ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം ഒക്ടോബർ 13ന് നടക്കും. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല് റീച്ചിന്റെ നിർമാണമാണ് തുടങ്ങുന്നത്. കോഴിക്കോട് ബൈപ്പാസ്, പാലോളിപാലം-മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും നടക്കും.
തലപ്പാടി-ചെങ്കള റീച്ച് 1968.84 കോടി രൂപ ചെലവിട്ടാണ് വികസിപ്പിക്കുന്നത്. ചെങ്കള-നീലേശ്വരം റീച്ചിന്റെ ടെൻഡർ 1107.56 കോടിക്കാണ്. നീലേശ്വരം-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചുകളുടെ ടെൻഡർ ഉറപ്പിക്കൽ നടപടികളും അവസാനഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പുനരാരംഭിക്കുകയായിരുന്നു. നടക്കും. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല് റീച്ചിന്റെ നിർമാണമാണ് തുടങ്ങുന്നത്. കോഴിക്കോട് ബൈപ്പാസ്, പാലോളിപാലം-മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും നടക്കും.
തലപ്പാടി-ചെങ്കള റീച്ച് 1968.84 കോടി രൂപ ചെലവിട്ടാണ് വികസിപ്പിക്കുന്നത്. ചെങ്കള-നീലേശ്വരം റീച്ചിന്റെ ടെൻഡർ 1107.56 കോടിക്കാണ്. നീലേശ്വരം-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചുകളുടെ ടെൻഡർ ഉറപ്പിക്കൽ നടപടികളും അവസാനഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പുനരാരംഭിക്കുകയായിരുന്നു.

















