ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

bj

കെപി സേതുനാഥ്‌

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വളരെ ചുരുങ്ങിയ ഭൂരിപക്ഷത്തില്‍ ബിജെപി-യുടെ കാര്‍മികത്വത്തിലുള്ള എന്‍ഡിഎ മുന്നണി അധികാരത്തിലെത്തിയത്‌ ആക്രമണോത്സുകമായ ഹൈന്ദവ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരെയും, പ്രവര്‍ത്തിക്കുന്നവരെയും നിരാശപ്പെടുത്തുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒറ്റനോട്ടത്തില്‍ അത്‌ ശരിയാണെന്നു തോന്നുമെങ്കിലും കുറച്ചുകൂടി ആഴത്തില്‍ പരിശോധിക്കുകയാണെങ്കില്‍ അത്രയധികം നിരാശപ്പെടേണ്ടതില്ലെന്നു ബോധ്യമാവും. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ-മുന്നണി അനായാസ വിജയം നേടുമെന്നായിരുന്നു പൊതുവെയുള്ള ധാരണ. തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വേകളും, സ്ഥിരം വിദഗ്‌ധരും നല്‍കിയ സൂചനകളും അതായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ്‌ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ്‌ യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി-രൂപം കൊടുത്ത മഹാസഖ്യം തരംഗം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്‌. ആര്‍ജെഡിക്കു പുറമെ കോണ്‍ഗ്രസ്സും, സിപിഐ, സിപിഎം, സിപിഐ-എംഎല്‍ തുടങ്ങിയ ഇടതു പാര്‍ടികളും ചേര്‍ന്നതായിരുന്നു മഹാസഖ്യം. അവസാനഘട്ട വോട്ടെടുപ്പിനുശേഷം പുറത്തുവന്ന എക്‌സിറ്റു പോള്‍ ഫലങ്ങളും മഹാസഖ്യം വിജയസാധ്യതകളിലേക്കു വിരല്‍ ചൂണ്ടിയതോടെയാണ്‌ ബിജെപി വിരുദ്ധശക്തികള്‍ ബീഹാറിലെ ഫലത്തെ പറ്റി ആത്മവിശ്വാസം പ്രകടിപ്പിക്കുവാന്‍ തുടങ്ങിയത്‌. ഈയൊരു പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ മഹാസഖ്യം വിജയം നേടിയില്ലെന്ന വസ്‌തുത അത്രയധികം നിരാശപ്പെടുത്തേണ്ടതില്ല. അതേസമയം, ആക്രമണോത്സുകമായ ഹിന്ദുരാഷ്ട്രീയത്തിന്റെ വക്താക്കളെ സംബന്ധിച്ചിടത്തോളം അധികം ആഹ്‌ളാദിക്കാനുള്ള വകയൊന്നും ഈ തെരഞ്ഞെടപ്പില്‍ നിന്നും ലഭിച്ചില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

Also read:  കോവിഡ് വാക്‌സിന്‍: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

രാഷ്ട്രീയ ഹൈന്ദവികതയുടെ സ്ഥാപനത്തിന്‌ തീവ്രത പകരുന്ന 3-4 നയങ്ങള്‍ നടപ്പിലാക്കിയതിനു ശേഷം ഒരു പ്രധാന സംസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ നടക്കേണ്ടിയിരുന്ന ധ്രുവീകരണം ഹിന്ദു വര്‍ഗീയവാദികള്‍ വിചാരിച്ചതുപോലെ നടന്നില്ല എന്നാണ്‌ പ്രാഥമിക വിലയിരുത്തലില്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചന. കാശ്‌മീരിന്റെ പ്രത്യേക അവകാശം റദ്ദുചെയ്യല്‍, ബാബ്‌റി മസ്‌ജിദിനു പകരം രാമക്ഷേത്രം പണിയുന്നതിനുള്ള അനുമതി, പൗരത്വ ഭേദഗതി നിയമം, ട്രിപ്പിള്‍ തലാക്ക്‌ നിയമം തുടങ്ങിയ സംഘപരിവാറിന്റെ സുപ്രധാന അജന്‍ഡകള്‍ നടപ്പിലാക്കിയതിനു ശേഷവും രാഷ്ട്രീയ ഹൈന്ദവവാദികള്‍ വിചാരിക്കുന്ന തരത്തിലുള്ള ധ്രുവീകരണം ഉണ്ടായില്ലെന്ന വസ്‌തുത ഒട്ടും അവഗണിക്കാവുന്നതല്ല. സംഘപരിവാരിന്റെ പ്രിയപ്പെട്ട അജന്‍ഡകള്‍ മിക്കവാറും നിറവേറിക്കഴിഞ്ഞിട്ടും അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള അണിനിരക്കല്‍ ഉണ്ടാകുന്നില്ലെന്നതാണ്‌ രാഷ്ട്രീയ ഹൈന്ദവികതയുടെ പ്രമാണിമാരെ അലട്ടുന്ന വിഷയം.

Also read:  കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊളളണം: പ്രധാനമന്ത്രി

തൊഴില്‍ ഇല്ലായ്‌മ സാമ്പത്തിക-സാമൂഹ്യവുമായ മറ്റു അസമത്വങ്ങള്‍ എന്നിവയില്‍ ഊന്നിയ തേജസ്വി യാദവിന്റെ പ്രചാരണം പ്രസക്തമാവുന്നതിന്റെ പശ്ചാത്തലം ഇതാണ്‌. തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിന്റെ പരിമിതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ദൈനദിന ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും, കാലങ്ങളായി അവര്‍ അനുഭവിക്കുന്ന സാമൂഹിക മര്‍ദ്ദനങ്ങളും ഒരുമിച്ചു ചേര്‍ത്തുകൊണ്ടുള്ള രാഷ്ട്രീയത്തിന്‌ വര്‍ഗീയ ധ്രുവീകരണത്തെ നിര്‍വീര്യമാക്കുന്നതിനുള്ള ശേഷി വെളിപ്പെടുത്തുന്നതായിരുന്നു തേജസ്വിയുടെ പ്രചാരണം. ആര്‍ജെഡി പ്രതിനിധാനം ചെയ്യുന്ന പിന്നോക്കജാതി വിഭാഗക്കാരുടെ രാഷ്ട്രീയത്തിന്റെ പതിവ്‌ അതിര്‍വരമ്പുകളെ ലംഘിക്കുന്ന പ്രചാരണത്തിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനുളള ബിജെപി-യുടെ തന്ത്രങ്ങളെ ഒരു പരിധിവരെ നിര്‍വീര്യമാക്കുവന്‍ തേജസ്വിയുടെ മഹാസഖ്യത്തിനു കഴിഞ്ഞുവെന്നാണ്‌ ബീഹാറില്‍ നിന്നുള്ള റിപോര്‍ടുകള്‍ നല്‍കുന്ന സൂചന. തൊഴില്‍ ഇല്ലായ്‌മ, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുള്ള തേജസ്വിയുടെ പ്രചാരണം ഭൂരിഭാഗം ജനങ്ങളിലും ഉണ്ടാക്കിയ അനുരണനങ്ങളിലാണ്‌ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ രാഷ്ട്രീയ ഹൈന്ദവികതക്ക്‌ എതിരായ ബദലുകളുടെ സാധ്യതകള്‍ കുടികൊള്ളുന്നത്‌. ബീഹാര്‍ തെരഞ്ഞെടുപ്പ്‌ നല്‍കുന്ന പ്രധാനപ്പെട്ട പാഠവും അതാണ്‌.

തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഉയര്‍ന്നുവന്ന ഈ ബദല്‍ സാധ്യതകളെ എങ്ങനെ പരിപോഷിപ്പിക്കുമെന്നതാണ്‌ ബിജെപി ഇതര രാഷ്ട്രീയകക്ഷികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരമൊരു പ്രക്രിയയില്‍ കോണ്‍ഗ്രസ്സിനെപ്പോലുള്ള കക്ഷികള്‍ക്ക്‌ എന്തു പങ്കുവഹിക്കാനാവും എന്നു പരിശോധിക്കേണ്ടതുണ്ട്‌. സാമൂഹ്യമായും, സാമ്പത്തികമായും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വം പ്രതിനിധാനം ചെയ്യുന്ന പ്രമാണിവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു പ്രക്രിയ ആണ്‌ അത്തരം ബദലുകളുടെ ആവിര്‍ഭാവത്തില്‍ അന്തര്‍ലീനമായ വസ്‌തുത. ഈ വൈരുദ്ധ്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ്‌ മഹാസഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ നിര്‍ണ്ണയിക്കുക. സിപിഐ-എംഎല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ബ്ലോക്‌‌ ഈ വൈരുദ്ധ്യങ്ങളെ എങ്ങനെ സമീപിക്കുമെന്ന വിഷയവും സുപ്രധാനമാണ്‌.

Also read:  ചൈനയുടെ നിരീക്ഷണം: അന്വേഷണ സമിതി രൂപീകരിച്ച് കേന്ദ്രം

തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും നിതീഷ്‌ കുമാറിന്റെ ജനതാ ദള്‍ (യുണറ്റൈഡ്‌) മുന്നണിയിലെ രണ്ടാം കക്ഷിയായി മാറിയതിന്റെ സംഘര്‍ഷങ്ങള്‍ എന്‍ഡിഎ മുന്നണിയിലും പ്രത്യക്ഷപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജെഡി-യുവിനെ ക്രമേണ ഇല്ലാതാക്കുന്ന ബിജെപി-യുടെ തന്ത്രത്തെ നിതീഷ്‌ കുമാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നതിനുള്ള സാധ്യത ഏതായാലും ഉണ്ടാവില്ല. തെരഞ്ഞെടുപ്പിന്റെ ഉത്സാഹത്തിമിര്‍പ്പിനു പകരം ഗു്‌ഢമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാവും ഈ വൈരുദ്ധ്യങ്ങള്‍ കൂടുതലും പ്രകടമാവുക.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »