ട്രംപ്‌ ലോകത്തിന്‌ വെറുക്കപ്പെട്ടവനെങ്കിലും വിപണിക്ക്‌ പ്രിയപ്പെട്ടവന്‍

economy

കെ.അരവിന്ദ്‌

യുഎസിന്റെ ചരിത്രത്തില്‍ അടുത്ത കാലത്തൊന്നും ഡൊണാള്‍ഡ്‌ ട്രംപിനെ പോലെ രാജ്യത്തിന്‌ അകത്തും പുറത്തും നിന്ന്‌ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു പ്രസിഡന്റ്‌ ഉണ്ടായിട്ടില്ല. ഒരു പക്ഷേ യുദ്ധക്കൊതിയന്‍മാരായിരുന്ന റൊണാള്‍ഡ്‌ റീഗനോ ജോര്‍ജ്‌ ബുഷിനോ പോലും ഇത്രയേറെ വിമര്‍ശനവും പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. സ്വന്തം രാജ്യത്തു നിന്ന്‌ തന്നെ ട്രംപ്‌ മാധ്യമ വിചാരണയ്‌ക്കും ഉദ്യോഗസ്ഥ തലത്തിലുള്ള എതിര്‍പ്പും നേരിടുന്നു. ലോകത്തിന്‌ മുമ്പില്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ ഭരണാധികാരി വെറുക്കപ്പെട്ടവനായാണ്‌ ചിത്രീകരിക്കപ്പെടുന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഓഹരി വിപണിക്ക്‌ ട്രംപ്‌ പ്രിയപ്പെട്ടവനാണ്‌. കാരണം ഓഹരി വിപണിക്ക്‌ പ്രിയംതരമായ കാര്യങ്ങള്‍ മാത്രമാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷകാലത്തെ ഭരണത്തിനിടെ ട്രംപ്‌ ചെയ്‌തിട്ടുള്ളത്‌.

ട്രംപിന്‌ മുമ്പുണ്ടായിരുന്ന പ്രസിഡന്റ്‌ ബരാക്‌ ഒബാമ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സമയത്ത്‌ ഓഹരി വിപണി ഇടിയുകയാണ്‌ ചെയ്‌തത്‌. അതേ സമയം ട്രംപ്‌ വീണ്ടും അധികാരത്തിലെത്തണമെന്നാണ്‌ വിപണി ആഗ്രഹിക്കുന്നത്‌. ട്രംപിന്റേതു പോലെ വിപണിക്ക്‌ അനുകൂലമായ സമീപനം ഡൊമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ സ്വീകരിക്കില്ല എന്നതു തന്നെ കാരണം.

സാമ്പത്തിക മാന്ദ്യത്തെ നേരിടാനായി കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറയ്‌ക്കുക എന്ന രീതി തുടങ്ങിയത്‌ ട്രംപ്‌ ആണ്‌. 25 ശതമാനത്തില്‍ നിന്നും 15 ശതമാനമായാണ്‌ യുഎസിലെ കോര്‍പ്പറേറ്റ്‌ നികുതി കുറച്ചത്‌. അതുവഴി കമ്പനികള്‍ക്ക്‌ കൈവന്ന മിച്ചധനം പല വഴികളിലൂടെ വിപണിയിലേക്ക്‌ തന്നെയാണ്‌ തിരികെ എത്തിയത്‌. കമ്പനികളുടെ മൂലധന ചെലവ്‌ വര്‍ധിപ്പിക്കാന്‍ വഴിയൊരുങ്ങിയതോടെ അത്‌ ബിസിനസുകള്‍ വിപുലമാകുന്നതിനും തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതിനും കാരണമായി. യുഎസില്‍ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്‌മാ നിരക്കാണ്‌ രേഖപ്പെടുത്തിയത്‌. ഇതെല്ലാം ട്രംപ്‌ ഭരണകാലത്ത്‌ യുഎസ്‌ ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ കുതിച്ചു കയറാന്‍ കാരണമായി. കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ്‌ ഓഹരി സൂചികകളായ ഡോ ജോണ്‍സും നാസ്‌ഡാകും എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. കോവിഡ്‌ സൃഷ്‌ടിച്ച ആശങ്കയെ തുടര്‍ന്ന്‌ മാര്‍ച്ചില്‍ വിപണി ശക്തമായ ഇടിവ്‌ നേരിട്ടെങ്കിലും വീണ്ടും കുതിച്ചു കയറുകയും ഫെബ്രുവരിയിലെ റെക്കോഡ്‌ നിലവാരം കഴിഞ്ഞ മാസം മറികടക്കുകയും ചെയ്‌തു.

Also read:  ഡല്‍ഹി- ബാംഗ്ലൂരു ഇൻഡിഗോ വിമാനത്തിൽ സുഖപ്രസവം

കോവിഡ്‌ ലോകത്തെ പിടിച്ചുകുലുക്കുന്നതിന്‌ മുമ്പ്‌ ട്രംപിനു വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പ്‌ ജയത്തിനു വേണ്ട ജനപ്രീതിയുണ്ടെന്ന കാര്യത്തില്‍ വലിയ സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കോവിഡിനെ കൈകാര്യം ചെയ്‌ത രീതി ട്രംപിന്റെ ജനപിന്തുണയില്‍ കാര്യമായ കോട്ടം സൃഷ്‌ടിച്ചു. യുഎസിലെ കോവിഡ്‌ രോഗികളുടെ എണ്ണത്തിലെ വര്‍ധന ആവശ്യമായ സമയത്ത്‌ ലോക്ക്‌ ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ട്രംപ്‌ തയാറാകാതിരുന്നതു കൊണ്ടാണെന്ന വിമര്‍ശനം ശക്തമാണ്‌.

ട്രംപ്‌ ഭരണകാലത്തെ നേട്ടങ്ങളെല്ലാം കോവിഡിന്റെ വരവില്‍ ഒലിച്ചുപോയി. തൊഴിലില്ലായ്‌മാ നിരക്ക്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 20 ശതമാനത്തിലേക്കാണ്‌ ഏപ്രിലില്‍ കുതിച്ചുയര്‍ന്നത്‌. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ യുഎസിന്റെ ജിഡിപി ശക്തമായ തളര്‍ച്ച നേരിടുകയും ചെയ്‌തു. യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്‌ ഫ്‌ളോയ്‌ഡ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവും ട്രംപിന്റെ ജനപിന്തുണ സാരമായി കുറയുന്നതിന്‌ കാരണമായി. പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ്‌ ഉപയോഗിച്ച പ്രകോപനപരമായ വാക്കുകള്‍ പ്രക്ഷോഭത്തിന്‌ ശക്തി കൂട്ടുകയാണ്‌ ചെയ്‌തത്‌.

Also read:  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു

അതേ സമയം ട്രംപ്‌ ഭരണകൂടം സ്വീകരിച്ച നടപടികള്‍ തൊഴിലില്ലായ്‌മാ നിരക്ക്‌ ഒരു മാസം കൊണ്ട്‌ ഗണ്യമായി കുറച്ചുകൊണ്ടു വരാന്‍ സഹായകമാകുകയും ചെയ്‌തു. ഏപ്രിലില്‍ 20 ശതമാനമായിരുന്ന തൊഴിലില്ലായ്‌മാ നിരക്ക്‌ പിന്നീടുള്ള മാസങ്ങളില്‍ കുറഞ്ഞു വന്നു. ഓഗസ്റ്റില്‍ 8.4 ശതമാനമാണ്‌ തൊഴിലില്ലായ്‌മാ നിരക്ക്‌. ഇത്‌ ഊതിപെരുപ്പിച്ച കണക്കാണെന്നും യഥാര്‍ത്ഥ നിരക്ക്‌ 11 ശതമാനമെങ്കിലും ആയിരിക്കാമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്‌. എങ്കിലും ഏപ്രിലിലെ സ്ഥിതിയില്‍ നിന്നും പുരോഗതി ഉണ്ടായിട്ടുണ്ടെന്ന്‌ വ്യക്തം. കമ്പനികള്‍ക്ക്‌ കൊടുത്ത വായ്‌പ ശമ്പള ഇനത്തിലും തൊഴില്‍ സൃഷ്‌ടിക്കുമായി ഉപയോഗിച്ചാല്‍ എഴുതിതള്ളുമെന്ന വ്യവസ്ഥയാണ്‌ ഈ മാറ്റത്തിന്‌ കാരണം. ട്രംപ്‌ തുടര്‍ന്നാല്‍ വീണ്ടും സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലേക്ക്‌ തിരിച്ചെത്തുമെന്നാണ്‌ ഓഹരി വിപണി പ്രതീക്ഷിക്കുന്നത്‌.

ഡെമോക്രാറ്റിക്‌ നേതാവ്‌ ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ നികുതി ഉള്‍പ്പെടെയുള്ള നയങ്ങളില്‍ കാതലായ മാറ്റമുണ്ടാകും. കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറച്ച ട്രംപിന്റെ നയത്തോട്‌ വിരുദ്ധമായ സമീപനമാണ്‌ ഡെമോക്രാറ്റുകളുടേത്‌. അതിസമ്പന്നര്‍ക്ക്‌ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്ന നയമാണ്‌ അവര്‍ പിന്തുടരുന്നത്‌. സ്വാഭാവികമായും ഈ നയത്തെ ഓഹരി വിപണി ഇഷ്‌ടപ്പെടുന്നില്ല. വാറന്‍ ബഫറ്റിനെയും ബില്‍ ഗേറ്റ്‌സിനെയും മാര്‍ക്‌ സുക്കര്‍ബര്‍ഗിനെയും പോലുള്ള കോര്‍പ്പറേറ്റ്‌ തലവന്‍മാര്‍ പോലും ഈ നയത്തെ പിന്തുണക്കുന്നവരാണെങ്കിലും ഓഹരി വിപണിക്ക്‌ പഥ്യം കോര്‍പ്പറേറ്റുകളുടെ വരുമാനം വര്‍ധിപ്പിക്കുന്ന നികുതി നയമാണ്‌. അതുകൊണ്ടുതന്നെ ജോ ബൈഡന്‍ വിജയിക്കുകയാണെങ്കില്‍ ഓഹരി വിപണി തിരുത്തല്‍ നേരിടാനാണ്‌ സാധ്യത.

Also read:  അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് വാക്‌സിന് അംഗീകാരം

കോവിഡ്‌ പ്രതിസന്ധിയെ നേരിടാനായി ട്രംപ്‌ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ്‌ അതീവമായ ധനലഭ്യതയാണ്‌ വിപണിയില്‍ സൃഷ്‌ടിച്ചത്‌. ഈ ഘടകമാണ്‌ ഓഹരി വിപണിയുടെ അടിസ്ഥാന ഘടകങ്ങളെ കാര്യമാക്കാതെയുള്ള കുതിപ്പിന്‌ പിന്നില്‍. അതേ സമയം ഒക്‌ടോബറോടെ യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച അനിശ്ചിതത്വം വിപണിയില്‍ പ്രതിഫലിക്കുമെന്നാണ്‌ കരുതേണ്ടത്‌. ലിക്വിഡിറ്റി എന്ന ഘടകത്തെ മാത്രം ആശ്രയിച്ച്‌ വിപണണിക്ക്‌ അധികനാള്‍ മുന്നോട്ടുപോകാനാകില്ല. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ വിപണി അഭിമുഖീകരിച്ചേ തീരൂ. അതിന്‌ ഇനിയും എത്ര സമയമെടുക്കും എന്നത്‌ മാത്രമാണ്‌ ചോദ്യം.

അധികാരം നിലനിര്‍ത്താന്‍ ട്രംപ്‌ പല തന്ത്രങ്ങളും പയറ്റിയേക്കും. മറ്റൊരു സാമ്പത്തിക ഉത്തേജക പാക്കേജ്‌ കൂടി പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്‌. അത്‌ സംഭവിച്ചാല്‍ വിപണി ഒരു കുതിപ്പ്‌ കൂടി നടത്തിയേക്കാം. പക്ഷേ തിരഞ്ഞെടുപ്പിന്‌ മുമ്പത്തെ അനിശ്ചിതത്വം മുന്‍നിര്‍ത്തിയുള്ള ചാഞ്ചാട്ടം എന്നത്‌ ഒഴിച്ചുകൂടാനാകാത്തതാണ്‌. നവംബറിന്‌ മുമ്പായി തന്നെ അത്‌ പ്രതീക്ഷിക്കാം.

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »