അബുദാബി: റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എമിറേറ്റില്‍ ആരംഭിക്കാനൊരുങ്ങി അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് . മനുഷ്യരില്‍ സാധാരണയായി കണ്ണുകളെയും, ശ്വാസകോശങ്ങളെയും ബാധിക്കുന്ന അഡിനോവൈറസുകളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഈ വാക്‌സിനിന്റെ പരീക്ഷണം ‘വാക്സിന്‍ ഫോര്‍ വിക്ടറി’ എന്ന പ്രചാരണ പരിപാടിയോടെയാണ് എമിറേറ്റില്‍ നടപ്പാക്കുന്നത്.
ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സന്നദ്ധസേവകർക്ക് https://v4v.ae/ എന്ന വിലാസത്തില്‍ റെജിസ്റ്റര്‍ ചെയ്യാം. ആദ്യ ഘട്ടത്തില്‍ അബുദാബിയില്‍ നിന്ന് 500 സന്നദ്ധസേവകര്‍ക്ക് വാക്‌സിന്‍ നല്‍കും. യു എ ഇ പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും ഈ പരീക്ഷണത്തില്‍ പങ്കാളികളാകാം.
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍
- അബുദാബിയില്‍ താമസിക്കുന്നവരായിരിക്കണം.
- 18 വയസ്സ് കഴിഞ്ഞവരായിരിക്കണം
- മുന്‍പ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരാകരുത്.
- കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളോ, പകര്‍ച്ചവ്യാധികളോ വന്നവരാകരുത്.
- മറ്റു വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കാളികളായ സന്നദ്ധസേവകര്‍ പങ്കെടുക്കരുത്.
ഈ നിബന്ധനകള്‍ പ്രകാരമുള്ള സന്നദ്ധസേവകര്‍ക്ക് 20 ദിവസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ഇതിനു ശേഷം ഇവരെ തുടര്‍ച്ചയായി നിരീക്ഷണ, പരിശോധനകള്‍ക്ക് വിധേയരാകണം.റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘Aurugulf Health Investment’ എന്നിവര്‍ സംയുക്തമായാണ് ഈ വാക്‌സിന്‍ പരീക്ഷണം എമിറേറ്റില്‍ നടപ്പിലാക്കുന്നത്.


















