ് ,

“നിങ്ങള്‍ അനിവാര്യരല്ല,

നിങ്ങളില്ലാതെയും ഭൂമിയും ആകാശവും

വായുവും ജലവും നിലനില്‍ക്കും .

തിരിച്ചു വരുമ്പോള്‍ ഓര്‍ക്കുക:

നിങ്ങള്‍ എന്‍റെ അതിഥികളാണ്, യജമാനരല്ല.” 

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ  “ഭൂമിയുടെ അവകാശികള്‍” എന്ന കഥയെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കവിത. ഈ കാലത്തെ ഏകാകിതയും വിഹ്വലതയും മരണ സാന്നിദ്ധ്യവും പ്രത്യാശയും പ്രകൃതിയുടെ നവോന്മേഷ വും  പ്രമേയമായ ഒട്ടേറെ കവിതകള്‍ -കഥകളും- എല്ലാ ലോക ഭാഷകളിലും എഴുതപ്പെടുന്നുണ്ട്. അവയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒരു ആഗോള കവിതാസമാഹാരം ഞാന്‍ ഒരു അമേരിക്കന്‍ കവിയോടൊപ്പം എഡിറ്റ്‌ ചെയ്തു കഴിഞ്ഞു, അത് പെന്‍ഗ്വിന്‍ താമസിയാതെ പ്രസിദ്ധീകരിക്കും.

Also read:  പെട്രോളിനും ഡീസലിനും തുടർച്ചയായ ഏഴാം ദിവസവും വില കൂടി

ഈ കവിതകള്‍ നമ്മെ ഒരു ചോദ്യത്തിലേക്ക് എടുത്തെറിയുന്നു കൂടിയുണ്ട്:  കോവിഡ് മഹാമാരി കല, വിദ്യാഭ്യാസം, സംസ്കാരം എന്നിവയെ  എങ്ങിനെ  ബാധിക്കും എന്ന   ആ ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ച പോലെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍  സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതാണ്‌  ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതിയ ഒരു ഡിജിറ്റല്‍  പൊതുമണ്ഡലം  രൂപപ്പെടുന്നതി ന്‍റെ   സൂചനയായി ഇതിനെ എടുക്കാം..  കലാപ്രദര്‍ശനങ്ങള്‍, കവിയരങ്ങുകള്‍, വെബിനാറുകള്‍ എന്നറിയപ്പെടുന്ന വെബ്‌ സെമിനാറുകള്‍, ഫേസ് ബുക്ക്‌ ലൈവ്  പ്രഭാഷണങ്ങള്‍ -ഇങ്ങിനെയുള്ള,  ശാരീരികമായ  അകലത്തിലും മാനസികമായ അടുപ്പം സൃഷ്ടിക്കുന്ന, സംവിധാനങ്ങള്‍ ഇനി സ്ഥിരമായേക്കാം. സാഹിത്യോത്സവങ്ങള്‍ പോലും ഈ രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. കൊളംബിയായിലെ മെഡലിന്‍ കാവ്യോത്സവവും ബെര്‍ലിന്‍ സാഹിത്യോത്സവവും ഈ രീതി പിന്തുടരാന്‍  ഇപ്പോള്‍തന്നെ തീരുമാനിച്ചിരിക്കുന്നു.  കേരളത്തിലും പുറത്തുമായി ധാരാളം സെമിനാറുകളും പ്രഭാഷണ പരമ്പരകളും കവിതാ വതരണങ്ങളും  നടക്കുന്നു. പത്രവായന കൂടുതലും ഓണ്‍- ലൈന്‍ ആയി മാറിക്കഴിഞ്ഞു. പ്രസാധകര്‍  മൊബൈല്‍, കിന്‍ഡില്‍  ഇവയില്‍ വായിക്കാവുന്ന ഇ-ബുക്കുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കാന്‍ തു ടങ്ങിയിരിക്കുന്നു. പുസ്തകപ്രകാശനങ്ങള്‍ ധാരാളമായി ഫേസ്ബുക്ക്‌, സൂം തുടങ്ങിയ മാദ്ധ്യമങ്ങള്‍ ഉപയോഗിച്ച് നടക്കുന്നു. ബിനാലെ പോലുള്ള കലാ പ്രദര്‍ശനങ്ങള്‍, ഫിലിം ഫെസ്റ്റിവലുകള്‍ തുടങ്ങിയവയും ഓണ്‍- ലൈന്‍ രീതിയിലേക്ക് മാറുകയാണ്. ഇയ്യിടെ പല ഫിലം ഫെസ്റ്റിവലുകളും  സംഗീതോത്സവങ്ങളും ഈ രീതിയില്‍ നടന്നു. വീഡിയോ ആര്‍ട്ട് പോലുള്ള നവകലാരൂപങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചേക്കാം. കൂടുതലായി ചെറിയ സിനിമകള്‍ ഉണ്ടായേക്കാം. തിയ്യേറ്ററുകള്‍ അപ്രസക്തമായെക്കാം. ലോകത്തെ പല ആര്‍ട്ട് മ്യൂസിയങ്ങളും ഇപ്പോള്‍ തന്നെ ഓണ്‍-ലൈന്‍ ആക്കിക്കഴിഞ്ഞിരിക്കുന്നു. ഇവയെല്ലാം മൂലധനശക്തിയെ വെല്ലു വിളിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. അതെ, സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കലയും സാഹിത്യവും കൂടുതല്‍ ജനകീയമാവുകയാണ്‌, അവയുടെ ഗുണത്തില്‍ കൂടി ശ്രദ്ധ വേണം എന്ന് മാത്രം. 

Also read:  ആവിഷ്‌കാരവും വര്‍ഗീയതയും വക്രബുദ്ധിജീവികളും

 

ഇതോടൊപ്പം  താത്കാലികമായെങ്കിലും വിദ്യാഭ്യാസം  അധികപങ്കും ഓണ്‍ -ലൈന്‍ ആക്കപ്പെട്ടിരിക്കുന്നു.  ഇതേക്കുറിച്ചുള്ള പല ദിശകളിലുള്ള ചര്‍ച്ചകള്‍ എമ്പാടും നടക്കുന്നുണ്ട്. അവയിലെ ആശയങ്ങള്‍ മുഴുവന്‍ എടുത്തു പറയുക പ്രയാസമാണ്. എന്നാല്‍ പ്രധാനമായും ഉന്നയിക്കപ്പെടുന്നത്‌ നാലു ചോദ്യങ്ങളാണ്: ഒന്ന്: ടി. വി, മൊബൈല്‍ സൌകര്യങ്ങളോ ശക്തിയുള്ള വൈ-ഫൈ കണക്ഷനുകളോ പ്രാപ്യമല്ലാത്ത ഇടങ്ങളില്‍ ദരിദ്രരായ വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ ഇത്തരം വിദ്യാഭ്യാസം എത്രത്തോളം പ്രായോഗികമാണ്?  രണ്ട്: ക്ലാസുമുറികളില്‍ സാദ്ധ്യമായ രീതിയിലുള്ള സംവാദങ്ങള്‍, സംശയനിവാരണം എന്നിവ ഈ രീതിയില്‍  സാദ്ധ്യമാണോ? മൂന്ന്:  സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും മറ്റും കിട്ടുന്ന പൊതുവായ സാമൂഹ്യപാടവങ്ങളും മൂല്യങ്ങളും സംഘടനാ ബോധവും ഇത്തരം വിദ്യാഭ്യാസത്തില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും വിദ്യാര്‍ഥികള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട വ്യക്തികളായി , സ്വാര്‍ത്ഥമതികളായി മാറുകയും  ചെയ്യുകയില്ലേ? നാല്: സ്ഥാപനങ്ങളില്‍ സാദ്ധ്യമായ ലൈബ്രറികളുടെ ഉപയോഗം , വിദ്യാര്‍ഥികളുടെ തന്നെ പരസ്പരമുള്ള ആശയവിനിമയം ഇവ ഈ സമ്പ്രദായത്തില്‍ അസാദ്ധ്യമാകുന്നില്ലേ?

Also read:  നിർമാണ തൊഴിലാളികൾക്ക് ലോക്ഡൗണ്‍ കാല ധനസഹായം വിതരണം ചെയ്തു

ഇതില്‍ ആദ്യത്തെ പ്രശ്നം സര്‍ക്കാരിന്‍റെയും ജനകീയ സംഘങ്ങളുടെയും സഹായത്തോടെ കുറെയൊക്കെ പരിഹരിക്കാന്‍ കഴിയുമെന്ന് കേരളം തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാപനങ്ങളില്‍ പതിവുള്ള സാധാരണ ക്ലാസ്സുകള്‍ തന്നെ സൈബര്‍ മാധ്യമങ്ങളിലൂടെ നടത്തുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇന്‍റെര്‍നെറ്റിന്‍റെ ഉപയോഗം, പുതിയ ജ്ഞാനസമ്പാദന സാധ്യതകള്‍ ഇവ കൂട്ടിച്ചേര്‍ക്കുമ്പോഴേ  പുതിയ സമ്പ്രദായം സാര്‍ത്ഥകമാവൂ. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മിക്കയിടത്തും നടക്കുന്നത് പഴയ ക്ലാസ് മുറികളുടെ  വെര്‍ച്വല്‍ തലത്തിലുള്ള  യാന്ത്രികമായ പുനരുത്പാദനം മാത്രമാണ്, അതില്‍ നിന്ന് തന്നെ സംവാദം വെട്ടി മാറ്റപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ തന്നെ ഒരു പുനര്‍ നിര്‍വചനവും പുനര്‍ രൂപീകരണവും ഉണ്ടായാലേ-  ഒപ്പം ക്ലാസ് റൂമും ഓണ്‍-ലൈന്‍ സാദ്ധ്യതകളും ചേര്‍ന്ന ഒരു സമ്പ്രദായം വികസിപ്പിച്ചാലേ- പുതിയ രീതി അര്‍ത്ഥവത്താകുകയുള്ളൂ. ഏതായാലും ഈ പ്രതിസന്ധി വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളെയും മേഖലകളെയും സംബന്ധിച്ച ഒരു പുതിയ ചര്‍ച്ചയ്ക്കു കളമൊരുക്കി എന്ന നല്ല കാര്യം നാം കാണാതെ പൊയ്ക്കൂടാ. വിദ്യാഭ്യാസത്തെ ഒരു തൊഴില്‍ നേടാനുള്ള പരിശീലനം മാത്രമാക്കി ചുരുക്കി അതിന്‍റെ മാനുഷിക മൂല്യം , അഥവാ മനുഷികീകരണമെന്ന മാനം -ഇല്ലാതാക്കാനുള്ള  ശ്രമം നടക്കുന്ന ഇക്കാലത്ത് ഈ പുനര്‍ വിചാരങ്ങള്‍ പ്രധാനമാണ്.

 

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

POPULAR ARTICLES

ചെറുകിട വ്യവസായങ്ങൾക്ക് 100 കോടി ദിർഹത്തിന്റെ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് യുഎഇ

അബുദാബി : വ്യാവസായിക സ്ഥാപനങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് അടുത്ത 5 വർഷത്തിനകം കമ്പനികൾക്ക് 4000 കോടി ദിർഹം ധനസഹായം നൽകുമെന്ന് യുഎഇ . ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് 100 കോടി ദിർഹത്തിന്റെ

Read More »

വീസാ കാലാവധി ലംഘിച്ചാൽ യുഎസിലേക്ക് പ്രവേശനം നിരോധിക്കപ്പെടും: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക് : യുഎസിൽ അനുവദനീയമായ താമസകാലാവധി കടന്നും തുടരുന്ന പ്രവണതയ്‌ക്കെതിരെ, യുഎസിലെ ഇന്ത്യൻ പൗരൻമാർക്കും വിസാ ഉടമകൾക്കും മുന്നറിയിപ്പുമായി ഭാരതത്തിലെ യുഎസ് എംബസി രംഗത്തെത്തി. യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ സമീപനത്തിന്റെ

Read More »

നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ; അബുദാബിയിൽ 100 കോടി ദിർഹത്തിന്റെ ഹെൽത്ത് എൻഡോവ്മെന്റ്

അബുദാബി : ചികിത്സാചെലവുകൾ വഹിക്കാൻ സാധിക്കാത്ത വിട്ടുമാറാത്ത രോഗങ്ങളുള്ള നിർധനരായ രോഗികൾക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി, അബുദാബിയിൽ 100 കോടി ദിർഹം മൂല്യമുള്ള ഹെൽത്ത് കെയർ എൻഡോവ്മെന്റ് പ്രഖ്യാപിച്ചു. “ലൈഫ് എൻഡോവ്മെന്റ് ക്യാംപെയിൻ”

Read More »

റാസൽഖൈമ ഭരണാധികാരി മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തു

റാസൽഖൈമ / റോം : വത്തിക്കാനിൽ നടന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ റാസൽഖൈമ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു. യു.എ.ഇ

Read More »

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ കുർബാന വത്തിക്കാനിൽ നടത്തി

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയായി ലിയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സ്ഥാനാരോഹണ കുർബാനയോടെയാണ് മാർപാപ്പയുടെ അധികാരപ്രഖ്യാപനം നടന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക്

Read More »

ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധം: കർശന മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി : തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് വ്യക്തിഗത സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരായ നിയമലംഘനമാണെന്ന് കുവൈത്ത് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. ചില പ്രവാസി മാനേജർമാർ സ്ഥാപന ഉടമകളുടെ അറിവില്ലാതെ ജീവനക്കാരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള സ്വകാര്യ

Read More »

വീട്ടുജോലിക്കാരുടെ നിയമനം അംഗീകൃത ഏജൻസികളിലൂടെ മാത്രം: വ്യാജ റിക്രൂട്ടർമാരെ ഒഴിവാക്കണമെന്ന് യുഎഇ

അബുദാബി / ദുബൈ: അംഗീകൃത ലൈസൻസില്ലാത്ത റിക്രൂട്ടിങ് ഏജൻസികൾ വഴിയായി വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധവും അപകടകാരിയുമാണെന്ന് യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലുടമകളുടെയും ജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർക്കാർ അംഗീകാരം

Read More »

ദുബൈയില്‍ ചൂട് രൂക്ഷം; പൊടിക്കാറ്റും ഈര്‍പ്പവും കൂടി

ദുബൈ: യുഎഇയില്‍ കാലാവസ്ഥ രൂക്ഷമായി മാറുന്നു. രാജ്യത്ത് ചൂടും പൊടിക്കാറ്റും കൂടിയതോടെ ജനജീവിതം പ്രതികൂലമായി ബാധിക്കപ്പെടുകയാണ്. ഞായറാഴ്ച 43 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. പല ഭാഗങ്ങളിലും കാറ്റിനൊപ്പം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.

Read More »