കേരളം ട്രാന്‍സ് സൗഹൃദ സംസ്ഥാനമെന്ന മിഥ്യ

ലിംഗനീതിയേയും സാമൂഹ്യനീതിയേയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരാണല്ലോ മലയാളികള്‍. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ നിരന്തരമായി പുറത്തുവരാറുണ്ട്. പോയവാരത്തിലും അത്തരമൊരു സംഭവം കേരളത്തിന്റെ മെട്രോനഗരമായ എറണാകുളത്തുനിന്ന് പുറത്തുവന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജനയ്ക്ക് നേരെ പലവട്ടം നടന്ന അക്രമമാണ് ഉദ്ദേശിക്കുന്നത്.
സാമൂഹ്യവിരുദ്ധര്‍ പലവട്ടം അക്രമിച്ചതിനേക്കാള്‍ അപലപിക്കപ്പെടേണ്ട സംഭവമാണ് പോലീസില്‍ നിന്നുണ്ടായത് എന്നതാണ് എടുത്തു പറയേണ്ടത്. ആശുപത്രിയില്‍ ചികിത്സതേടിയിട്ടും അതിന്റെ ഇന്റിമേഷന്‍ സ്റ്റേഷനില്‍ നല്‍കിയിട്ടും ആക്രമിക്കപ്പെടുന്നതിന്റെ വോയ്സ് റെക്കോര്‍ഡ് ഉണ്ടായിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ആണും പെണ്ണും കെട്ടവര്‍ ബിരിയാണി കച്ചവടം നടത്തേണ്ടതില്ല എന്നു പറഞ്ഞാണ് സാമൂഹ്യവിരുദ്ധര്‍ അവരെ അക്രമിച്ചതെങ്കില്‍ എന്തിനാണ് നിങ്ങള്‍ വേഷം മാറി നടക്കുന്നതെന്ന് ആക്ഷേപിക്കുകയായിരുന്നു പോലീസ് ചെയ്തത്. സംഭവം വാര്‍ത്തയാകുകയും പല സംഘടനകളും പ്രതിഷേധവുമായി ഇറങ്ങുകയും ചെയ്തപ്പോള്‍ മന്ത്രി കെ കെ ഷൈലജ നേരിട്ട് ഇടപെടുകയായിരുന്നു. അപ്പോഴാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.

ലൈംഗികാഭിരുചിയുടെ കാര്യത്തില്‍ വ്യത്യസ്തരായി എന്ന കാരണത്താല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിലാകട്ടെ അതേറ്റവും കൂടുതലുമാണ്. അവര്‍ മര്‍ദ്ദിക്കപ്പെടുന്നതോ അപമാനിക്കപ്പെടുന്നതോ ആത്മഹത്യയിലഭയം തേടുന്നതോ കൊലചെയ്യപ്പെടുന്നതോ പോലും മനുഷ്യാവകാശ പ്രശ്നമായി നാം കാണുന്നതേയില്ല. അവരതഹര്‍ക്കുന്നു എന്നതാണ് മലയാളികളുടെ പൊതുവികാരം. അതിനിടയിലാണ് ഏതാനും വര്‍ഷം മുമ്പ് ഏതാനും സാമൂഹ്യപ്രവര്‍ത്തകരും ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളും ഈ വിഷയം സജീവമായി ഉയര്‍ത്താനാരംഭിച്ചത്. കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നീതി നിഷേധങ്ങള്‍ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുക, അവരവരുടെ ലൈംഗിക സ്വത്വം നിലനിര്‍ത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ക്വിയര്‍ പ്രൈഡ് കേരളം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും വര്‍ണ്ണാഭമായ ക്വിയര്‍ പ്രൈഡ് പരേഡ് എന്ന പരിപാടിയും ആരംഭിച്ചു. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗ്ഗരതി കുറ്റവിമുക്തമാക്കിക്കൊണ്ട് നടത്തിയ സുപ്രധാനമായ വിധിയെ തുടര്‍ന്നാണ് ക്വിയര്‍ പ്രൈഡ് പരേഡ് ആരംഭിച്ചത്. കുടുംബത്തേയും സമൂഹത്തേയും പേടിച്ച് സ്വന്തം സ്വത്വം മറച്ചുവെച്ചു ജീവിച്ചിരുന്ന പലരും തങ്ങളുടെ ലിംഗസ്വത്വം വെളിപ്പെടുത്തി പുറത്തു വന്നത് അപ്പോഴായിരുന്നു. കേരളത്തില്‍ ജീവിക്കാന്‍ ഭയന്ന് ബാംഗ്ലൂരിലും ചെന്നൈയിലും മറ്റും ജീവിച്ചിരുന്നവരും തിരിച്ചുവരാന്‍ തുടങ്ങി. എന്നാല്‍ അടിസ്ഥാനതലത്തില്‍ മലയാളികള്‍ മാറാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് പൊതുവില്‍ തങ്ങളുടെ വീട്ടിലോ നാട്ടിലോ ജീവിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിടങ്ങളിലുമെല്ലാം തുടരുന്നു. കേരളത്തില തന്നെ പട്ടണങ്ങളില്‍ ഒറ്റക്കും കൂട്ടായും അവര്‍ ജീവിക്കാന്‍ തുടങ്ങി. മിക്കവര്‍ക്കും റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ പോലുമില്ല. പലരും ഓരോ തൊഴിലുകളില്‍ പോകാന്‍ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. തൊഴില്‍ ലഭിച്ചാല്‍ ത്‌ന്നെ അദികകാലം തുടരാന്‍ കഴിയുന്ന സാഹചര്യം എവിടേയും ഉണ്ടായിരുന്നില്ല. അങ്ങെനെ ഒരുവിഭാഗമെങ്കിലും ലൈംഗികതൊഴിലിലേര്‍പ്പെടുകയായിരുന്നു.

Also read:  പിടി 7നെ മയക്കുവെടിവെച്ചു, കുങ്കിയാനകളുടെ നിയന്ത്രണത്തില്‍; ലക്ഷ്യം കണ്ടത് രണ്ടാം ദിന ദൗത്യത്തില്‍

അതേസമയം അവരില്‍ തന്നെ ആത്മാഭിമാനമുള്ള ഒരുവിഭാഗം പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു. അങ്ങനെയാണ് മുന്‍സര്‍ക്കാരിന്റെ കാലത്ത് ട്രാന്‍സ്‌ജെന്റര്‍ നയം പ്രഖ്യാപിച്ചത്. സുപ്രിംകോടതി നിര്‍ദ്ദേശവും അതിനു കാരണമായി. രാജ്യത്ത് അതാദ്യം പ്രഖ്യാപിച്ചത് കേരളത്തിലായിരുന്നു. വളരെയേറെ പുരോഗമനഘടകങ്ങള്‍ ഉണ്ടെങ്കിലും പ്രഖ്യാപിക്കപ്പെട്ട ട്രാന്‍സ്‌ജെന്റര്‍ നയത്തില്‍ തന്നെ ഇരട്ടത്താപ്പ് പ്രകടമാണെന്ന് ക്യുവര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായി നയം ജെന്ററിനെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. ലൈംഗികതയെ ഒഴിവാക്കുന്നു. അതുവഴി അത് ലൈംഗിക സ്വയംനിര്‍ണ്ണയാവകാശമെന്ന യുഎന്‍ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണ്. മാത്രമല്ല, നയം പ്രഖ്യാപിച്ചെങ്കിലും അതിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല. പോലീസുകാര്‍ പോലും ഇക്കാര്യത്തില്‍ അജ്ഞരാണ്. തനിക്കിതൊന്നും അറിയാമായിരുന്നില്ല എന്ന് ഇപ്പോഴത്തെ സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് കണ്ടു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെ സംബന്ധിച്ച് കുറെയേറെ ഗുണകരമായ വശങ്ങള്‍ നയത്തിലുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തിയവരെ മാത്രമെ അത് പരിഗണിക്കുന്നുള്ളു. അതും ട്രാന്‍സ് വിമന്‍ എന്നു പറയുന്ന പുരുഷന്‍ സ്ത്രീയായി മാറിയവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. മറിച്ചുള്ളവരെ ഈ നയം അവഗണിക്കുന്നു. ട്രാന്‍സ് മെന്‍ ഒരു ശതമാനമേ വരൂ എന്നാണ് കാരണമായി പറയുന്നത്. ആ കണക്കു തന്നെ ശരിയല്ല. അവര്‍ക്കിപ്പോഴും പുറത്തുവരാനാകുന്നില്ല എന്നതാണ് സത്യം. അതുവരേയും സ്ത്രീയായി ‘അടങ്ങിയൊതുങ്ങി’ കഴിഞ്ഞവര്‍ ഒരു സുപ്രഭാതത്തില്‍ പുരുഷനായി പുറത്തിറങ്ങി നടക്കുന്നത് മലയാളിസമൂഹത്തിനു സഹിക്കാന്‍ കഴിയുമോ..? സമൂഹത്തിന്റെ ഈ നിലപാടുതന്നെയാണ് നയത്തിലും പ്രകടമായിരിക്കുന്നത്. ട്രാന്‍സ്ജെന്റര്‍ വിഭാഗങ്ങളുടെ പഠനം ഉറപ്പുവരുത്തുക, അതിനായി അധ്യാപകരേയും മറ്റു ബന്ധപ്പെട്ടവരേയും സജ്ജരാക്കുക, ഇവരുടെ ഒന്നിച്ചുതാമസിക്കാനുള്ള അവകാശത്തേയും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തേയും അംഗീ കരിക്കുക, പൊതുസ്ഥലങ്ങളില്‍ പ്രത്യക ടോയ്ലറ്റുകള്‍ സ്ഥാപിക്കുക, എല്ലാ അപേക്ഷാഫോമുകളിലും ഇവരുടെ കോളം ഉറപ്പുവരുത്തുക, ഐഡി കാര്‍ഡുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തുക, ഇവരുടെ അവ കാശങ്ങള്‍ ഉറപ്പുവരുത്താനായി കമ്മീഷന്‍ രൂപവല്‍ക്കരിക്കുക തുടങ്ങി പല നിര്‍ദ്ദേശങ്ങളും നയത്തിലുണ്ട്. എന്നാല്‍ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നില്ല. മാത്രമല്ല, ഇവരര്‍ഹിക്കുന്നത് സഹതാപമല്ല, അവകാശമാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു.

Also read:  തീവ്രവാദക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും

ട്രാന്‍സ്‌ജെന്റര്‍ നയത്തിലില്ലാത്ത ഫല ആവശ്യങ്ങളും കേരളത്തിലെ ക്യുര്‍ സമൂഹം മുന്നോട്ടുവെക്കുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമം പോലെ, സ്ത്രീപീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍ പോലെ കര്‍ശനമായ നിയമങ്ങളിലൂടെ ഇവര്‍ക്കെതിരായ കടന്നാക്രമണങ്ങളും തടയണം. അതുപോലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അവകാശമായി അംഗീകരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണം, ബലാല്‍ സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇവരെയും ഉള്‍പ്പെടുത്തണം, സീരിയലുകളിലും സിനിമകളിലും ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാക്കണം, ഇന്നത്തെ അവസ്ഥയില്‍ ജനപ്രതിനിധികളായി ഇവര്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവായതിനാല്‍ ജനപ്രതിനിധിസഭകളില്‍ ഇവരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യണം, ലെസ്ബിയന്‍ ഗേ ബൈ സെക്ഷ്വല്‍ ട്രാന്‍സ്ജെന്റര്‍ വിഭാഗങ്ങളിലും മറ്റ് വ്യത്യസ്ത ലിംഗ ലൈംഗിക സ്വത്വങ്ങളില്‍ ജീവിക്കുന്നവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കൂന്നതി നാവശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ കമ്മ്യൂണിറ്റിയുമായി ചര്‍ച്ച ചെയ്തു നടപ്പാക്കണം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരവരുടെ ലിംഗ സ്വത്വത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ അനുവദിക്കണം, ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും കേരളീയ സമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധവും ആണ്‍ കോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതിക ധാരണകളും ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകളുമൊക്കെ ഇവര്‍ക്കെതിരായുള്ള വിവേചനങ്ങള്‍ക്ക് പശ്ചാത്തലമാകുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ലൈംഗികത, ലിംഗഭേദങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം, ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ടി ടി സി, ബി എഡ് കോഴ്സുകളുടെ സിലബസ്സില്‍ അവ ഉള്‍പ്പെടുത്തണം, ഇവര്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഗവണ്‍മെന്റ് തലത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം, ഗവണ്‍മെന്റ് ജോലികളുമായി ബന്ധപ്പെട്ടും ഉപരി പഠനവുമായി ബന്ധപ്പെട്ടുമുള്ള ഫോമുകളിലും പരീക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍ പ്പെടുന്നവര്‍ക്ക് പ്രത്യേക സംവരണം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഈ രംഗത്തുള്ളവര്‍ ഉന്നയിക്കുന്നു. അതിനുള്ള സമരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നു.

Also read:  സജനയ്ക്ക് ബിരിയാണി കട വാങ്ങാന്‍ ജയസൂര്യയുടെ സഹായം

നിര്‍ഭാഗ്യകരമെന്നു പറയട്ടെ ട്രാന്‍സ്‌ജെന്റര്‍ നയം പ്രഖ്യാപിച്ചശേഷവും നിരവധി ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുകയും ജീവിക്കാനാവാതെ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. പോലീസ് അതിക്രമങ്ങള്‍ കുറയുകയല്ല, കൂടുകയാണ്. എറമാകുളത്തും കോഴിക്കോടും തൃശൂരും മലപ്പുറത്തും തിരുവനന്തപുരത്തുമൊക്കെ ഇവര്‍ക്കെതിരെ പോലീസിന്റെ നായാട്ടുതന്നെ നടന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴായിരുന്നു സര്‍ക്കാര്‍ ഏതാനും ട്രാന്‍സ്‌ജെന്ററുകള്‍ക്ക് മെട്രോ റെയിലില്‍ ജോലി കൊടുക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ കൊടുത്തത് മെട്രോയിലെ കാന്റീനും ശുചീകരണവും മറ്റും കരാറെടുത്ത കുടുംബശ്രീയിലെ താല്‍ക്കാലിക ജീവനക്കാരായിട്ടായിരുന്നു. തുച്ഛം വേതനം. താമസസൗകര്യമില്ല. ലോഡ്ജുകളില്‍ താമസിക്കാന്‍ പോലും പോലീസനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ മിക്കവാറും പേര്‍ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു.

കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയവരില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവരാണ് ട്രാന്‍സ്‌ജെന്റര്‍ സമൂഹം. എല്ലാവരും പരമാവധി സ്വന്തം വീടുകളിലിരിക്കാനാണല്ലോ കൊവിഡ് വിദഗ്ധര്‍ പറയുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഏറ്റവും പ്രധാന പ്രശ്നം സ്വന്തം വീടുകളിലേക്കുപോലും പ്രവേശനമില്ലാത്തതാണ്. ലോഡ്ജുകള്‍ പൂട്ടിയപ്പോള്‍ ആ സാധ്യതയും ഇല്ലാതായി. റേഷന്‍കാര്‍ചില്ലാത്തതിനാല്‍ മിക്കവര്‍ക്കും സര്‍ക്കാരിന്റെ കിറ്റ് പോലും ലഭിച്ചില്ല. മിക്കവരും അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായി. ഇത്തരമൊരു സാഹചര്യത്തിലാണ് സജന ബിരിയാണി കച്ചവടം തുടങ്ങിയത്. എന്നാലതുപോലും അനുവദിക്കാത്ത അവസ്ഥയിലാണ് പ്രബുദ്ധകേരളം എന്നതാണ് വൈരുദ്ധ്യം. പിന്നെങ്ങിനെയാണ് നമ്മുടേത് ട്രാന്‍സ് സൗഹൃദ സംസ്ഥാനമാകുന്നത്?

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »