ചാണ്ടി സൂക്തങ്ങളും കേരളവും

ummen-chand

രാഷ്ട്രീയ നിരീക്ഷകന്‍

ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അംഗമായതിന്റെ സുവര്‍ണ്ണ ജൂബിലി മഹാസംഭവം ആക്കുന്നതിന്റെ തിരക്കിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങള്‍. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ നിറയെ ചാണ്ടിയുടെ സങ്കീര്‍ത്തനങ്ങളാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ചില സവിശേഷമായ മത-സാമുദായിക ഫോര്‍മുലയുടെ ഗുണഭോക്താവ് എന്നതിനപ്പുറം ഒരാള്‍ 50 കൊല്ലം എംഎല്‍എ ആയി ഇരിക്കുന്നതില്‍ ഇത്രയധികം ആഘോഷിക്കുവാന്‍ എന്താണുള്ളത്? ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ഉത്സാഹ കമ്മിറ്റിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള ചോദ്യം തീരെ പ്രസക്തമല്ല. പക്ഷേ സുവര്‍ണ്ണ ജൂബിലിയ്‌ക്കെത്തിയ എംഎല്‍എമാരെയും അവരുടെ ശേവുകക്കാരായി വിലസുന്ന ആഘോഷ കമ്മിറ്റിക്കാരെയും പ്രത്യക്ഷമായും പരോക്ഷമായും തീറ്റിപോറ്റുന്ന നികുതിദായകര്‍ക്ക് പ്രസക്തമായ ചോദ്യം അതു മാത്രമാണ്.

അലോസരപ്പെടുത്തുന്ന അത്തരം തോന്നലുകളെ ഭംഗിയായി എങ്ങനെ മറച്ചുപിടിക്കാമെന്ന ദൗത്യം കൂടിയാണ് ആഘോഷങ്ങളുടെ വര്‍ണ്ണനകള്‍ നിറവേറ്റുന്നത്. അതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. 1970-കളുടെ അവസാനം മുതല്‍ പലതവണ മന്ത്രിയായും, പിന്നീട് മുഖ്യമന്ത്രിയായും നാടുവാണ മഹാനായ നേതാവ് കേരളത്തിന്റെ വികസനത്തിനു വേണ്ടി നടപ്പിലാക്കിയ 5-സുപ്രധാന പദ്ധതികള്‍ ഇന്നിറങ്ങിയ മലയാള മനോരമ (സെപ്തംബര്‍ 17, 2020) പട്ടികയായി കൊടുത്തിട്ടുണ്ട്. കേരളത്തിലെ 5-മുന്‍ ചീഫ് സെക്രട്ടറിമാരാണ് ഈ പദ്ധതികളെ തെരഞ്ഞെടുത്തത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മെഡിക്കല്‍ കോളേജുകള്‍, ബൈപാസ് വികസനം- ഇത്രയുമാണ് ‘അസാധ്യം ഒന്നുമില്ല, മുഖ്യം വികസനം’ — എന്ന തലക്കെട്ടില്‍ വിസ്തരിക്കുന്ന പദ്ധതികള്‍. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ യാഥാര്‍ത്ഥ്യമെന്താണ്? പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തികവും, പാരിസ്ഥിതികവുമായ വിഷയങ്ങളെ ഗൗരവപൂര്‍വ്വം വിശകലനം ചെയ്യുന്ന ഒരാളും ഇന്നത്തെ നിലയില്‍ വിഴിഞ്ഞം പദ്ധതി കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് ഉതകുമെന്നു കരുതുമെന്നു തോന്നുന്നില്ല.

Also read:  'മുഖ്യമന്ത്രിയുടെ നിലപാട് എം.വി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷം'; ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് സതീശന്‍

മൊത്തം ചെലവിന്റെ 57-ശതമാനം സംസ്ഥാന സര്‍ക്കാരും, 11-ശതമാനം കേന്ദ്രസര്‍ക്കാരും 32-ശതമാനം മാത്രം സ്വകാര്യ പങ്കാളിയായ അദാനി ഗ്രൂപ്പും വഹിക്കുന്ന നിലയിലാണ് പദ്ധതിയുടെ സാമ്പത്തികഘടന വിഭാവന ചെയ്്തിട്ടുള്ളത്. അതായത് പദ്ധതിക്കു വേണ്ട മൊത്തം മുടക്കുമുതലിന്റെ 68-ശതമാനവും സര്‍ക്കാര്‍ വഹിക്കുകയും ബാക്കി 32-ശതമാനം വഹിക്കുന്ന സ്വകാര്യ പങ്കാളിയെ കണ്ടെത്തിയതിനുള്ള കരുനീക്കങ്ങള്‍ നടത്തിയാണ് ശ്രീ ചാണ്ടിയുടെ നേട്ടമായി വാഴ്ത്തി പാടുന്നത്. ഇത്രധികം വാഴ്ത്തപ്പെടേണ്ട ഒന്നാണോ പ്രസ്തുത നേട്ടമെന്ന കാര്യം വായനക്കാരുടെ യുക്തിക്ക് വിടുന്നു. പദ്ധതി മൂലമുണ്ടാവുന്ന പരിസ്ഥിതി വിനാശത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ ഗഹനമായ പരിഗണന അര്‍ഹിക്കുന്നതിനാല്‍ വിശദീകരിക്കുന്നില്ല. തിരുവനന്തപുരം ശംഖുമുഖം മേഖലയിലെ കടല്‍കയറ്റം തുറമുഖ പദ്ധതിയുടെ പ്രത്യാഘാതമാണെന്ന ആക്ഷേപങ്ങള്‍ ഇപ്പോള്‍ തന്നെ വളരെ സജീവമാണ്. അതിന്റെ നിജസ്ഥിതി എന്താണെന്ന വിഷയം ഗൗരവമായ പഠനം ആവശ്യപ്പെടുന്നു. ചാണ്ടിയുടെ നേട്ടങ്ങളിലെ അടുത്ത പദ്ധതിയായ കൊച്ചി മെട്രോയുടെ സാമ്പത്തിക ആരോഗ്യവും കൂലങ്കുഷമായ വിശകലനം അര്‍ഹിക്കുന്നു. പട്ടികയിലെ അവസാനത്തെ ഇനങ്ങളായ മെഡിക്കല്‍ കോളേജുകളും, ബൈപാസും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഇതുപോലെ പരിശോധന അര്‍ഹിക്കുന്നു. ഈ പദ്ധതികളുടെ ഉപജ്ഞാതാവ് ശ്രീ. ചാണ്ടിയാണെന്നു ആരും അവകാശപ്പെടുന്നില്ല എന്നതാണ് ഈ വര്‍ണ്ണനയിലെ ഏക ആശ്വാസം. കാലങ്ങളായി കുരുക്കില്‍ പെട്ടുപോയ പദ്ധതികളുടെ കുരുക്കഴിക്കുന്ന കര്‍മമാണ് അദ്ദേഹം നിര്‍വഹിച്ചത്.

Also read:  സോണിയയുടെ ലേഖനവും, കേരളത്തിലെ കോണ്‍ഗ്രസ്സും

എന്താണ് ഈ കുരുക്കുകള്‍?

യഥാസമയം ലഭിക്കേണ്ട ഭരണപരമായ അനുമതി ലഭിക്കാതിരിക്കുക എന്നതാണ് കുരുക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ആരാണ് ഈ കരുക്കിന്റെ ഉത്തരവാദികള്‍. ചാണ്ടിയും അദ്ദേഹത്തെപ്പോലെയുള്ള രാഷ്ട്രീയക്കാരും, അവരുടെ നേട്ടങ്ങള്‍ ഇപ്പോള്‍ വാഴ്ത്തിപ്പാടുന്ന ഈ ചീഫ് സെക്രട്ടറിമാരുടെ സംഘങ്ങളും അല്ലേ ഈ കുരുക്കുകളുടെ യഥാര്‍ത്ത കാരണക്കാര്‍. കാരണം ഭരണത്തിന്റെ ചുക്കാന്‍ എപ്പോഴും ഈ വര്‍ഗത്തിന്റെ കൈകളില്‍ ആയിരുന്നല്ലോ. സ്വന്തമായി പേറ്റന്റുള്ള അല്ലെങ്കില്‍ അവകാശപ്പെടാന്‍ കഴിയുന്ന മൗലികമായ ഒരു വികസന സങ്കല്‍പ്പവും ഇല്ലാത്ത ഒരാളെ വികസനത്തിന്റെ സൂപ്പര്‍താരമായി അവരോധിക്കുന്നതിനുള്ള ഞാണിന്മേല്‍ കളിയാണ് ‘അസാധ്യം ഒന്നുമില്ല, മുഖ്യം വികസനം’ എന്ന പട്ടികയില്‍ നിന്നും വായിച്ചെടുക്കാനാവുക.

Also read:  ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചത് റദ്ദാക്കി; പുനപ്പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ആസൂത്രിതമായ നിലയില്‍ അരങ്ങേറുന്ന ഈ വര്‍ണ്ണനകളുടെ ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ എന്തായിരിക്കും ബാക്കിയാവുക. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്നങ്ങള്‍ എങ്ങനെ ദുസ്വപ്നങ്ങളായി എന്നുള്ള സിദ്ധാന്തങ്ങള്‍ ഇതിനകം തന്നെ വന്നു കഴിഞ്ഞു. സുവര്‍ണ്ണ ജൂബിലി കഴിഞ്ഞ ചാണ്ടിയുടെ വരവോടെ ‘എ’ ഗ്രൂപ്പ് സ്വന്തം ശക്തി തരിച്ചറിഞ്ഞുവെന്നും, അതിനെ മറികടക്കുന്നതിനു വേണ്ടി ചെന്നിത്തല പയറ്റുന്ന മറുതന്ത്രങ്ങളുടെയും ഉദ്വേഗജനകമായ വിവരണങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »