
ഐപിഎല്‍: ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – സണ്‍റൈസസ് ഹൈദരാബാദ് പോരാട്ടം
കഴിഞ്ഞ മൂന്ന് കളികളില്‍ ഒന്നില്‍ മാത്രമാണ് ഇരു ടീമും വിജയിച്ചത്

കഴിഞ്ഞ മൂന്ന് കളികളില്‍ ഒന്നില്‍ മാത്രമാണ് ഇരു ടീമും വിജയിച്ചത്

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 4 വിക്കറ്റിന് 191 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ 70(45). അവസാനഓവറുകളിൽ പൊള്ളാർഡും(20 ബോളിൽ 47) ഹർദ്ദിക് പാണ്ഡ്യയും(11ബോളിൽ 30) ആളിക്കത്തി.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബയേണിന്റെ ഈ കിരീടനേട്ടം

ഐപിഎല്‍ സീസണിലെ 13ആം മത്സരത്തില്‍ നിലവിലെ ചാമ്ബ്യനായ മുംബൈ ഇന്ത്യന്‍സും-പഞ്ചാബും നേര്‍ക്കുനേര്‍. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 07.30 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ ജയം.

ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്.

ആവേശം അലതല്ലിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. ടൂർണമെൻ്റിൽ ബാംഗ്ലൂരിൻ്റെ രണ്ടാം ജയമാണിത്.

ഐപിഎല്ലിന് വേണ്ടി ലോക്ഡൗണ്‍ കാലത്ത് കഠിന പരിശീലനത്തിലായിരുന്നു സഞ്ജു. ഇക്കാര്യം ഐപിഎല്‍ കമന്ററി ബോക്‌സില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

റൺസ് ഒഴുകിയ കളിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും മൂന്ന് പന്തും ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. തുടർച്ചയായ സിക്സറുകളിലൂടെ യുവതാരം രാഹുൽ ടിവാറ്റിയയാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായത്. സഞ്ജു സാംസണും രാജസ്ഥാൻ നിരയിൽ തിളങ്ങി.

2021ല്‍ ഒളിമ്പിക്സ് നടത്താന്‍ തയാറാണെന്ന് അറിയിച്ച് ജപ്പാന്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലാണ് ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡെ സുഗെ ഇക്കാര്യം അറിയിച്ചത്.

റെഡ്ബുള്‍ എന്ന മീഡിയ കമ്പനിയാണ് ‘ടുക് ഇറ്റ് 2020’ എന്ന പേരില്‍ മത്സരം സംഘടിപ്പിച്ചത്. മൂന്ന് പേരടങ്ങുന്നതാണ് ടീമില്‍ സ്ത്രീകളും ഉണ്ട്.

ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായി. ഹംഗറി തലസ്‌ഥാനമായ ബുഡാപെസ്‌റ്റിലെ ഫെറങ്ക് പുഷ് കാസ് അരീനയില്‍ കഷ്‌ടിച്ച് 10000 വരുന്ന കാണികളെ സാക്ഷി നിര്‍ത്തിയാണു ബയേണ്‍ മ്യൂണിക്ക് യുവേഫ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയത്. യൂറോപ ലീഗ് ചാമ്പ്യന്‍മാരായ സ്‌പാനിഷ്‌ക്ല ബ്ബ് സെവിയ ഉയര്‍ത്തിയ വെല്ലുവിളി അധിക സമയത്താണു ബയേണ്‍ മറികടന്നത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണിന്റെ സീസണിലെ മൂന്നാം കിരീടമാണിത്.

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് രണ്ടാം ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 44 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 64 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹി നിരയിൽ തിളങ്ങിയത്.

ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കി. 97 റൺസിനാണ് പഞ്ചാബിന്റെ വിജയം.

മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐ.പി.എല്ലിലുള്‍പ്പടെ കമന്റേറ്ററായി തിളങ്ങിയ ജോണ്‍സ് ടൂര്‍ണമെന്റിന്റെ പുതിയ എഡിഷനായാണ് മുംബൈയിലെത്തിയത്.

ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയിലെത്തിയ കൊല്‍ക്കത്ത ടീമിന് ഗംഭീര ദൃശ്യ വിരുന്നൊരുക്കി ബുര്‍ജ് ഖലീഫ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സിയുടെ നിറമായ പര്‍പ്പിള്‍ ബ്ലൂ വര്‍ണ്ണത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പ്രകാശിച്ചു്. തൊട്ടടുത്ത നിമിഷം നായകന്‍ ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസല്‍ ഉള്‍പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും തെളിഞ്ഞു.

കോവിഡ് ആശങ്കൾക്കിടയിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. യു.എ.ഇയിലെ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

ഐപിഎല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദര്‍ശിച്ചു. മത്സര ഒരുക്കങ്ങളുടെ ഭാഗമായി റോയല്‍ സ്യൂട്ട്, കമന്ററി ബോക്‌സ്, വി.ഐ.പി ബോക്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ മോടിയാക്കിയിരുന്നു.

ഡി.പി വേള്‍ഡും (ദുബായ്പോർട്ട് ) ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളിയായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് ഡിപി വേള്‍ഡിന്റെ

യുഎസ് ഓപ്പണ്‍ കിരീടം ജപ്പാന് താരം നവോമി ഒസാക്കക്ക്. ബെലാറസിന്റെ വിക്ടോറിയ അസരങ്കയെ തോല്‍പ്പിച്ചാണ് നാലാം സീഡ് ആയ ഒസാക്കയുടെ കിരീട നേട്ടം. ഒരു മണിക്കൂര്‍ 53 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 1-6, 6-3, 6-3 എന്ന സ്കോറിനായിരുന്നു നാലാം സീഡായ ഒസാക്കയുടെ ജയം.

തന്റെ 24ാം ഗ്രാന്‍സ്ലാം കിരീടമെന്ന സ്വപ്നം തകര്‍ന്ന് അമേരിക്കയുടെ സെറീനാ വില്ല്യംസ്. യു എസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ സീഡ് ചെയ്യാത്ത ബെലാറസിന്റെ വിക്ടോറിയാ അസരന്‍ങ്കയാണ് സെറീനയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ആദ്യ സെറ്റ് കൈവിട്ടതിന് ശേഷം വന്‍ തിരിച്ചുവരവ് നടത്തിയാണ് മുന്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ രണ്ട് സെറ്റ് നേടി മല്‍സരവും വരുതിയിലാക്കിയത്. സ്‌കോര്‍ 6-1, 6-3, 6-3.

ദുബായില്‍ വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു. വനിത സ്‌പോര്‍ട്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്‌പോര്‍ട്‌സ് വേള്‍ഡ് പരിപാടിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയാണ് ടൂര്‍ണമെന്റ്. രണ്ടു കാറ്റഗറിയിലായി സ്വദേശി, പ്രവാസി താരങ്ങള്‍ ഉള്‍പ്പെടെ 32 ടീമുകള്‍ക്ക് പങ്കെടുക്കാം.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യക്കെതിരായ ഫ്രാന്‍സിന്‍റെ നേഷന്‍സ് ലീഗ് മത്സരം എംബാപ്പെയ്‌ക്ക് നഷ്ടമാകും. കോവിഡ് പോസിറ്റീവ് കണ്ടെത്തും മുമ്പ് തിങ്കളാഴ്‌ച ടീമിന്‍റെ പരിശീലനത്തിന് ഇറങ്ങിയിരുന്നു 21കാരനായ താരം. കോവിഡിനെ തുടര്‍ന്ന് വിശ്രമത്തിലാകുന്ന നാലാം ഫ്രഞ്ച് ദേശീയ താരമാണ് എംബാപ്പെ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്ബ്യന്‍മാരായ മുംബയ് ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ 19ന് അബുദാബിയിലാണ് ഉദ്ഘാടന മത്സരം നടക്കുക.

സുരേഷ് റെയ്നക്കു പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎലിൽനിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്നാണ് വിവരം. ഹർഭജൻ വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെ തീരുമാനം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തന്നെ തുടരുന്ന താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേർന്നിട്ടില്ല.

പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് രോഗ ബാധ. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അര്‍ജന്റീന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി, ഡിഫന്‍ഡര്‍ മാര്‍ക്ക്വിനോസ്, ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവസ് എന്നിവര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ പിഎസ്ജിയിലെ ആറ് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നെയ്മര്‍ക്ക് പുറമെ എയ്ഞ്ചല്‍ ഡി മരിയ, പെരാഡസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന പരിശോധനാ ഫലവും നെഗറ്റീവായാല്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ ടീമിന് പരിശീലനത്തിനിറങ്ങാം

ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങള്‍ നല്‍കിയാണ് ഇന്ത്യന്‍ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായി വിര്‍ച്വല്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.

ടീമിലെ 13 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. രോഗബാധിതരില്‍ ഒരു പേസ് ബൗളറും ഉള്‍പ്പെടുന്നു.

അനുഷ്ക – കോലി ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വാര്‍ത്തയാണ് താരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ബോളിവുഡ് നടി അനുഷ്കയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് കോലി. അനുഷ്ക ഗര്‍ഭിണിയാണെന്നും 2021 ല്‍ പുതിയ അതിഥിയെത്തുമെന്നും കോലി അറിയിച്ചു. ‘ ആന്‍ഡ് ദെന്‍, വി ആര്‍ ത്രീ ! അറൈവിംഗ് ജനുവരി 2021 ‘ എന്ന അടിക്കുറിപ്പോടെയാണ് കോലി ഗര്‍ഭിണിയായ അനുഷ്കയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

ബാഴ്സലോണയുമായുള്ള മെസിയുടെ 19 വര്‍ഷത്തെ ബന്ധമാണ് അവസാനിക്കുന്നത്

ലോക ചാമ്പ്യനും അതിവേഗ ഓട്ടക്കാനുമായ ഉസൈൻ ബോൾട്ടിന് കോവിഡ്. ആഗസ്റ്റ് 21നായിരുന്നു ബോൾട്ടിൻ്റെ 34ാം ജന്മദിനം. ആഘോഷച്ചടങ്ങിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത ബോൾട്ടിന് ശനിയാഴ്ച ടെസ്റ്റ് നടത്തി.തുടർന്നാണ് തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ച വിവരം ഉസൈൻ ബോൾട്ട് തന്നെ ട്വിറ്ററിലൂടെ അറിയിച്ചത്.