ജാതി-മത രാഷ്‌ട്രീയത്തിന്റെ അരങ്ങ്‌

ed

 

മതേതരവും സാമൂഹ്യ മാറ്റത്തെ മുന്‍നിര്‍ത്തിയുള്ളതുമായ പുരോഗമന രാഷ്‌ട്രീയത്തിന്‌ മേല്‍ക്കൈ നഷ്‌ടപ്പെട്ടപ്പോള്‍ വര്‍ഗീയതയുടെ രാഷ്‌ട്രീയം ശക്തി പ്രാപിച്ചു എന്നതാണ്‌ സമീപ കാലത്തെ ഒരു പ്രധാന മാറ്റം. വര്‍ഗീയതയുടെ രാഷ്‌ട്രീയം ഏതെല്ലാം തലങ്ങളിലേക്ക്‌ അരിച്ചിറങ്ങുന്നുവെന്ന്‌ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമായി. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി പ്രാദേശിക ഘടകങ്ങളിലൂന്നിയുള്ള ജനവിധിക്ക്‌ കൂടുതല്‍ മുന്‍ഗണന കൈവരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജാതി-മത ധ്രുവീകരണത്തെ കേന്ദ്രീകരിച്ചുള്ള പുതിയ സാധ്യതകള്‍ ആരായുന്നതില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ മുന്നിലുണ്ടായിരുന്നു.

ഭൂരിപക്ഷ വര്‍ഗീയത ഭീകര രൂപമാര്‍ജിക്കുന്നത്‌ ന്യൂനപക്ഷങ്ങള്‍ക്കും വര്‍ഗീയതയുടെ പുതിയ പരീക്ഷണങ്ങള്‍ക്ക്‌ പ്രേരണയാകുന്ന മാറ്റൊലിക്ക്‌ വഴിവെക്കാറുണ്ട്‌. പക്ഷേ അത്‌ ആത്യന്തികമായി ഭൂരിപക്ഷ വര്‍ഗീയതക്ക്‌ തന്നെയാണ്‌ ഗുണകരമാകുക എന്നതാണ്‌ അനുഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ അള്ളാഹുവിന്റെ പേരിലുള്ള മുദ്രാവാക്യം ഉയരുമ്പോള്‍ നഷ്‌ടപ്പെടുന്നത്‌ ആ സമരത്തിന്റെ മതേതരത്വ സ്വഭാവമാണ്‌. അത്തരം മുദ്രാവാക്യങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയത മുന്‍നിര്‍ത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ തന്നെയാണ്‌ ആത്യന്തികമായി ഗുണകരമാകുന്നത്‌. മുസ്ലിം വോട്ടിന്റെ ധ്രുവീകരണം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തിയാര്‍ജിച്ചത്‌ എന്‍ഡിഎയുടെ വിജയത്തിനും മതേതര പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാജനസഖ്യത്തിന്റെ പരാജയത്തിനും മുഖ്യകാരണമായത്‌ സമീപകാല ഉദാഹരണമാണ്‌.

Also read:  മാധ്യമവിചാരണയെ തള്ളിപ്പറയുന്ന ജനവിധി

ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണങ്ങള്‍ ക്കുള്ള വ്യക്തമായ ശ്രമങ്ങള്‍ ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായി. ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളില്‍ നിന്ന്‌ പിന്തുണയാര്‍ജിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷത്തിനും കേരളം സാക്ഷ്യം വഹിച്ചു. പന്തളം നഗരസഭയില്‍ ഓര്‍ത്തഡോക്‌സ്‌ സഭ നേതൃത്വത്തിന്റെ പിന്തുണയോടെ ക്രിസ്‌ത്യാനികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച്‌ വിജയിച്ചപ്പോള്‍ സംഘ്‌പരിവാറിന്റെ ധ്രുവീകരണ രാഷ്‌ട്രീയം ഏതൊക്കെ തലങ്ങളിലേക്ക്‌ അപ്രതീക്ഷിതമായി വ്യാപരിക്കുന്നുവെന്നാണ്‌ വ്യക്തമായത്‌. മുസ്ലിം വിരോധം എന്ന നറേറ്റീവിനെ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തിന്റെ രാഷ്‌ട്രീയമായ പിന്തുണയാര്‍ജിക്കുന്നതിന്‌ പോലും ഉപയോഗിക്കുന്ന സ്ഥിതിവിശേഷമുണ്ടായി.

Also read:  അടച്ചുപൂട്ടല്‍ മാത്രമാണോ കോവിഡിനെ നേരിടാനുള്ള മാര്‍ഗം?

മുസ്ലിം തീവ്രവാദത്തിന്റെ പുതിയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി എന്നതാണ്‌ യുഡിഎഫ്‌ ഈ തിരഞ്ഞെടുപ്പില്‍ ചെയ്‌ത ഏറ്റവും വലിയ പാതകം. ശബരിമല പ്രശ്‌നം കത്തിനിന്ന സമയത്ത്‌ ഹിന്ദുവര്‍ഗീയതാ കാര്‍ഡ്‌ കളിക്കുകയും അത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന്‌ ഭംഗിയായി ഉപയോഗപ്പെടുത്തുകയും ചെയ്‌ത കോണ്‍ഗ്രസ്‌ മുസ്ലിം തീവ്രവാദത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ കടന്ന്‌ മേയാനാണ്‌ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ശ്രമിച്ചത്‌. മുമ്പ്‌ അബ്‌ദുള്‍ നാസര്‍ മദ്‌നിയുടെ പിഡിപിയുമായി രാഷ്‌ട്രീയ ധാരണയിലെത്തിയ എല്‍ഡിഎഫിന്‌ സംഭവിച്ചതു പോലുള്ള പാളിച്ചയായിരുന്നു അത്‌.

യുഡിഎഫ്‌-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം എന്ന പുതിയ പരീക്ഷണം വിജയിച്ചിരുന്നുവെങ്കില്‍ അത്‌ കേരള രാഷ്‌ട്രീയത്തെ അപകടരമായ ധ്രുവീകരണത്തിലേക്ക്‌ നയിക്കുന്ന ഉഗ്രശേഷിയുള്ള കോക്‌ടെയില്‍ ആയി മാറുമായിരുന്നു. മതേതരത്വത്തിന്റെ വ്യാജമുഖവും മുസ്ലിം തീവ്രവാദവും ചേര്‍ന്നുള്ള വിഷമിശ്രിതത്തിന്റെ രുചി നോക്കാന്‍ വിസമ്മതിച്ചതിന്‌ കേരള ജനത പ്രത്യേക അഭിനന്ദനം തന്നെ അര്‍ഹിക്കുന്നു.

Also read:  ഇന്ധന നികുതി ഭാരം എത്രകാലം ജനം പേറണം?

ധ്രുവീകരണ രാഷ്‌ട്രീയത്തിന്റെ സാധ്യതകള്‍ ആരായുന്നതില്‍ എല്‍ഡിഎഫും പിന്നോട്ടുപോയില്ല. പ്രീണനത്തിന്റെ രാഷ്‌ട്രീയം എല്‍ഡിഎഫും സമര്‍ത്ഥമായി ഉപയോഗിച്ചു. സാമ്പത്തിക സംവരണം എന്ന പേരില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം മുന്നോക്ക ജാതി വോട്ട്‌ പ്രബലമായ ഇടങ്ങളില്‍ എല്‍ഡിഎഫിന്‌ മേല്‍ക്കൈ നേടികൊടുത്തിട്ടുണ്ട്‌. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ്‌ പത്ത്‌ സീറ്റ്‌ പോലുമില്ലാതെ പിന്തള്ളപ്പെട്ടത്‌ അവരുടെ പരമ്പരാഗതമായ മുന്നോക്ക ജാതി വോട്ടിലെ ചോര്‍ച്ച മൂലമാണ്‌. ഇത്‌ വീതം വെക്കപ്പെട്ടത്‌ സവര്‍ണ ഫാസിസത്തിന്റെ മുഖമായ ബിജെപിക്കും സംസ്ഥാനത്ത്‌ സവര്‍ണ സംവരണം നിയമമാക്കിയ എല്‍ഡിഎഫിനുമാണ്‌.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »