മസ്കത്ത് : സ്വദേശിവത്കരണ നയം (ഒമാനൈസേഷൻ) കർശനമായി നടപ്പാക്കുന്നതിനായി സർക്കാർ വലിയ നീക്കത്തിലേക്ക്. നാട്ടുകാരെ തൊഴിലിലേർക്കുന്ന നടപടികൾ കൃത്യമായി പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ ടെൻഡറുകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ജെനറൽ സെക്രട്ടറിയറ്റ് ഓഫ് ടെൻഡർ ബോർഡ് നിർദ്ദേശം നൽകി. ഇതിനായി ടെൻഡർ രേഖകളിൽ ഒമാനൈസേഷൻ മാനദണ്ഡങ്ങൾ നിർബന്ധമായി ഉൾപ്പെടുത്തണം.
ഒമാനൈസേഷൻ നിലവാരം പരിശോധിച്ചു ഉറപ്പ് വരുത്തണം
ടെൻഡർ സ്വീകരിക്കുന്നതിന് മുമ്പ്, ബിഡ് ചെയ്യുന്ന സ്ഥാപനങ്ങൾ നിർബന്ധിത ഒമാനൈസേഷൻ നിരക്കുകൾ പാലിക്കുന്നുണ്ടെന്നത് സർക്കാർ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതായും സർക്കുലറിൽ വ്യക്തമാക്കുന്നു. തൊഴിൽ മന്ത്രാലയ ഡാറ്റയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഇസ്നാദ് ഇലക്ട്രോണിക് ടെൻഡറിംഗ് സിസ്റ്റം വഴിയാണ് പരിശോധന നടത്തേണ്ടത്.
അന്താരാഷ്ട്ര ടെൻഡറുകളും നിരീക്ഷണത്തിനുള്ളിൽ
ഒമാനിൽ രജിസ്റ്റർ ചെയ്യാത്ത വിദേശ സ്ഥാപനങ്ങൾക്കായി നൽകുന്ന അന്താരാഷ്ട്ര ടെൻഡറുകളിലും ഈ മാനദണ്ഡങ്ങൾ ബാധകമാകും. ഒമാനൈസേഷൻ പ്രതിബദ്ധത പാലിക്കുന്നുണ്ടോ എന്നത് നിർണായകമാകും.
തൊഴിൽ രംഗത്തെ അസമത്വം പരിഹരിക്കും
രാജ്യത്തെ വിവിധ മേഖലകളിൽ സ്വദേശിവത്കരണത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് മന്ത്രാലയം. സ്വകാര്യ മേഖലയിലെ അസമത്വങ്ങൾ പരിഹരിച്ച് ബിസിനസ് സുസ്ഥിരതയും തൊഴിലവസരങ്ങളും ഒപ്പം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
ചുരുങ്ങിയ ഒമാനൈസേഷൻ നിരക്ക് – കണക്കുകൾ ഭീതിജനകം
- ഏകദേശം 1,000 വലിയ സ്ഥാപനങ്ങളിൽ 2.45 ലക്ഷം വിദേശികൾക്ക് ജോലിയുണ്ട്. 2 ലക്ഷം ഒമാനികൾക്കും ഇവിടെയുണ്ട് (ഒമാനൈസേഷൻ നിരക്ക്: 44%).
- 19,000 സ്ഥാപനങ്ങളിൽ 3 ലക്ഷം വിദേശികൾക്ക് ജോലിയുണ്ട്. ഒമാനികൾ വെറും 60,000 (ഒമാനൈസേഷൻ നിരക്ക്: 17%).
- 2.45 ലക്ഷം സ്ഥാപനങ്ങളിൽ 11 ലക്ഷം വിദേശികൾ ജോലിചെയ്യുന്നു, ഒമാനൈസേഷൻ നിരക്ക് ശൂന്യമായി തുടരുന്നു.
സുതാര്യതയും ഉത്തരവാദിത്തവും ലക്ഷ്യമാക്കി പുതിയ നടപടികൾ
സർക്കാർ സേവനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിലെ അതിന്റെ പങ്ക് തെളിയിക്കേണ്ടതായിരിക്കും.











