കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ബേക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലര്‍ച്ചെ പത്തനാപുരത്തെ ഗണേഷ്‌കുമാറിന്റെ ഓഫീസില്‍ എത്തി പ്രദീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദീപിനെ കാസര്‍ഗോട്ടേക്ക് കൊണ്ടുപോയി.
പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസർഗോഡ് സ്വദേശി വിപിൻലാൽ ആണ് പരാതിയുമായി പൊലീസിൽ സമീപിച്ചത്. സംഭവത്തിൽ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
അതേസമയം, പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് അറിയിച്ചു. പരസ്യപ്രതികണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.










