Web Desk
ബെയ്ജിങ്: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച തീരുമാനം ഇന്ത്യ തിരുത്തണമെന്ന് ചൈന. നടപടി വിവേചനപരമെന്നും ഇന്ത്യന്‍ കമ്പനികളോട് ചൈന അത്തരം നിലപാട് എടുക്കുന്നില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്‍റെ ഐക്യത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ജൂണ്‍ 15ന് ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ ‘ബോയ്‌കോട്ട് ചൈന’ എന്ന പ്രചാരണം ശക്തമായിരുന്നു.
നിരോധിച്ച ആപ്പുകള്‍
ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്, യുസി ബ്രൗസർ, ബയ്‌ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്, എംഐ വിഡിയോ കോൾ ഷാവോമി,