കൈത്തറിയിൽ ഇൻസ്റ്റലേഷൻ വിസ്മയമൊരുക്കി ലക്ഷ്മി മാധവൻ

അപർണ

മലയാളത്തനിമയുടെയും ഗൃഹാദുരതയുടെയും പ്രതീകമായ കസവ് മുണ്ടിൽ അത്യപൂർവമായ കലാസൃഷ്ടി ഒരുക്കുകയാണ് ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ. ജനിച്ചത് കേരളത്തിലെങ്കിലും പഠിച്ചതും വളർന്നതും കലാരംഗത്ത് തിളങ്ങിയത് ഇന്ത്യയിലെ വൻനഗരങ്ങളിലും വിദേശത്തുമാണ്. കലയിലും ജീവിതത്തിലും നിറഞ്ഞുനിന്ന ഗൃഹാതുരത്വവും അസ്തിത്വചിന്തകളും നീറ്റലായി ദീർഘനാൾ കൊണ്ടുനടന്നത്തിന്റെ കലാരൂപം കൂടിയാണ് ‘അമ്മമ്മയുടെ മുണ്ട് വേഷ്ടി’ അഥവാ ‘ഹാംഗിംഗ് എ ത്രെഡ് ‘ എന്ന കലാരൂപം. 
മുത്തശ്ശിക്കുള്ള സമർപ്പണം കൂടിയാണ് ലക്ഷ്മിയുടെ കലാസൃഷ്ടി.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ‘ലോകമേ തറവാട് ‘ എന്ന വിഷയത്തിൽ ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിലാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. ജൂലായ് വരെ പ്രദർശനം തുടരും.
ഫെമിനിസം, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളും ഇഴപിരിച്ചു ചേർത്തതാണ് സൃഷ്ടി. ഇഴയടുപ്പമുള്ള കൈത്തറി വസ്ത്രം നെയ്‌തെടുത്ത് അതിന്മേൽ അക്ഷരങ്ങളും വാക്കുകളും തുന്നിയും പ്രിന്റ് ചെയ്തുമാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.
പാരമ്പര്യരീതിയിൽ നെയ്‌തെടുത്ത ആറു കൈത്തറി കസവ് മുണ്ടുകൾ ഉപയോഗിച്ചാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്. അതിന്മേൽ അക്ഷരങ്ങളും വാക്കുകളും തുന്നിയും പ്രിന്റ് ചെയ്തും ചേർത്തു. കൈത്തറിയുടെ ഇഴയടുപ്പം പോലെ വ്യക്തികൾ തമ്മിലുള്ള വൈകാരികതയുടെ അടുപ്പവും വൈകാരികതയും ഇതുവഴി ധ്വനിപ്പിക്കുന്നു. സ്വാതന്ത്ര്യം, വിവേകം, വിശ്വാസം, പെൺലൈംഗികത തുടങ്ങിയ സമകാലികപ്രസക്തിയുള്ള വിഷയങ്ങളും കസവ് സൃഷ്ടിയിൽ വിഷയങ്ങളാകുന്നുണ്ട്. ചുവന്ന നിറത്തിൽ ഒരുക്കിയ വാക്കുകൾ വ്യാകരണത്തിനും സെമസ്റ്റിക് ഘടനകൾക്കും അപ്പുറമായാണ് വിന്യസിക്കുന്നത്. ചോരയുടെ കരുത്തും ചുവപ്പിലൂടെ ധ്വനിപ്പിക്കുന്നു.
അമ്മമ്മയുടെ മുണ്ടിന്റെയും നേര്യതിന്റെും സുഗന്ധം ചിതകാരി ലക്ഷ്മി മാധനവ് നൊസ്റ്റാൾജിയ മാത്രമല്ല. പുതിയൊരു കലാസൃഷ്ടിയുടെ കരുത്തും സന്ദേശവുമാണ്. ഒപ്പം അമ്മമ്മയ്ക്ക് കൊച്ചുമകളുടെ സമർപ്പണവുംമാണ്. തന്റെ ഇൻസ്റ്റലേഷനെക്കുറിച്ച് ലക്ഷ്മി മാധവൻ ദ ഗൾഫ് ഇന്ത്യൻസ് ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

പ്രചോദനം അമ്മമ്മ, അസ്തിത്വചിന്തകൾ

Also read:  സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ‘വ​ഖ​ഫ്’ ആ​ശു​പ​ത്രി മ​ദീ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.!

‘തുണി ഉപയോഗിച്ച് ഇതുവരെ ഞാൻ സൃഷ്ടികൾ നടത്തിയിട്ടില്ല. ബോസ് കൃഷ്ണമാചാരിയാണ് ലോകമേ തറവാട് എന്ന വിഷത്തിൽ ഷോ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. കുറച്ചുകാലം ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൊവിഡ് മഹാമാരി വന്നപ്പോൾ കൂടുതൽ സമയം വീട്ടിലിരിക്കേണ്ടിവന്നു. വീട്ടിലിരുന്നായിരുന്നു അക്കാലത്ത് കലാപ്രവർത്തനം നടത്തിയത്. പുതിയ ആശയത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞതോടെ കഴിഞ്ഞ ഒക്‌ടോബറിലാണ് ആശയം രൂപപ്പെടുത്തി സൃഷ്ടിക്ക് തുടക്കമിട്ടത്. ഒട്ടേറെ ആലോചനകൾക്ക് ശേഷമായിരുന്നു വിഷയം കണ്ടെത്തിയത്.’
വീട്, ഗൃഹാതുരത്വം എന്നിങ്ങനെയാണ് ചിന്തിച്ചുതുടങ്ങിയത്. വീടെന്ന ചിന്ത വരുമ്പോഴെക്കെ നാടായ വടകരയിൽ എന്റെ അമ്മമ്മയ്‌ക്കൊപ്പം ചെലവിട്ട നാളുകളാണ് ഓർമ്മയിലെത്തുക. അമ്മമ്മയ്‌ക്കൊപ്പം നാട്ടിൽ കുറെയധികം കാലം ചെറുപ്പത്തിൽ ചെലവഴിച്ചിട്ടുണ്ട്. എന്നെ ഒട്ടേറെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയും പ്രചോദനവും നൽകിയത് അമ്മമ്മയാണ്. അമ്മമ്മ അണിഞ്ഞരുന്ന മുണ്ടും വേഷ്ടിയുമാണ് എപ്പോഴും മനസിലെത്തുക. അമ്മമ്മയുടെ ഇഷ്ടവേഷം അതാണ്. അവധിക്കാലങ്ങളിൽ അമ്മമ്മയുടെ അടുത്തെത്തുമ്പോഴും വേഷം മാറിയിട്ടുണ്ടാവില്ല. കഞ്ഞിവെള്ളത്തിൽ മുക്കി ഉണങ്ങി തേച്ചിടുന്ന മുണ്ടിന്റെ സുഗന്ധം ഇന്നും മനസിലുണ്ട്. കണ്ണടച്ചുപിടിച്ചാൽ അത് മൂക്കിലെത്തും. വലിയൊരു ഗൃഹാതുരമായ ഓർമ്മയാണത്.
വീടെന്നാലും ആശ്വാസമെന്നാലും പിന്തുണയെന്നാലും അമ്മമ്മയാണ്. ചെറുപ്പത്തിൽ ആരെങ്കിലും വഴക്കു പറഞ്ഞാലോ ഭയം തോന്നിയാലോ അമ്മമ്മയുടെ മുണ്ടിനിടയിൽ ഒളിച്ചിരിക്കുമ്പോൾ ലഭിച്ചിരുന്ന സുരക്ഷിതത്വബോധം വളരെ വലുതായിരുന്നു. ആ ചിന്തയിൽ നിന്നാണ് മുണ്ടും വേഷ്ടിയും ഉപയോഗിച്ച് കലാസൃഷ്ടിയെന്ന ആശയം ഉറപ്പിച്ചത്. അമ്മമ്മയ്ക്ക് എന്റെ സമർപ്പണവും ആദരവും കൂടിയാണ് ഈ സൃഷ്ടി. വടകരയിൽ താമസിക്കുന്ന അമ്മമ്മയ്ക്കിപ്പോൾ 95 വയസുണ്ട്.
ബാലരാമപുരം കൈത്തറി നെയ്ത്ത് ഗ്രാമത്തിൽ പോയി ആറ് തറികൾ തിരഞ്ഞെടുത്താണ് സൃഷ്ടികൾക്ക് തുടമിട്ടത്. അവർ പ്രത്യേകമായി നെയ്തുതന്ന വസ്ത്രങ്ങൾ ഉപയോഗിച്ചാണ് സൃഷ്ടി നടത്തിയത്. ഒരു നെയ്ത്തു കുടുംബം മുഴുവനായി എനിക്കൊപ്പം പ്രവർത്തിച്ചു. ഞാൻ നിർദേശിച്ചരീതിയിൽ നെയ്തു തന്നു. ഏറ്റവും മികച്ചതാവണം അതെന്ന് നിർബന്ധമുണ്ടായിരുന്നു. കാരണം എന്റെ അമ്മമ്മയ്ക്കുള്ള സമർപ്പണം കൂടിയായിരുന്നു സൃഷ്ടി. വളരെ പാഷനോടു കൂടിയാണ് ചെയ്തത്.
നെയ്‌തെടുത്ത വസ്ത്രത്തിൽ അക്ഷരങ്ങളും വാക്കുകളും പ്രിന്റ് ചെയ്താണ് സൃഷ്ടി പൂർത്തിയാക്കിയത്. നന്നായി സംസാരിക്കുകയും കഥ പറയുകയും ചെയ്തിരുന്ന അമ്മമ്മയുടെ രീതി അനുകരിച്ചാണ് അക്ഷരങ്ങളും വാക്കുകളും നെയ്‌തെടുത്ത വസ്ത്രങ്ങളിൽ ചേർത്തത്. മലയാളത്തിലും ഇംഗ്‌ളീഷിലും അവ ചെയ്തിട്ടുണ്ട്. കേരളത്തിലും പുറത്തുമായി ജീവിച്ചതിന്റെ ആത്മാംശവും രണ്ടു ഭാഷകൾ ഉപയോഗിക്കാൻ പ്രേരണയായി. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചത് മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പഠിച്ചത്. കുറെനാൾ ഡൽഹിയിലും ജീവിച്ചു. അമേരിക്കയിലും കുറെനാൾ കലാപ്രവർത്തനവുമായി കഴിഞ്ഞു. അപ്പോഴൊക്കെ എന്നിലുണർന്ന ചോദ്യം വേരുകൾ എവിടെ എന്നതായിരുന്നു. അതിനുള്ള മറുപടിയും വീട്ടിലേയ്ക്കുള്ള തിരിച്ചുവരവുമാണ് ഈ സഷ്ടി. എനിക്ക് തന്നെ നൽകിയ മറുപടി. വിദേശത്തുള്ളപ്പോൾ നാടേത്, ഭാഷയേത് എന്നൊക്കെ പലരും ചോദിച്ചിരുന്നു. മാതൃഭാഷ സംസാരിക്കാൻ കഴിയില്ലേയെന്ന് ചോദിച്ചവരുമുണ്ട്. മാതൃഭാഷ അറിയില്ലെന്ന തോന്നൽ വരെയുണ്ടായി. പാരീസിൽ വലിയ കലാകാരന്മാരും മറ്റും അവരുടെ മാതൃഭാഷയാണ് യാതൊരു സങ്കോചവും കൂടാതെ അഭിമാനത്തോടെ സംസാരിക്കുക.
അന്നു മുതൽ തുടങ്ങിയതാണ് എന്റെ വേരുകളിലേയ്ക്ക് പോകണമെന്നും പൈതൃകം കണ്ടെത്തണമെന്നുമുള്ള ചിന്തകൾ. ഞാനും അമ്മയും സംസാരിക്കുമ്പോൾ അമ്മയും മലയാളം മാത്രമായിരുന്നു എന്നോട് സംസാരിക്കുക. ഇംഗ്‌ളീഷിന് അപ്രമാദിത്വം ലഭിക്കുന്നുണ്ട് നമ്മുടെ നാട്ടിൽ. കൊളോണിയലിസിത്തിന്റെ ബാക്കിപത്രമാണത്. അവിടെ നിന്നും നമ്മുടെ പൈതൃകത്തിലേക്കും തിരിച്ചുവരുകയാണ് ഈ സൃഷ്ടിയിലൂടെ ഞാൻ. മലയാള അക്ഷരങ്ങൾ സൃഷ്ടിയിൽ ഉപയോഗിക്കുന്നതും പൈതൃകത്തെ അംഗീകരിക്കലാണ്.
പതിനായിരം അക്ഷരങ്ങളാണ് അതിൽ ഉപയോഗിച്ചത്. നൂൽ ഉപയോഗിച്ച് തയ്യാറാക്കിയതാണ് അക്ഷരങ്ങൾ. വലിയൊരു അധ്വാനം അതിനായി വേണ്ടിവന്നെങ്കിലും ഞാൻ വളരെ സംതൃപ്തയാണ്. വളരെ വൈകാരികമായി ഞാൻ ഒരുക്കിയതാണത്. ഓരോ സൂക്ഷ്മാംശങ്ങൾ പോലും പ്രത്യേകം പരിശോധിച്ചു. വലിയ സന്തോഷമുണ്ട് ഈ സൃഷ്ടി പൂർത്തിയാക്കിയതിൽ. അഭിമാനവുമുണ്ട്. സൃഷ്ടി കണ്ട നിരവധിപേർ വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. കലാമേഖലയിൽ നിന്നും നിരവധി പേരുടെ അഭിപ്രായങ്ങളും നിരൂപണങ്ങളും ലഭിച്ചു.

Also read:  അതിവേഗ കൊറോണ വൈറസ് കോവിഡിനേക്കാൾ ഗുരുതരമല്ല: സൗദി ആരോഗ്യ മന്ത്രി

ലക്ഷ്മി മാധവന്റെ കലാജീവിതവഴികൾ

Also read:  സിആര്‍പിഎഫ് ജവാനെയും കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സെെന്യം വധിച്ചു

കോഴിക്കോട് ജില്ലയിലെ വടകരയിൽ 1986 ൽ ജനിച്ച ലക്ഷ്മി മാധവൻ മുംബൈ കേന്ദ്രീകരിച്ചാണ് കലാപ്രവർത്തനം നടത്തുന്നത്. മുംെൈബയിലെ ആർട്ട് സ്റ്റുഡിയോയിലാണ് സൃഷ്ടികൾക്ക് രൂപം നൽകുന്നത്. സാൽവസ്ബർഗിലയ സമ്മർ അക്കാഡമിയിൽ പ്രശസ്ത കലാകാരൻ ബെർണാർഡ് മാർട്ടിന്രെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യൻ കലാകാരൻ ജിതിഷ് കല്ലാട്ടിന്റെ പരിശീലനവും നേടി. ഹിയർ ആഫ്റ്റർ ഹിയർ എന്ന ജിതിഷിന്റെ സൃഷ്ടിയിൽ അസിസ്റ്റന്റായും പ്രവർത്തിച്ചു. പാരിസിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് നിക്കോളാസ് മെനാർഡിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്.
മുംബൈ, കൊച്ചി, സാൽബർഗ്, കോപ്പൻഹാഗൻ എന്നിവിടങ്ങളിൽ സൃഷ്ടികളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. 2018 ലെ കൊച്ചി ബിനാലെയിൽ ദ ബോഡി ഡയലോഗ്‌സ് എന്ന സൃഷ്ടി പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോർട്ടുകൊച്ചിയിലെ കാശി ആർട്ട് കഫേയുമായി ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്. 2018 ലെ കല ദോഹ ആർട്‌സ് ഫെസ്റ്റിവലിൽ നൂറ് ഇൻസ്റ്റലേഷനുകളിൽ ഏറ്റവും മികച്ചതിനുള്ള അവാർഡും ലക്ഷ്മി നേടിയിട്ടുണ്ട്.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »