ആശങ്ക ഉയര്‍ത്തുന്ന കോവിഡും, നിരുത്തരവാദ രാഷ്ട്രീയവും

covid test

കെ.പി. സേതുനാഥ്

കോവിഡ് പകര്‍ച്ചവ്യാധിയുടെ പ്രാരംഭഘട്ടത്തില്‍ രോഗത്തെ നിയന്ത്രിക്കുന്നതില്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ കേരള മാതൃക ഇപ്പോള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. രോഗവ്യാപനത്തിന്റെ എണ്ണം വ്യാഴാഴ്ച പ്രതി ദിനം 4,000 കടന്നതോടെ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരതരാവസ്ഥ കൂടുതല്‍ വ്യക്തമായി. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം മാത്രമല്ല മൊത്തം ഭരണ സംവിധാനവും, പൊതുസമൂഹവും അങ്ങേയറ്റം ജാഗ്രതയും, കരുതലും പുലര്‍ത്തേണ്ട ദിവസങ്ങള്‍ വരാനിരിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് രോഗവ്യാപനം നല്‍കുന്നത്.

ഈ സാഹചര്യത്തിന്റെ ഗൗരവം, എന്നാല്‍, പൊതുസമൂഹത്തില്‍ വേണ്ട നിലയില്‍ ഇനിയും പതിഞ്ഞിട്ടില്ലെന്നു തോന്നുന്നു. സമ്പര്‍ക്കം വഴി രോഗം പടരുന്നതിന്റെ വേഗതയും, വ്യാപ്തിയും അതാണ് തെളിയിക്കുന്നത്. കേരളത്തിലെ രോഗ വ്യാപനവും ഇന്ത്യക്കകത്തും, പുറത്തുമുള്ള പ്രവാസി മലയാളികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവും തമ്മിലുള്ള ബന്ധം ഇപ്പോള്‍ സുവ്യക്തമാണ്. മറുനാട്ടില്‍ നിന്നുള്ള മലയാളികളുടെ തിരിച്ചുവരവ് ആരംഭിച്ച മെയ് മാസം മുതലാണ് കേരളത്തിലെ രോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങിയത്. തുടക്കത്തില്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഏതാണ്ട്് 90 ശതമാനവും മറുനാടുകളില്‍ നിന്നും എത്തിയ മലയാളികളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജും, ഡല്‍ഹി കേന്ദ്രമായുള്ള ജനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയക്തമായി മലബാര്‍ മേഖലയില്‍ നടത്തിയ പഠനം ഈ നിഗമനങ്ങളെ ശരിവെക്കുന്നു. പ്രധാനമായും മഹാരാഷ്ട്ര, ഒഡീഷ, കര്‍ണ്ണാടക തുടങ്ങിയ മൂന്നു ക്ലസ്റ്ററുകളില്‍ നിന്നുള്ള വൈറസിന്റെ രൂപാന്തരങ്ങളാണ് മലബാര്‍ മേഖലയില്‍ വ്യാപകമായത്. കേരളത്തില്‍ തുടക്കത്തില്‍ കണ്ടെത്തിയ വൈറസിനെക്കാള്‍ വീര്യംകൂടിയ ഇനങ്ങളായിരുന്നു ഇവ.

Also read:  രാഹുല്‍ ഗാന്ധിയ്ക്കെതിരെ വ്യാജ വാര്‍ത്ത ; ചാനല്‍ അവതാരകന്‍ പൊലീസ് കസ്റ്റഡിയില്‍

മാര്‍ച്ച്-ജൂണ്‍ കാലയളവിലാണ് ഇവയുടെ സാന്നിദ്ധ്യം കേരളത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. മറുനാടന്‍ മലയാളികളുടെ മടങ്ങിവരവും രോഗവ്യാപനത്തിലെ വര്‍ദ്ധനയും തമ്മിലുള്ള പരസ്പരബന്ധം കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളുടെ ആഴം വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയെ പ്രാദേശികമായി നിയന്ത്രിക്കുന്നത് കൊണ്ടു മാത്രം ഫലപ്രദമാവില്ല എന്ന് കേരളത്തിന്റെ അനുഭവം വ്യക്തമാക്കുന്നു. പ്രവാസികള്‍ വന്‍തോതില്‍ ഉള്ള കേരളത്തില്‍ രോഗനിയന്ത്രണം കൂടുതല്‍ ശ്രമകരവും മികച്ച നിലയിലുള്ള ആസൂത്രണവും ആവശ്യപ്പെടുന്ന ഒന്നാണ്. പകര്‍ച്ച വ്യാധിയുടെ മൂര്‍ദ്ധന്യത്തില്‍ ഒരോ ദേശവും ശ്രദ്ധയൂന്നുന്ന ഒരു സംഗതി അതാതു ദേശങ്ങളിലുള്ള അന്യദേശക്കാരെ കഴിയുന്നത്ര എത്രവും വേഗം മടക്കി അയക്കാമെന്നതാണ്. നാഴികക്ക് നാല്‍പ്പതു വട്ടം ഐക്യവും, അഖണ്ഠതയും, ദേശക്കൂറും മാത്രം പറയുന്ന രാഷ്ട്രീയകക്ഷി ഭരിക്കുന്ന കര്‍ണ്ണാടകം, കേരളവുമായുള്ള അതിര്‍ത്തി കൊറോണയുടെ മൂര്‍ദ്ധന്യത്തില്‍ താല്‍ക്കാലികമായെങ്കിലും മതില്‍കെട്ടി അടച്ചതാണ് അതിനുള്ള ഏറ്റവും നല്ല ഉദാഹരണം. അതിര്‍ത്തി തുറക്കാന്‍ സുപ്രീംകോടതി വരെ ഇടപെടേണ്ടി വന്നത് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും, വിദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ നേരിടുന്ന അസ്തിത്വപരമായ അനിശ്ചിതത്വത്തിന്റെ സൂചകമായി കരുതാവുന്നതാണ്.

കേരളത്തിനകത്ത് രോഗബാധയെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ട് മാത്രം കേരളം പോലുള്ള ഒരു പ്രദേശം പകര്‍ച്ച വ്യാധികള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും മുക്തമാവില്ല. പ്രവാസി ക്ഷേമത്തിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നോര്‍ക്കയുടെ കണക്കുസരിച്ച് തന്നെ 63-ലക്ഷത്തിലധികം മലയാളികള്‍ കേരളത്തിന് പുറത്തു വസിക്കുന്നു. 40-ലക്ഷം പേര്‍ വിദേശ രാജ്യങ്ങളിലും, 13-ലക്ഷത്തിലധികം മറ്റുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും. കോവിഡ് പോലുള്ള പകര്‍ച്ചവ്യാധിയുടെ മൂര്‍ദ്ധന്യത്തില്‍ ഇതില്‍ 10-ശതമാനം പേരെങ്കിലും സ്വദേശത്തേക്കു മടങ്ങി വരാനുള്ള സാധ്യത കണക്കിലെടുത്താല്‍ തന്നെ 6-ലക്ഷത്തിലധികം പേരുണ്ടാവും. അത്രയും പേര്‍ക്കുള്ള യാത്രാ സൗകര്യം, അവരുടെ രോഗബാധയുടെ അവസ്ഥയനുസരിച്ചുള്ള ചികിത്സ സൗകര്യം, മടങ്ങി എത്തുന്നവരെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം, അവരുടെ ഉറ്റ ബന്ധുക്കളിലേക്കും, നാട്ടുകാരിലേക്കും പകര്‍ച്ചവ്യാധി പടരാതിരിക്കുന്നതിനുളള മുന്‍കരുതലുകള്‍ തുടങ്ങിയ വളരെയധികം ആസൂത്രണം ആവശ്യമുള്ള നടപടികളാണ് കേരളം നേരിടുന്നത്. ഒരു പക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരത്തിലുള്ള ഒരു സ്ഥിതി വിശേഷം അഭിമുഖീകരിക്കുന്നുണ്ടാവില്ല.

Also read:  യുഎഇയില്‍ 1209 പേര്‍ക്ക് കോവിഡ്; നാല് മരണം

പ്രവാസി മലയാളികള്‍ നേരിടുന്ന അസ്തിത്വപരമായ ഈ വെല്ലുവിളികളും, അതിനെ അഭിമുഖീകരിക്കുന്നതില്‍ സംസ്ഥാനത്തിനുള്ള സാധ്യതകളും, പരിമിതികളും എന്താണെന്ന പ്രാഥമികമായ തിരിച്ചറിവുപോലും കേരളത്തിലെ മുഖ്യധാരയിലെ രാഷ്ട്രീയകക്ഷികള്‍ക്കും അവര്‍ നയിക്കുന്ന നയകര്‍ത്താക്കള്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. അന്യനാട്ടിലുള്ള മലയാളികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി വാളയാര്‍ അതിര്‍ത്തിയില്‍ സമരം നടത്തിയതു പോലുള്ള കോമാളിത്തരങ്ങള്‍ നമ്മുടെ രാഷ്ട്രീയക്കാരുടെ വിവരദോഷത്തിന്റെ മികച്ച ഉദാഹരണമാണ്. കോവിഡിന്റെ വ്യാപനം മുതല്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ പലപ്പോഴായി നടത്തിയ വ്യത്യസ്തങ്ങളായ പ്രതികരണങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഈ വിവരമില്ലായ്മ കൂടുതല്‍ ബോധ്യപ്പെടും.

ഏതു ദുരന്തവും അടുത്ത തെരഞ്ഞെടുപ്പില്‍ എന്തു ഗുണം ചെയ്യും എന്ന കണക്കു കൂട്ടലില്‍ മാത്രം അഭിരമിക്കുന്ന, ഭരണകൂടാധികാരം മുഖ്യമായും സ്വന്തം സമ്പത്തും, അധികാരവും വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമായി ഉപയോഗിക്കുന്ന ഒരു ഇത്തിള്‍ക്കണ്ണി വര്‍ഗമാണ് മുഖ്യധാരയിലെ രാഷ്ട്രീയകക്ഷികള്‍. വിശാലമായ ബഹുജന-സമൂഹക്ഷേമം അവരുടെ പരിഗണനയിലെ വിഷയമല്ല. ലോകവ്യാപകമായി കാണുന്ന ഈ പ്രവണത കേരളത്തിലും വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ തുടരുന്നു എന്ന് കോവിഡ് കാലം തെളിയിക്കുന്നു. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ ആദ്യഘട്ടത്തിലുണ്ടായ മികവിനു കിട്ടിയ അംഗീകാരം അടുത്ത തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ചവിട്ടുപടിയാക്കാം എന്നായിരുന്നു ഭരണപക്ഷത്തിന്റെ മുഴവന്‍ കണക്കുകൂട്ടലും. സംസ്ഥാനം കൈവരിച്ച നേട്ടത്തെ എങ്ങനെ ഇല്ലാതാക്കം അല്ലെങ്കില്‍ താഴ്ത്തിക്കെട്ടാം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മുഴുവന്‍ ശ്രമങ്ങളും. ഈ രണ്ടു സ്വാര്‍ത്ഥതകള്‍ക്കിടയില്‍ രോഗവ്യാപനത്തിന്റെ രണ്ടും, മൂന്നും ഘട്ടങ്ങളില്‍ അവധാനതയോടെ ചെയ്യേ കാര്യങ്ങള്‍ ഇരൂകൂട്ടരും മറന്നു. ഒരു വലിയ ദുരന്തത്തിന്റെ മുമ്പിലും സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്ന രാഷ്ട്രീയത്തിന്റെ പ്രകടമായ ആവിഷ്‌ക്കാരമാണ് ഈ പ്രതികരണങ്ങളില്‍ തെളിയുന്നത്. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറുന്ന പ്രതിഷേധക്കോലാഹലങ്ങള്‍.

Also read:  ബഹ്​റൈനില്‍ പു​തു​താ​യി 662 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

കേരളത്തിലെ പൊതുജനാരോഗ്യത്തെ പറ്റി മിനിമം നിലയിലുള്ള വ്യാകുലത പുലര്‍ത്തുന്ന രാഷ്ട്രീയകക്ഷികള്‍ ഇത്തരം നിരുത്തരവാദപരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ മുതിരില്ല. രാഷ്ട്രീയകക്ഷികളുടെ നിരുത്തരവാദത്തിന് വേണ്ടതിലധികം പ്രോത്സാഹനം നല്‍കുന്ന മുഖ്യധാര മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഒരുപോലെ കുറ്റക്കാരാണ്. മരണത്തിന്റെ വ്യാപാരികള്‍ എന്നു ചില രാഷ്ട്രീയക്കാരെ ആരോ വിശേഷിപ്പിച്ചിരുന്നു. കോവിഡ് വ്യാപനത്തെ പറ്റി ഉത്ക്കണ്ഠകളൊന്നുമില്ലാതെ സമരകോലാഹലങ്ങളില്‍ വ്യാപരിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരെയും അതിന്റെ ഉത്സാഹ കമ്മിറ്റിക്കാരായി മാറിയ മാധ്യമങ്ങളെയും ചരിത്രം അങ്ങനെയുള്ള മുദ്രണങ്ങളില്‍ അടയാളപ്പെടുത്തിയാല്‍ അത്ഭുതപ്പെടേതില്ല.
.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »