മാധവൻ നായരെ ഫൊക്കാനയിൽ നിന്നും ജനറൽ കൗൺസിൽ പുറത്താക്കി

madhavan nair

ഫ്രാൻസിസ് തടത്തിൽ      

ന്യൂജേഴ്‌സി: തുടർച്ചയായി ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി.നായരെ ഫൊക്കാനയിൽ നിന്ന് 5 വർഷത്തേക്ക് പുറത്താക്കി. സെപ്റ്റംബർ 27 നു ഞായറാഴ്‌ച സൂം (Zoom) മീറ്റിംഗിലൂടെ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് മാധവൻ നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. ഞായറാഴ്ച്ച നടന്ന ജനറൽ കൗൺസിൽ മീറ്റിംഗിൽ നാലു പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഇതിൽ നാലാമതായി ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ബെൻ പോൾ അവതരിപ്പിച്ച പ്രമേയത്തിലാണ് മാധവൻ നായരെ പുറത്താക്കാൻ തീരുമാനിച്ചത്.

ഫൊക്കാന മുൻ പ്രസിഡണ്ടും ഫൗണ്ടേഷൻ ചെയർമാനുമായ ജോൺ പി. ജോൺ പ്രമേയത്തെ പിന്തുണച്ചു.തുടർന്ന് സൂം മീറ്റിംഗിലൂടെ തന്നെ നടന്ന ജനറൽ കൗൺസിലിൽ ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്ത 96 ശതമാനം പേരും മാധവനെ പുറത്താക്കാനുള്ള പ്രമേയത്തെ പിന്തുണച്ചു വോട്ടു ചെയ്തു. ഇതോടെ ഫൊക്കാനയിൽ അദ്ദേഹം വഹിച്ചിരുന്ന എല്ലാ പദവികളിൽ നിന്നും ഒഴിവാക്കപ്പെടും. തുടർച്ചയായി സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്ന മാധവൻ നായർക്കെതിരെ വന്ന പ്രമേയത്തിനു ലഭിച്ച സ്വീകരണം ഏറെ ശ്രദ്ധേയമായി മാറി.

ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡണ്ടിനെ പുറത്താക്കാൻ സംഘടനയുടെ പരമാധികാര സമിതിയായ ജനറൽ കൗൺസിൽ തീരുമാനമെടുത്തത്. ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക LLC എന്ന പേരിൽ സ്വാർത്ഥ താൽപ്പര്യത്തിനായി ഫൊക്കാനയെ സ്വകാര്യ കമ്പനിയായി രെജിസ്റ്റർ ചെയ്ത മാധവൻ നായർ ഫൊക്കാനയുടെ ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തിയെന്ന് ആരോപിച്ച് നേരത്തെ മാധവൻ നായരേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന Inc) എന്ന പേരിൽ മെരിലാൻഡിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള നോൺ പ്രോഫിറ്റബിൾ ഓര്ഗനൈസേഷൻ ആയ ഫൊക്കാനയുടെ പേരിൽ മാധവൻ നായർ സ്വകാര്യ കമ്പനി രജിസ്റ്റർ ചെയ്തത്.

Also read:  ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവും ഭാര്യയും അറസ്റ്റില്‍;പിടിയിലായത് ഒരു കോടി രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കിഷന്‍ദാ

 

മാധവൻ നായർക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ തന്നെ അദ്ദേഹം തുടർച്ചയായി നിരവധി ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി പ്രമേയത്തിൽ അക്കമിട്ട് നിരത്തുന്നു. പ്രമേയത്തിലെ ആരോപണങ്ങൾ:

1. ഫൊക്കാനയുടെ 2020-2022 വർഷത്തെ ഭരണ സമിതിയെ സുതാര്യവും സ്വാതന്ത്രവുമായി തെരഞ്ഞെടുക്കാൻ ഭരണഘടനപരമായി നിയമിക്കപ്പെട്ട തെരെഞ്ഞെടുപ്പുകമ്മിറ്റിയുടെ അധികാരത്തിൽ കൈ കടത്തി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്മിറ്റി അംഗംങ്ങൾക്കിടയിലും അഗസംഘടന പ്രസിഡണ്ടുമാർക്കിടയിലും തെറ്റിദ്ധാരണജനമായ വാർത്തകൾ പരത്തിക്കോണ്ട് അദ്ദേഹം നടത്തിയ സന്ദേശങ്ങൾക്ക് അയോഗ്യത കൽപ്പിക്കുന്നതായും പ്രമേയത്തിൽ പറയുന്നു.

2. ഫൊക്കാനയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ് അകാരണമായി പേജ് നീക്കം ചെയ്തുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ്‌ പേജ് അടിയന്തരമായി പുനർ സ്ഥാപിക്കണമെന്ന ട്രസ്റ്റി ബോർഡിന്റ്‌റെ അഭ്യർത്ഥന നിരാകരിക്കുകയും ചെയ്തു.

3. അധികാര പരിധി മറികടന്നുകൊണ്ട് ഫൊക്കാനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതാനും ബോർഡ് മെമ്പർമാരെയും നാഷണൽ കമ്മിറ്റി അംഗംങ്ങളെയും പ്രസിഡണ്ട് ആയിരുന്ന മാധവൻ ബി. നായർ സസ്‌പെൻഡ് ചെയ്തു.

4.ഫൊക്കാനയുടെ അന്തസിന് കളങ്കം വരുത്തുന്ന വിധം ഫൊക്കാനയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പുക്കുകയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Also read:  എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: കെ.കെ ശൈലജ

5. ഫൊക്കാനയെ സ്വകാര്യ കമ്പനിയാക്കിക്കൊണ്ട് ഫൊക്കാനയുടെ പേരിൽ ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്ന പേരിൽ ഫോർ പ്രോഫിറ്റ് ആയ ഒരു സമാന്തര സംഘടന (LLC) ന്യൂജേഴ്‌സി സ്റ്റേറ്റിൽ രെജിസ്റ്റർ ചെയ്തു.

6 മാധവൻ നായർ പ്രസിഡണ്ടായിരുന്ന കമ്മിറ്റിയുടെ രണ്ടു വർഷത്തെ ഭരണ കാലാവധിക്കു ശേഷം ഫൊക്കാനയുടെ 2020 -2022 ഭരണസമിതിയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനും ഭരണസമിതിക്കും അധികാരം കൈമാറാൻ വിസമ്മതിക്കുകയും തുടർന്നും താൻ തന്നെയാണ് പ്രസിഡണ്ട് എന്ന് അവകാശപ്പെട്ടു കൊണ്ട് കുപ്രചരണം നടത്തുകയും ചെയ്തു.

ഇതാണ് മാധവനെതിരായുള്ള പ്രമേയത്തിൽ സൂചിപ്പിക്കുന്നത്. ഭരണഘടന വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മാധവൻ നായർക്ക് ആവശ്യത്തിലധികം സമയം നൽകിയിട്ടും തുടർച്ചയായി ഭരണഘടന ലംഘനവും സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെടുകയായിരുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. തെറ്റ് തിരുത്തുവാനും വിശദീകരണം നൽകുവാനും നൽകിയ അവസരങ്ങൾ പാഴാക്കുകയും ചെയ്ത മാധവൻ നായർ ഒരിക്കൽ പോലും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്കാൻ തയാറാത്തതുകൊണ്ടുമാണ് അദ്ദേഹത്തെ സംഘടനയിൽ നിന്നു പുറത്താക്കുന്നതെന്നും ബെൻ പോൾ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

ഫൊക്കാന പ്രസിഡണ്ട് എന്ന നിലയിൽ കാലാവധി അവസാനിച്ച ശേഷം ജൂലൈ 21 നാണ് ന്യൂജേഴ്‌സി ഡിപ്പാർട്മെൻറ് ഓഫ് ദി ട്രഷറി ഡിവിഷൻ ഓഫ് റെവന്യു ആൻഡ് എന്റർപ്രൈസ് സർവീസസിൽ സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ അഡ്രസ് വച്ച് ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന LLC) എന്ന പേരിൽ തന്നെ രെജിസ്റ്റർ ചെയ്തത്. തികച്ചും സ്വകാര്യ ബിസിനസ് ആവശ്യമായ കലാ-വിനോദ പരിപാടികൾ (Entertainment) നടത്താൻ വേണ്ടിയാണ് കമ്പനി രെജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു രേഖകൾ സൂചിപ്പിക്കുന്നു.ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികളല്ലാത്തവരും തനിക്കു വ്യക്തിപരമായി അടുപ്പമുള്ള ചില വ്യക്തികളെയും ഇതിൽ അംഗങ്ങളാക്കിയിട്ടുണ്ട്. ഇതിൽ ഒരാൾ അദ്ദേഹത്തിന്റെ ന്യൂജേഴ്സിയിലുള്ള ഓഫീസ് ജീവനക്കാരനുമാണ്.അദ്ദേഹത്തിന്റെ ന്യൂജേഴ്സിയിലെ ഓഫീസിന്റെ അഡ്രസ് ആണ് ഫൊക്കാനയുടെ പേരിൽ ആരംഭിച്ച കമ്പനിയുടെ അഡ്രസ്.

Also read:  മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നാളെ ഒപി ബഹിഷ്‌കരിക്കും; കോവിഡ്, അടിയന്തര സേവനങ്ങള്‍ ലഭ്യമാകും

ആറ് ഡയറക്ടർമാരിൽ മാധവൻ ഉൾപ്പെടെ മൂന്ന് പേർ ന്യൂജേഴ്‌സിയിൽ നിന്നുള്ളവരും മറ്റു മൂന്ന് പേർ ടെക്സസിൽ നിന്നുള്ള ഫൊക്കാനയുടെ നേതാക്കന്മാരുമാണ്. എന്നാൽ ടെക്‌സാസിൽ ഉൾപ്പെടെയുള്ള എല്ലാവരുടെയും അഡ്രസ് മാധവൻ നായരുടെ ന്യൂജേഴ്സിയിലെ കോളോണിയ സിറ്റിയിലെ സെയിന്റ് ജോർജ് അവന്യുവിലുള്ള അദ്ദേഹത്തിന്റെ സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ അഡ്രസ് ആണ് നൽകിയിട്ടുള്ളത്. ഏറെ വിവാദപരമായ ഈ സംഭവത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ 31 നു നടന്ന ഫൊക്കാന ട്രസ്റ്റി ബോർഡ് യോഗമാണ് മാധവൻ നായരേ അന്വേഷണ വിധേയമായിസസ്‌പെൻഡ് ചെയ്തത്. എന്നാൽ തുടർന്നും സംഘടനാവിരുദ്ധ പ്രവർത്തങ്ങളിൽ വ്യാപൃതനായിരുന്ന മാധവൻ ഫൊക്കാനയുടെ യശഃസ് ഇകഴ്ത്തും വിധം സംഘടന വിരുദ്ധമായി പത്രപ്രസ്താവനകൾ നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരണജനകമായ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ പുതിയ പ്രസിഡണ്ടിനെയും കമ്മിറ്റിയെയും അംഗീകരിക്കാതെ താനാണ് ഇപ്പോഴും പ്രസിഡണ്ട് എന്ന ആവകാശവാദവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നും മാധവനെതിരെ ജനറൽ കൗൺസിലിൽ ആരോപണമുയർന്നു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ICT-BD) ആണ് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞതിനെ

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »