ജനറല്‍ ആശുപത്രിയില്‍ 7.5 കോടിയുടെ കാത്ത് ലാബും കാര്‍ഡിയാക് ഐസിയുവും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

hos[ital

 

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം ഒക്‌ടോബര്‍ 6-ാം തീയതി ഉച്ചയ്ക്ക് 2.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

തലസ്ഥാന നഗരിയിലുള്ള ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് സൗകര്യവും കാര്‍ഡിയാക് ഐസിയുവും വരുന്നതോടെ ഹൃദയസംബന്ധമായ അസുഖമുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാതെ ഇവിടെത്തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവിടത്തെ നിത്യേനയുള്ള കാര്‍ഡിയോളജി ഒ.പി. വിഭാഗത്തില്‍ ഗുരുതരമായ ഹൃദ്രോഗികള്‍ ചികിത്സയ്ക്ക് എത്താറുണ്ടെങ്കിലും കാത്ത് ലാബ് ഇല്ലാത്തതിനാല്‍ കാത്ത് ലാബ് പ്രൊസീജിയര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നില്ല. 4 കിടക്കകളുള്ള ഒരു ഐ.സി.യു മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമെന്നോണമാണ് 7.5 കോടി മുടക്കി അത്യാധുനിക കാത്ത് ലാബും കാര്‍ഡിയാക് ഐസിയുവും സജ്ജമാക്കിയത്. ജനറല്‍ ആശുപത്രിയില്‍ ഈ സംവിധാനം നിലവില്‍ വരുന്നതോടെ തൃതീയ തലത്തിലുള്ള ഹൃദയ പരിചരണം ആവശ്യമുള്ള പാവപ്പെട്ട രോഗികള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Also read:  രാജ്യത്തെ ആദ്യ ഗവ.ഡെന്തല്‍ ലാബ്: മന്ത്രി ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു

ജനറല്‍ ആശുപത്രിയില്‍ ഇതോടെ എല്ലാവിധത്തിലുള്ള ഹൃദ്രോഗവും ചികിത്സിക്കാനാകും. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, വാല്‍വ് ഇന്റര്‍വെന്‍ഷന്‍, പെയ്‌സ് മേക്കര്‍ ഇംപ്ലാന്റേഷന്‍, ഇംപ്ലാന്റബിള്‍ കാര്‍ഡിയോവര്‍ട്ടര്‍ ഡീഫിബ്രിലേറ്റര്‍ (ഐ.സി.ഡി), കാര്‍ഡിയാക്ക് റീ സിങ്ക്രണൈസേഷന്‍ തെറാപ്പി, പെരിഫെറല്‍ ആന്‍ജിയോഗ്രാഫി & ആന്‍ജിയോപ്ലാസ്റ്റി, ജന്മനായുള്ള ഹൃദ്രോഗ ചികിത്സ എന്നിവ മികച്ച രീതിയില്‍ നടത്തുവാന്‍ സാധിക്കും.

ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒരു കണ്‍സള്‍ട്ടന്റ്, കാര്‍ഡിയോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള 2 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, 2 അസിസ്റ്റന്റ് സര്‍ജന്‍മാര്‍, ഒരു കാത്ത് ലാബ് ടെക്‌നീഷ്യന്‍, ഒരു എക്കോ ടെക്‌നീഷ്യന്‍, 15 സ്റ്റാഫ് നഴ്‌സ്, അനുബന്ധ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ടീമാണ് ഈ യൂണിറ്റിലുള്ളത്.

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആശുപത്രികളിലൊന്നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രി. ഇന്ന് 749 കിടക്കകളോടുകൂടി വിവിധതരം സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കുന്ന വലിയ സ്ഥാപനമായി മാറിക്കഴിഞ്ഞു. ഒരു മാസം ശരാശരി വിവിധ വിഭാഗങ്ങളിലായി 73,370 രോഗികള്‍ ഒ.പി. വിഭാഗത്തിലും 14,170 രോഗികള്‍ ഐ.പി. വിഭാഗത്തിലും ചികിത്സയ്ക്കായെത്താറുണ്ട്. ന്യൂറോളജി, യൂറോളജി, നെഫ്രോളജി, ഗാസ്‌ട്രോ എന്ററോളജി, ജീറിയാട്രിക്‌സ്, കാര്‍ഡിയോളജി എന്നീ സ്‌പെഷ്യാലിറ്റി യൂണിറ്റുകളും ഇവിടെയുണ്ട്. ജനറല്‍ ഒ.പികള്‍ കൂടാതെ അസ്ഥിരോഗ ചികിത്സ, ഫിസിക്കല്‍ മെഡിസിന്‍ & റീഹേബിലിറ്റേഷന്‍, റെസ്പിറേറ്ററി മെഡിസിന്‍, ത്വക്ക് രോഗ ചികിത്സ, ഇ.എന്‍.റ്റി, ഒഫ്താല്‍മോളജി, റേഡിയോളജി, റേഡിയോതെറാപ്പി, ശിശുരോഗ ചികത്സ എന്നീ വിഭാഗങ്ങളും മികവുറ്റ രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു പുറമെ തൈറോയിഡ് ക്ലിനിക്ക്, എന്‍.സി.ഡി ക്ലിനിക്ക്, ഡയബറ്റിക് ക്ലിനിക്ക്, ആര്‍ത്രൈറ്റിസ് ക്ലിനിക്ക് എന്നിവയും മുടക്കം കൂടാതെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

Also read:  പുറപ്പെടാനൊരുങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ, എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പൊതുജനാരോഗ്യം കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയും ജനറല്‍ ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ടും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഈ സര്‍ക്കാര്‍ വന്നശേഷം ആര്‍ദ്രം മിഷന്റെ ഭാഗമായി 11 ഡോക്ടര്‍മാരുള്‍പ്പെടെ 19 തസ്തികകള്‍ ഈ ആശുപത്രിയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുതിയ സ്‌പെഷ്യാലിറ്റി യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലാപ്രോസ്‌കോപിക് പാര്‍ഷ്യല്‍ നെഫ്രക്ടമി തിരുവനന്തപുരം യൂറോളജി വിഭാഗത്തില്‍ ചെയ്യുവാന്‍ സാധിച്ചു. ഇതുവരെ ആകെ ലാപ്രോസ്‌കോപിക് നെഫ്രക്ടമി 29 എണ്ണവും, 50 ല്‍ പരം ഓപ്പണ്‍ നെഫ്രക്ടമിയും ഇതേ വിഭാഗത്തില്‍ നടത്തിയിട്ടുണ്ട്. അസ്ഥിരോഗ വിഭാഗത്തില്‍ റ്റോട്ടല്‍ ക്‌നീ റീപ്ലെയ്‌സ്‌മെന്റ് 30 എണ്ണവും, റ്റോട്ടല്‍ ഹിപ്പ് റീപ്ലെയ്‌സ്‌മെന്റ് 1 എണ്ണവും, ഹൈ റ്റിബിയല്‍ ഓസ്റ്റിയോട്ടമി 3 എണ്ണവും, ആര്‍ത്രോസ്‌കോപ്പി 15 എണ്ണവും, മെഡിക്കല്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ 129 എന്‍ഡോസ്‌കോപ്പിയും നടത്തിയിട്ടുണ്ട്. എല്ലാ സര്‍ജിക്കല്‍ വിഭാഗങ്ങളിലും കൂടി 1577 ശസ്ത്രക്രിയകള്‍ ആണ് ജനുവരി മുതല്‍ മേയ് വരെ നടത്തിയിട്ടുള്ളത്.

Also read:  ഓണക്കിറ്റ് റേഷന്‍കടകളില്‍ എത്തി; വിതരണം ഇന്ന് മുതല്‍

കോവിഡ് ചികിത്സയിലും ജനറല്‍ ആശുപത്രിയുടെ സേവനം സ്തുത്യര്‍ഹമാണ്. നിലവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സ കേന്ദ്രമായാണ് ജനറല്‍ ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്. ഒപി, ട്രയാജ് സംവിധാനം, കോവിഡ് സംശയിക്കുന്നവരുടേയും സ്ഥിരീകരിക്കുന്നവരുടേയും ചികിത്സ, സാമ്പിള്‍ ശേഖരണം, കൗണ്‍സിലിംഗ് തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എക്‌സ്‌റേ, ലാബ്, ഫാര്‍മസി, സി.ടി. സ്‌കാന്‍ എന്നീ വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. നിലവില്‍ 280 ഓളം കോവിഡ് രോഗ ബാധിതരാണ് ചികിത്സയിലുള്ളത്. കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയതിന് ശേഷം ഏകദേശം 400 ഓളം രോഗികള്‍ ദിവസേന കോവിഡ് ഒ.പിയില്‍ പരിശോധനക്കായി എത്തുന്നുണ്ട്. നിലവില്‍ 310 കിടക്കകളാണ് വിവിധ കെട്ടിടങ്ങളിലെ വാര്‍ഡുകളിലായി കോവിഡ് രോഗികളെ ചികിത്സിക്കാനായി സജ്ജമാക്കിയിട്ടുള്ളത്.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »