ദുബായ്: വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ദുബായ് പൊലീസ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം 5 വയസ്സുകാരൻ ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് തെറിച്ചുവീണ് പരുക്കേറ്റ സംഭവത്തെ തുടർന്നാണ് നടപടി. ഈ സംഭവത്തിൽ കുട്ടിയുടെ അമ്മയോടൊപ്പം കാറിൽ ഇരിക്കുന്നതിനിടെയാണ് ഒരു വാതിൽ അപ്രതീക്ഷിതമായി തുറക്കുകയും കുട്ടി വാഹനത്തിൽനിന്ന് പുറത്തേക്കു വീഴുകയും ചെയ്തതെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി.โชഭാഗ്യവശാൽ വാഹനത്തിന്റെ വേഗം കുറവായിരുന്നതിനാൽ ഗുരുതര പരിക്കുകൾ ഒഴിവാകാനായി.
Also read: പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ ഫാമിലി തീം പാർക്ക് സീസൺ 13-ന് നാളെ ആരംഭം
പൊതുജനങ്ങൾക്ക് കുട്ടികളുടെ സുരക്ഷയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് പൊലീസ് ഇതിലൂടെ നൽകുന്നത്. നിയമ ലംഘനങ്ങൾ സംഭവിക്കുന്ന പക്ഷം കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദുബായ് പൊലീസ് പുറത്തിറക്കിയ പ്രധാന നിർദേശങ്ങൾ:
- കുട്ടികളുടെ പ്രായത്തിനനുസൃതമായി ചൈൽഡ് സീറ്റ് ഉപയോഗിക്കണം.
- സീറ്റ് ബെൽറ്റ് ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
- മുൻ സീറ്റിൽ കുട്ടികളെ ഇരുത്തരുത് – അവർക്ക് പിന്‍ സീറ്റിലാണ് സുരക്ഷിതം.
- യാത്ര ആരംഭിക്കുന്നതിന് മുൻപ് വാഹനത്തിന്റെ വാതിലുകൾ എല്ലാം പൂർണമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
- യാത്രക്കിടയിലും കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുക.
- ഡോറുകൾ തുറക്കുന്നത്, അതിന് മുകളിൽ ചാരുന്നത് പോലുള്ള അപകട സാധ്യതകൾ തടയണം.
- കാറിൽ കുട്ടികളെ ഒരാളുമില്ലാതെ ഒറ്റയ്ക്ക് ഉപേക്ഷിക്കരുത്.












