രാഷ്‌ട്രീയ ജീര്‍ണതയ്‌ക്ക്‌ ബദല്‍ അരാഷ്‌ട്രീയ വാദം അല്ല

20-20 kizhakkambalam

 

കഴിഞ്ഞുപോയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങളിലൊന്ന്‌ ട്വന്റി-ട്വന്റി എന്ന സംഘടനയുടെ അപൂര്‍വ വിജയമാണ്‌. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ ഭരണം നിലനിര്‍ത്തിയതിനൊപ്പം ട്വന്റി-ട്വന്റി സമീപത്തെ ഐക്കരനാട്‌, കുന്നത്തുനാട്‌, മുഴവന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ കൂടി അധികാരം പിടിച്ചെടുത്തു. മുന്നണികള്‍ക്ക്‌ മാറിമാറി വോട്ട്‌ ചെയ്യുക എന്ന പതിവില്‍ മനംമടുത്ത്‌ ജനം പുതിയ സാധ്യതകള്‍ തേടുന്നതിന്റെ ആവേശകരമായ ഉദാഹരണമായാണ്‌ ഒരു കൂട്ടര്‍ ഇതിനെ കാണുന്നത്‌. അതേസമയം അരാഷ്‌ട്രീയ സംഘടനകള്‍ ചില പ്രദേശങ്ങളിലെങ്കിലും തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുമ്പോള്‍ തങ്ങളുടെ മേല്‍ക്കൈ നഷ്‌ടപ്പെടുന്നതിന്റെ കാരണം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയാണ്‌ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍.

2013ലെ കമ്പനി നിയമ പ്രകാരം കമ്പനികള്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ട സി.എസ്‌.ആര്‍ (കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ ട്വന്റി-ട്വന്റി എന്ന സംഘടന രൂപീകരിച്ചത്‌. 500 കോടി രൂപയെങ്കിലും ആസ്‌തിയുള്ളതോ ആയിരം കോടിയെങ്കിലും വിറ്റുവരവുള്ളതോ അഞ്ച്‌ കോടിയെങ്കിലും ലാഭമുള്ളതോ ആയ കമ്പനികള്‍ അവയുടെ മൂന്ന്‌ വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ രണ്ട്‌ ശതമാനം സാമൂഹ്യ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധമായും ചെലവഴിച്ചിരിക്കണമെന്നാണ്‌ 2013ലെ കമ്പനി നിയമം അനുശാസിക്കുന്നത്‌. ട്വന്റി-ട്വന്റി എന്ന സംഘടന രൂപീകരിച്ച്‌ കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ തുകയ്‌ക്ക്‌ സാധനങ്ങളും മറ്റ്‌ സേവനങ്ങളും കിറ്റെക്‌സ്‌ നല്‍കി വരുന്നത്‌ അവരുടെ സി.എസ്‌.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌.

Also read:  ബേപ്പൂരില്‍ വോട്ട് ചെയ്ത ശേഷം വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു

ട്വന്റി-ട്വന്റി നല്‍കുന്ന സേവനങ്ങളും സൗജന്യങ്ങളും രാജ്യത്തെ നിയമം അനുസരിച്ച്‌ അവര്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്‌. കിഴക്കമ്പലത്തെ ജനങ്ങള്‍ക്കു വേണ്ടി ഇപ്പോള്‍ ചെലവഴിക്കുന്ന തുക അവര്‍ ഈ രൂപത്തില്‍ അല്ലെങ്കിലും സാമൂഹ്യ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധമായും ചെലവഴിച്ചിരിക്കണം. അതുകൊണ്ടുതന്നെ ഈ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തെ ഒരു കോര്‍പ്പറേറ്റ്‌ ഔദാര്യമായി കാണേണ്ടതില്ല. രാജ്യത്ത്‌ നിലനില്‍ക്കുന്ന നിയമം അനുസരിച്ച്‌ നാം ആദായനികുതിയും സെസും മറ്റ്‌ നികുതികളും അടക്കുന്നതു പോലെ നിശ്ചിത വരുമാനമുള്ള ഒരു കമ്പനി ചെയ്‌തിരിക്കേണ്ട ചെലവാണ്‌ അത്‌.

അതേസമയം ട്വന്റി-ട്വന്റിയുടെ സി.എസ്‌.ആര്‍ പ്രവര്‍ത്തനം വ്യത്യസ്‌തമാകുന്നത്‌ അവര്‍ അത്‌ രാഷ്‌ട്രീയമായ നേട്ടത്തിന്‌ ഉപയോഗിക്കുന്നു എന്നതിലൂടെയാണ്‌. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 8,691 കോടി രൂപയാണ്‌ ഇന്ത്യയിലെ വിവിധ കമ്പനികള്‍ സി.എസ്‌.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്‌. എന്നാല്‍ ഈ സി.എസ്‌.ആര്‍ പ്രവര്‍ത്തനത്തെ തങ്ങളുടെ ഔദാര്യമായും മറ്റാരും ചെയ്യാത്ത സേവനമായും എടുത്തുകാട്ടി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക എന്ന സി.എസ്‌.ആറിന്റെ പരിധിയില്‍ പെടാത്ത പ്രവൃത്തി ചെയ്‌ത ഏക കമ്പനി കിറ്റെക്‌സ്‌ ആയിരിക്കും.

Also read:  പ്രചാരണം ചട്ടങ്ങള്‍ പാലിച്ചുവേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിര്‍ദ്ദിഷ്‌ട സി.എസ്‌.ആര്‍ ഫണ്ടിനേക്കാള്‍ ഉയര്‍ന്ന തുക തങ്ങള്‍ ചെലവഴിക്കുന്നു എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. ഉദാഹരണത്തിന്‌ 2018-19ല്‍ 2.81 കോടി രൂപയാണ്‌ നിയമം അനുസരിച്ച്‌ കിറ്റെക്‌സ്‌ ചെലവഴിക്കേണ്ട സി.എസ്‌.ആര്‍ ഫണ്ട്‌. എന്നാല്‍ ആ വര്‍ഷം തങ്ങള്‍ 5.58 കോടി രൂപ ചെലവഴിച്ചു എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. ഇത്രയും തുക അധികമായി കമ്പനി ചെലവഴിക്കുന്നത്‌ രാഷ്‌ട്രീയ അധികാരം എന്ന അധിക നേട്ടത്തെ മുന്‍നിര്‍ത്തിയാണ്‌. ആദ്യം കിഴക്കമ്പലത്ത്‌ മാത്രം ഒതുങ്ങിനിന്ന ട്വന്റി-ട്വന്റി സമീപത്തെ മൂന്ന്‌ പഞ്ചായത്തുകളിലേക്ക്‌ കൂടി വ്യാപിപ്പിച്ച ഭരണം നിര്‍ദ്ദിഷ്‌ട സി.എസ്‌.ആര്‍ ഫണ്ടിനേക്കാള്‍ ഉയര്‍ന്ന തുകയുടെ നിക്ഷേപത്തില്‍ നിന്നുള്ള പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മൂല്യം അളക്കാനാകാത്ത വലിയ റിട്ടേണ്‍ ആണ്‌.

Also read:  ആന്‍റോ ആന്‍റെണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു

ജനക്ഷേമം മുഖ്യധാരാ പാര്‍ട്ടികള്‍ മറന്നുപോകുന്നതും അഴിമതി അധികാരത്തിന്റെ സര്‍വ ഇടനാഴികളിലും വ്യാപിക്കുന്നതും പുതിയ ബദല്‍ മാര്‍ഗങ്ങളുടെ പുതുമയിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്‌. ട്വന്റി-ട്വന്റിയുടെ വെല്‍ഫെയര്‍ പൊളിറ്റിക്‌സിന്‌ നാല്‌ പഞ്ചായത്തുകളില്‍ വിജയം നേടാന്‍ സാധിച്ചത്‌ ഇതുമൂലമാണ്‌. പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുന്നത്‌ കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അരാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കുന്നത്‌ അപകടകരമാണ്‌. അധികാരം കോര്‍പ്പറേറ്റുകളുടെ കൈയിലെത്തിയാല്‍ പരിസ്ഥിതി പ്രശ്‌നം, തൊഴില്‍ നിയമങ്ങള്‍, കര്‍ഷകര്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, സാമൂഹ്യ സംവരണം തുടങ്ങിയ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ രാഷ്‌ട്രീയമായി ശരിയായ നിലപാടുകള്‍ ആയിരിക്കില്ല സ്വീകരിക്കപ്പെടുന്നത്‌. രാഷ്ട്രീയമായ ഇടപെടല്‍ ആവശ്യമായ ഇടങ്ങളില്‍ ഇത്തരം അരാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ഗുണ ഫലമോ ദോഷമോ സൃഷ്‌ടിക്കും. അതുകൊണ്ടുതന്നെ കക്ഷിരാഷ്‌ട്രീയത്തിന്റെ ജീര്‍ണതക്ക്‌ ബദലായി രണ്ടു കൈയും നീട്ടി സ്വീകരിക്കാവുന്ന മാര്‍ഗമല്ല കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അരാഷ്‌ട്രീയം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »