നിക്ഷേപം സുഗമമാക്കുന്നതിനുള്ള സുപ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

business cm

 

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന്റെ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) ഭാഗമായുള്ള ടോള്‍ഫ്രീ കോള്‍ സേവനവും ഇന്‍വെസ്റ്റ്മെന്‍റ് ഫെസിലിറ്റേഷന്‍ സെന്‍ററും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്‍റെ പരിഷ്കരിച്ച പോര്‍ട്ടലും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

വ്യവസായ പ്രമുഖരുമായും അനുബന്ധമേഖലയിലുള്ളവരുമായും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ച ഇ-ന്യൂസ് ലെറ്റര്‍ ” ഇന്‍വെസ്റ്റര്‍ കണക്ട്” ന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍വെസ്റ്റ് കേരള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതികള്‍.

നിക്ഷേപകര്‍ക്കിടയില്‍ കേരളത്തിനുള്ള വിശ്വസ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ശ്രീ പിണറായി വിജയന്‍ പറഞ്ഞു. അവര്‍തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ രംഗത്ത് നടത്തിയ ഇടപെടലുകളും സ്വീകരിച്ച നടപടികളും കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കിയിട്ടുണ്ട്. പൂര്‍ണമായും വസ്തുതാപരമായ വിലയിരുത്തലിലൂടെയല്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ കേരളത്തെ നിക്ഷേപാനുകൂലമല്ലാത്ത സംസ്ഥാനമായാണ് സമീപകാലം വരെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴാ സ്ഥിതിക്കു മാറ്റമായി. നിക്ഷേപകര്‍ക്ക് വിശ്വാസമുള്ള സംസ്ഥാനമാണിന്ന് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍പ്രശ്നങ്ങള്‍മൂലമുള്ള തടസ്സങ്ങളെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും പരാതിയില്ല. ആ രംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെ ഇല്ലാതാക്കി. ഇനി അത്തരം പ്രവണതകള്‍ തലപൊക്കിയാല്‍ ശക്തമായി നേരിടുമെന്നും ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി.

Also read:  പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ചു

വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് നിലവില്‍ സംസ്ഥാനത്തുള്ള അന്തരീക്ഷം അനുകൂലവും ഒട്ടേറെ അവസരങ്ങള്‍ നല്‍കുന്നതുമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന വ്യവസായ മന്ത്രി ശ്രീ ഇ പി ജയരാജന്‍ പറഞ്ഞു. മഹാമാരിക്കുശേഷമുള്ള കാലത്ത് ആരോഗ്യ-ഔഷധ രംഗങ്ങളിലെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് വന്‍ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ദ്രുതഗതിയിലും തടസ്സമില്ലാതെയും പദ്ധതികളാരംഭിക്കുന്നതിന് ഇപ്പോഴത്തെ നടപടികള്‍ സഹായകമാകുമെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ ഇളങ്കോവന്‍ പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ലളിതവും യുക്തിസഹവും വേഗത്തിലുള്ളതുമായ നിക്ഷേപ നയങ്ങളും നടപടിക്രമങ്ങളും ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്‍റെ അര്‍പ്പണബോധത്തോടെയുള്ള പരിശ്രമങ്ങളുടെ ഫലമാണ് ഈ പദ്ധതികളെല്ലാം. ഈ വര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ‘അസെന്‍ഡ് 2020’ ല്‍ പ്രമുഖ വ്യവസായികള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനമാണ് പുതിയ പദ്ധതികളിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്.

വ്യവസായ വകുപ്പിന്‍റെ കോള്‍സെന്‍ററില്‍ 1800 890 1030 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിക്കും. ഇതിലേക്കായി നിയോഗിച്ചിട്ടുള്ള കോള്‍സെന്‍റര്‍ നിക്ഷേപക സമൂഹത്തിന് വിവരങ്ങള്‍ ലഭ്യമാക്കുന്ന ചാലകമായി പ്രവര്‍ത്തിക്കുകയും മികച്ച പിന്തുണ ലഭ്യമാക്കുകയും ചെയ്യും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററിലൂടെ മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങള്‍ ലഭിക്കും. ബന്ധപ്പെടുന്നവരുടെ വിവരങ്ങളും ചോദ്യങ്ങളും കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് (സിആര്‍എം) സോഫ്റ്റ് വെയറില്‍ സൂക്ഷിക്കും. പരിഹരിച്ചവ, പരിഹരിക്കാത്തവ, ഫോര്‍വേര്‍ഡ് ചെയ്തവ എന്നിവയുടെ വിവരങ്ങളും സൂക്ഷിക്കും. കോള്‍സെന്‍ററിലെ പ്രതിദിന, പ്രതിവാര, പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെഎസ്ഐഡിസി)പങ്കുവയ്ക്കും.

Also read:  അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ: പൂർത്തീകരണ പ്രഖ്യാപനം 15ന് മുഖ്യമന്ത്രി നിർവഹിക്കും

നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കൈപ്പറ്റുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി കെഎസ്ഐഡിസിയിലാണ് ഇന്‍വെസ്റ്റ്മെന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ സജ്ജീകരിച്ചിരിക്കുന്നത്. നിക്ഷേപ സംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും ബന്ധപ്പെടാനാകുന്ന ഏകകേന്ദ്രമായ ഇത് സിംഗിള്‍ വിന്‍ഡോ ബോര്‍ഡിന്‍റേയും നിര്‍ദ്ദിഷ്ട ഇന്‍വെസ്റ്റ്മെന്‍റ് ബ്യൂറോയുടേയും ബാക്ക് ഓഫീസ് ആയിരിക്കും. കെഎസ്ഐഡിസിയിലെ വിദഗ്ദ്ധപരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ നയിക്കുന്ന കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടറുടെ കീഴിലായിരിക്കും.

വേഗത്തില്‍ സുതാര്യമായി നിക്ഷേപ അനുമതി ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക പോര്‍ട്ടലിന്‍റെ പരിഷ്കരിച്ച പതിപ്പായ കെ-സ്വിഫ്റ്റ് 2.0 ലൈസന്‍സുകളും അനുമതികളും നേടുന്നതിനുള്ള സംരംഭകരുടെ ഭൗതീക ഇടപെടലിനെ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

2019 ല്‍ ആരംഭിച്ച കെ-സ്വിഫ്റ്റില്‍ 31 തരം അനുമതികളും ലൈസന്‍സുകളും നല്‍കുന്നതിനായി 16 വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവ ഉണ്ടായിരുന്നു. കെ-സ്വിഫ്റ്റിലൂടെ ലൈസന്‍സ് പുതുക്കുന്ന സൗകര്യം ഉറപ്പാക്കണമെന്ന സംരംഭകരുടെ ആവശ്യത്തെ തുടര്‍ന്നാണ് കെഎസ്ഐഡിസിയും എന്‍ഐസിയും സംയുക്തമായി പ്രവര്‍ത്തിച്ച് 16 വകുപ്പുകളിലായി ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച പതിപ്പാക്കി മാറ്റിയിരിക്കുന്നത്. ഇതിലൂടെ നിലവിലെ വ്യവസായ യൂണിറ്റുകള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതികള്‍ ലഭ്യമാക്കുന്നതിനും സാധിക്കും.

വിവിധ മേഖലകളിലെ നേതാക്കള്‍, നിക്ഷേപകര്‍, വിദേശ കോണ്‍സുലേറ്റുകള്‍, എംബസികള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റു സുപ്രധാന പങ്കാളികള്‍ എന്നിവരുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനാണ് ന്യൂസ് ലെറ്റര്‍ ലക്ഷ്യമിടുന്നത്. പരിപാടികള്‍, നയങ്ങളിലെ മാറ്റങ്ങള്‍, പുതിയ പദ്ധതികള്‍, പരിഷ്കാരങ്ങള്‍, മറ്റു സുപ്രധാന വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും ന്യൂസ് ലെറ്റര്‍ പ്രദാനം ചെയ്യും.

Also read:  പള്ളിതര്‍ക്കത്തിന് പരിഹാരം കാണുന്നവര്‍ക്ക് വോട്ട്; തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത

മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവരില്‍ നിന്നുള്ള സന്ദേശങ്ങളും കേരളത്തിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കല്‍, ആനുകാലിക സംഭവങ്ങള്‍, നിക്ഷേപകരുടെ വിജയഗാഥകള്‍, വകുപ്പുകളുടെ നേട്ടങ്ങള്‍, നിയമാവലികള്‍, എംഡിയുടെ ഡെസ്കില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവയും ന്യൂസ് ലെറ്ററില്‍ ലഭിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തെരഞ്ഞെടുത്ത രണ്ടായിരത്തിലധികം സംരംഭകര്‍ക്കാണ് ‘ഇന്‍വെസ്റ്റര്‍ കണക്ട്’ മെയിലിലൂടെ നല്‍കുന്നത്. കെഎസ്ഐഡിസി, കിന്‍ഫ്ര, വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ ഔദ്യോഗിക വെബ്സൈററുകളിലും ന്യൂസ് ലെറ്റര്‍ ലഭ്യമാണ്. കേരള ചെറുകിട വ്യവസായ അസോസിയേഷന്‍, സി ഐ ഐ, ഫിക്കി എന്നിവയുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

വ്യവസായ സെക്രട്ടറി ശ്രീ ഏ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എം ഡി ശ്രീ എം ജി രാജമാണിക്യം, വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ വി ആര്‍ പ്രേംകുമാര്‍, കിന്‍ഫ്ര എം ഡി ശ്രീ സന്തോഷ് കോശി തോമസ്, കെ ബിപ് സി ഇ ഓ ശ്രീ എസ് സൂരജ് എന്നിവരും ഫിക്കി, സി ഐ ഐ, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും സംബന്ധിച്ചു.

 

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »