ടിആര്‍പി: മുന്നിലെത്താനുള്ള പിന്നിലെ കളികള്‍

trp

 

റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി ആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ചതിനെ തുടര്‍ന്നുണ്ടായ വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകളാണ് ടിആര്‍പി റേറ്റിങ്ങില്‍ കൃത്യമം കാണിച്ചതായി മഹാരാഷ്ട്ര പോലീസ് കണ്ടെത്തിയതോടെയാണ് ടിആര്‍പി റേറ്റിങ്ങിലെ തട്ടിപ്പ് പുറത്ത് വന്നത്. ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റിനെയാണ് ടിആര്‍പി എന്നു പറയുന്നത്. ഒരു ചാനല്‍ എത്രയാളുകള്‍ കാണുന്നുവെന്ന് കണക്കാക്കുന്നതിന് വേണ്ടിയാണ് ടിആര്‍പിയെ ആശ്രയിക്കുന്നത്. ഏത് സാമുഹ്യ പാശ്ചാത്തലത്തില്‍ നിന്നുളളവരാണ് പരിപാടി കാണുന്നതെന്നും എത്രസമയം കണ്ടുവെന്നും ബോധ്യപ്പെടാനുള്ള മാര്‍ഗണ് ടിആര്‍പി. ഈ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനലുകളുടെ സ്ഥാനം നിര്‍വഹിക്കുന്നത്. വ്യാഴാഴ്ചകളിലാണ് ടിആര്‍പി റേറ്റുകള്‍ പരസ്യപ്പെടുത്തുന്നത്.

ഈ റേറ്റിങ് കണക്കാക്കി റിപ്പബ്ലിക് ടിവി അടക്കം മറ്റു മൂന്നു ചാനലുകള്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും അതില്‍ കൃത്രിമത്വം കാണിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്. തങ്ങളുടെ ചാനലുകളുടെ റേറ്റിങ്ങ് കൂട്ടുന്നതിനു വേണ്ടി ചാനലുകള്‍ കാണാന്‍ ആളുകള്‍ക്ക് പണം നല്‍കിയാണ് റിപ്പബ്ലിക് ടിവിയും മറ്റ് രണ്ട് ചാനലുകളും തട്ടിപ്പ് നടത്തിയിരിക്കുന്നത്.

Also read:  വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അതിക്രമം; യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചു യാത്രക്കാരന്‍

പരസ്യ വരുമാനത്തിന് വേണ്ടിയാണ് ചാനലുകാര്‍ റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തുന്നത്. ടിആര്‍പി റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പരസ്യദാതാക്കള്‍ ചാനലുകളിലെ പരിപാടിയുടെ സ്വീകാര്യത വിലയിരുത്തുന്നത്. ആഴ്ചതോറുമുളള ടിആര്‍പി റേറ്റിങ്ങ് അനുസരിച്ചാണ് ഏത് ചാനലിലാണ് പരസ്യം ചെയ്യേണ്ടതെന്ന് പരസ്യദാതാക്കള്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ പരസ്യച്ചെലവും ടിആര്‍പി സംവിധാനത്തെ ആശ്രയിച്ചാണുളളത്. ഫിക്കിയുടെ കണക്കു പ്രകാരം 78,700 കോടി രൂപയുടേതാണ് ഇന്ത്യന്‍ ടെലിവിഷന്‍ പരസ്യം എന്നത്. അതുകൊണ്ടാണ് റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ച് ഈ ചാനലുകള്‍ നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയതും.

ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വവര്‍സേസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംങ് ഫൗണ്ടേഷന്‍, അഡ്വര്‍ട്ടൈസിംങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സംരഭമായ ബാര്‍ക്കാണ് ഇന്ത്യയില്‍ ടിആര്‍പി റേറ്റിങ്ങ് കണക്കാക്കുന്നത്. രാജ്യത്തെമ്പാടുമായി സ്ഥാപിച്ചിട്ടുളള മീറ്ററുകളിലൂടെയാണ് ബാര്‍ക്ക് ടെലിവിഷന്‍ പരിപാടികളുടെ റേറ്റിങ്ങ് അളക്കുന്നത്. ഇന്ത്യയിലെ പലഭാഗങ്ങളിലായി നാല്‍പ്പതിനായിരം മീറ്ററുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുളളത്. വീട്ടുടമസ്ഥന്റെ വിദ്യാഭ്യാസ നിലവാരവും ഉപഭോഗക്ഷമതയുള്‍പ്പെടയുളളവ പരിഗണിച്ചാണ് പൊതുവെ മീറ്ററുകള്‍ സ്ഥാപിക്കുന്നത്.

Also read:  ആദരമർപ്പിച്ച് രാജ്യം ; മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് നരേന്ദ്ര മോദി

ഈ സാഹചര്യത്തില്‍ ബാര്‍ക്ക് മീറ്ററുകളില്‍ കൃത്രിമത്വം കാണിക്കാന്‍ സാധിക്കുമോ എന്ന് നിരവധി സംശയങ്ങളും ഉയര്‍ന്നു വന്നിരുന്നു. റേറ്റിങ്ങ് കണക്കാക്കുന്നതിനുളള മീറ്ററുകള്‍ എവിടെയൊക്കെയാണ് സ്ഥാപിച്ചിട്ടുളളതെന്ന് ടെലിവിഷന്‍ ചാനലുകളോട് ഒരിക്കലും വെളിപ്പെടുത്താറില്ല. എന്നാല്‍ ഏതൊക്കെ വീടുകളിലാണ് ബാര്‍ക്ക് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുളളതെന്ന് കണ്ടെത്തിയാല്‍ ചാനലുകാര്‍ക്ക് അവരെ എളുപ്പത്തില്‍ സ്വാധിനിക്കാന്‍ കഴിയാവുന്നതാണ്. അതാണ് മുംബൈയിലെ അറസ്റ്റും ഇപ്പോള്‍ തെളിയിക്കുന്നതും.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനാമായ സംഭവങ്ങള്‍ കേരളത്തിലും സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍ക്ക് റേറ്റിങ്ങിന് മുമ്പുളള ടാം റേറ്റിങ്ങ് സംവിധാനത്തിന്റെ സമയത്തായിരുന്നു കേരളത്തില്‍ ഇത്തരത്തിലുളള തട്ടിപ്പുകള്‍ നടന്നതെന്നാണ് പറയുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ടാം റേറ്റിങ്ങ് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ്ങ് കണക്കാക്കിയിരുന്നത്. അക്കാലത്ത് കൊച്ചിയില്‍ മാത്രമായിരുന്നു ടാം റേറ്റിങ്ങ് നടന്നിരുന്നത്. ചാനല്‍ പ്രവര്‍ത്തകര്‍ ടാം റേറ്റിങ്ങ് നടക്കുന്ന വീടുകളില്‍ പോവുകയും തങ്ങളുടെ ചാനല്‍ കാണുന്നതിനു വേണ്ടി ഉപഹാരങ്ങള്‍ നല്‍കി അവരെ സ്വാധിനീക്കുകയും ചെയ്തിരുന്നതായി അക്കാലത്ത് ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

കൂടാതെ റേറ്റിങ്ങ് എടുക്കാന്‍ പോകുന്ന യുവാക്കളെ ചില ചാനല്‍ സീരിയലുകാര്‍ തങ്ങളുടെ സീരിയലുകളില്‍ അഭിനയിപ്പിക്കുകയും അവ കാണാന്‍ അവരുടെ വീട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന രീതികള്‍ മലയാളത്തില്‍ പരീക്ഷിച്ചതായും കേട്ടിട്ടുണ്ട്. ചാനലുകാരുടെ ഇത്തരം പ്രവര്‍ത്തികളെ തുടര്‍ന്ന് ടാം റേറ്റിങ്ങിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ സര്‍ക്കാര്‍ ടാം റേറ്റിങ്ങ് സംവിധാനം നിര്‍ത്തലാക്കുകയും പകരം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള ബാര്‍ക്ക് സംവിധാനം ആരംഭിക്കുകയും ചെയ്തു. കൊച്ചിയിലെ 250 വീട്ടുകാരായിരുന്നു ആദ്യകാലത്ത് കേരളത്തിലെ മുഴുവന്‍ റേറ്റിങ്ങുകളുടെയും അഭിരുചി തീരുമാനിച്ചിരുന്നത് എന്നതായിരുന്നു അന്നത്തെ വിരോധാഭാസം.

Also read:  ടിആര്‍പി തട്ടിപ്പ്: മൂന്ന് മാസത്തേക്ക് ബാര്‍ക്ക് റേറ്റിങ് പുറത്തുവിടില്ല

ബാര്‍ക്ക് മീറ്റര്‍ സംവിധാനത്തിരെയും നിരവധി ആക്ഷേപങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. റേറ്റിങ്ങ് മീറ്ററുകള്‍ കൂടുതലും നഗര പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുളളതിനാലാണ് ബാര്‍ക്കിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. അതേസമയം ബാര്‍ക്ക് റേറ്റിങ്ങിനെ മാത്രം അടിസ്ഥാനമാക്കി ടിആര്‍പി കണക്കാക്കാന്‍ സാധിക്കില്ലയെന്നും ഒരു കൂട്ടര്‍ പറയുന്നുണ്ട്. എന്തെന്നാല്‍ ടെലിവിഷന്‍ പരിപാടികള്‍ കാണുന്നതിനായി കൂടുതല്‍ ആളുകളും ഇപ്പോള്‍ ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ കാണികളുടെ എണ്ണം കൂടി പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി വരുന്നുണ്ട്.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »