രാഷ്‌ട്രീയ ജീര്‍ണതയ്‌ക്ക്‌ ബദല്‍ അരാഷ്‌ട്രീയ വാദം അല്ല

20-20 kizhakkambalam

 

കഴിഞ്ഞുപോയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങളിലൊന്ന്‌ ട്വന്റി-ട്വന്റി എന്ന സംഘടനയുടെ അപൂര്‍വ വിജയമാണ്‌. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ ഭരണം നിലനിര്‍ത്തിയതിനൊപ്പം ട്വന്റി-ട്വന്റി സമീപത്തെ ഐക്കരനാട്‌, കുന്നത്തുനാട്‌, മുഴവന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ കൂടി അധികാരം പിടിച്ചെടുത്തു. മുന്നണികള്‍ക്ക്‌ മാറിമാറി വോട്ട്‌ ചെയ്യുക എന്ന പതിവില്‍ മനംമടുത്ത്‌ ജനം പുതിയ സാധ്യതകള്‍ തേടുന്നതിന്റെ ആവേശകരമായ ഉദാഹരണമായാണ്‌ ഒരു കൂട്ടര്‍ ഇതിനെ കാണുന്നത്‌. അതേസമയം അരാഷ്‌ട്രീയ സംഘടനകള്‍ ചില പ്രദേശങ്ങളിലെങ്കിലും തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുമ്പോള്‍ തങ്ങളുടെ മേല്‍ക്കൈ നഷ്‌ടപ്പെടുന്നതിന്റെ കാരണം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയാണ്‌ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍.

2013ലെ കമ്പനി നിയമ പ്രകാരം കമ്പനികള്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ട സി.എസ്‌.ആര്‍ (കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ ട്വന്റി-ട്വന്റി എന്ന സംഘടന രൂപീകരിച്ചത്‌. 500 കോടി രൂപയെങ്കിലും ആസ്‌തിയുള്ളതോ ആയിരം കോടിയെങ്കിലും വിറ്റുവരവുള്ളതോ അഞ്ച്‌ കോടിയെങ്കിലും ലാഭമുള്ളതോ ആയ കമ്പനികള്‍ അവയുടെ മൂന്ന്‌ വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ രണ്ട്‌ ശതമാനം സാമൂഹ്യ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധമായും ചെലവഴിച്ചിരിക്കണമെന്നാണ്‌ 2013ലെ കമ്പനി നിയമം അനുശാസിക്കുന്നത്‌. ട്വന്റി-ട്വന്റി എന്ന സംഘടന രൂപീകരിച്ച്‌ കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ തുകയ്‌ക്ക്‌ സാധനങ്ങളും മറ്റ്‌ സേവനങ്ങളും കിറ്റെക്‌സ്‌ നല്‍കി വരുന്നത്‌ അവരുടെ സി.എസ്‌.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌.

Also read:  ഒരാഴ്ച മുമ്പ് വിവാഹം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തു; കൂട്ടമരണത്തില്‍ നടുങ്ങി നാട്

ട്വന്റി-ട്വന്റി നല്‍കുന്ന സേവനങ്ങളും സൗജന്യങ്ങളും രാജ്യത്തെ നിയമം അനുസരിച്ച്‌ അവര്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്‌. കിഴക്കമ്പലത്തെ ജനങ്ങള്‍ക്കു വേണ്ടി ഇപ്പോള്‍ ചെലവഴിക്കുന്ന തുക അവര്‍ ഈ രൂപത്തില്‍ അല്ലെങ്കിലും സാമൂഹ്യ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധമായും ചെലവഴിച്ചിരിക്കണം. അതുകൊണ്ടുതന്നെ ഈ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തെ ഒരു കോര്‍പ്പറേറ്റ്‌ ഔദാര്യമായി കാണേണ്ടതില്ല. രാജ്യത്ത്‌ നിലനില്‍ക്കുന്ന നിയമം അനുസരിച്ച്‌ നാം ആദായനികുതിയും സെസും മറ്റ്‌ നികുതികളും അടക്കുന്നതു പോലെ നിശ്ചിത വരുമാനമുള്ള ഒരു കമ്പനി ചെയ്‌തിരിക്കേണ്ട ചെലവാണ്‌ അത്‌.

അതേസമയം ട്വന്റി-ട്വന്റിയുടെ സി.എസ്‌.ആര്‍ പ്രവര്‍ത്തനം വ്യത്യസ്‌തമാകുന്നത്‌ അവര്‍ അത്‌ രാഷ്‌ട്രീയമായ നേട്ടത്തിന്‌ ഉപയോഗിക്കുന്നു എന്നതിലൂടെയാണ്‌. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 8,691 കോടി രൂപയാണ്‌ ഇന്ത്യയിലെ വിവിധ കമ്പനികള്‍ സി.എസ്‌.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്‌. എന്നാല്‍ ഈ സി.എസ്‌.ആര്‍ പ്രവര്‍ത്തനത്തെ തങ്ങളുടെ ഔദാര്യമായും മറ്റാരും ചെയ്യാത്ത സേവനമായും എടുത്തുകാട്ടി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക എന്ന സി.എസ്‌.ആറിന്റെ പരിധിയില്‍ പെടാത്ത പ്രവൃത്തി ചെയ്‌ത ഏക കമ്പനി കിറ്റെക്‌സ്‌ ആയിരിക്കും.

Also read:  ബേപ്പൂരില്‍ വോട്ട് ചെയ്ത ശേഷം വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു

നിര്‍ദ്ദിഷ്‌ട സി.എസ്‌.ആര്‍ ഫണ്ടിനേക്കാള്‍ ഉയര്‍ന്ന തുക തങ്ങള്‍ ചെലവഴിക്കുന്നു എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. ഉദാഹരണത്തിന്‌ 2018-19ല്‍ 2.81 കോടി രൂപയാണ്‌ നിയമം അനുസരിച്ച്‌ കിറ്റെക്‌സ്‌ ചെലവഴിക്കേണ്ട സി.എസ്‌.ആര്‍ ഫണ്ട്‌. എന്നാല്‍ ആ വര്‍ഷം തങ്ങള്‍ 5.58 കോടി രൂപ ചെലവഴിച്ചു എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. ഇത്രയും തുക അധികമായി കമ്പനി ചെലവഴിക്കുന്നത്‌ രാഷ്‌ട്രീയ അധികാരം എന്ന അധിക നേട്ടത്തെ മുന്‍നിര്‍ത്തിയാണ്‌. ആദ്യം കിഴക്കമ്പലത്ത്‌ മാത്രം ഒതുങ്ങിനിന്ന ട്വന്റി-ട്വന്റി സമീപത്തെ മൂന്ന്‌ പഞ്ചായത്തുകളിലേക്ക്‌ കൂടി വ്യാപിപ്പിച്ച ഭരണം നിര്‍ദ്ദിഷ്‌ട സി.എസ്‌.ആര്‍ ഫണ്ടിനേക്കാള്‍ ഉയര്‍ന്ന തുകയുടെ നിക്ഷേപത്തില്‍ നിന്നുള്ള പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മൂല്യം അളക്കാനാകാത്ത വലിയ റിട്ടേണ്‍ ആണ്‌.

Also read:  സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് ; എ.സി മൊയ്തീനും എ.വിജയരാഘവനും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിതെന്ന് കെ.സുരേന്ദ്രന്‍

ജനക്ഷേമം മുഖ്യധാരാ പാര്‍ട്ടികള്‍ മറന്നുപോകുന്നതും അഴിമതി അധികാരത്തിന്റെ സര്‍വ ഇടനാഴികളിലും വ്യാപിക്കുന്നതും പുതിയ ബദല്‍ മാര്‍ഗങ്ങളുടെ പുതുമയിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്‌. ട്വന്റി-ട്വന്റിയുടെ വെല്‍ഫെയര്‍ പൊളിറ്റിക്‌സിന്‌ നാല്‌ പഞ്ചായത്തുകളില്‍ വിജയം നേടാന്‍ സാധിച്ചത്‌ ഇതുമൂലമാണ്‌. പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുന്നത്‌ കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അരാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കുന്നത്‌ അപകടകരമാണ്‌. അധികാരം കോര്‍പ്പറേറ്റുകളുടെ കൈയിലെത്തിയാല്‍ പരിസ്ഥിതി പ്രശ്‌നം, തൊഴില്‍ നിയമങ്ങള്‍, കര്‍ഷകര്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, സാമൂഹ്യ സംവരണം തുടങ്ങിയ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ രാഷ്‌ട്രീയമായി ശരിയായ നിലപാടുകള്‍ ആയിരിക്കില്ല സ്വീകരിക്കപ്പെടുന്നത്‌. രാഷ്ട്രീയമായ ഇടപെടല്‍ ആവശ്യമായ ഇടങ്ങളില്‍ ഇത്തരം അരാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ഗുണ ഫലമോ ദോഷമോ സൃഷ്‌ടിക്കും. അതുകൊണ്ടുതന്നെ കക്ഷിരാഷ്‌ട്രീയത്തിന്റെ ജീര്‍ണതക്ക്‌ ബദലായി രണ്ടു കൈയും നീട്ടി സ്വീകരിക്കാവുന്ന മാര്‍ഗമല്ല കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അരാഷ്‌ട്രീയം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »