വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോ സ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല് ഉര ഞ്ഞ് പോറലുണ്ടായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്
കോഴിക്കോട് : വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സജീവന്റെ മരണം ഹൃദയാഘാതം മൂല മെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളി ലെയും തോല് ഉരഞ്ഞ് പോറലുണ്ടായെ ന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് സ്റ്റേഷനിലെ സംഭവങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചോ എ ന്ന് അന്വേഷിക്കും. സ്റ്റേഷ നിലെ സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും.
ജൂലൈ 21ന് രാത്രി പതിനൊന്നരയോടെയാണ് സജീവനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റ ഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് എത്തിയത്. എന്നാല്‍ പിന്നീട് പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് സജീവന് കുഴഞ്ഞു വീണ് മരി ക്കുകയായിരുന്നെന്നാണ് ആരോപണം.
സംഭവുമായി ബന്ധപ്പെട്ട് വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് 66 പൊലീസു കാരെ സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിക്കുകയായിരുന്നു. മാനു ഷിക പരിഗണന കാണിക്കാ ത്ത പൊലീസ് നടപടിയെ നിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രി, ഭാവിയില്‍ ഇ ത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും നല്കി.
ഇതോടെയാണ് 66 പൊലീസുകാരെയും സ്ഥലം മാറ്റാന്‍ തീരുമാനമായത്.സംഭവ സമയത്ത് സ്റ്റേഷനിലു ണ്ടായിരുന്ന സിപിഒ പ്രജീഷിനെ കൂടി ഇന്ന് സസ്പെന്‍ഡ് ചെയ്തു. എസ്ഐ എം നിജേഷ്, എഎസ്ഐ അരുണ്‍കുമാര്‍, സിപിഒ ഗിരീഷ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വടകര പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുത വീഴ്ചയാണെന്ന് ഉത്തര മേഖല ഐജി ടി വിക്രം സംസ്ഥാന പൊലീസ് മേ ധാവി ഡിജിപി അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനിടെ സജീവന്റെ കുടുംബത്തന് ധനസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രമ എംഎല് എ രംഗത്തെത്തി. കുടുബംത്തിന് വീട് വച്ചു നല്‍കണമെന്നും രമ ആവശ്യപ്പെട്ടു.