ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം (തൃക്കാക്കര സ്‌ക്കെച്ചസ്)

trikkakkara scetches

സുധീര്‍നാഥ്

ഇടുക്കി, വട്ടവടയിലെ അഭിമന്യു. കേരളമൊന്നാകെ, മലയാളികളെല്ലാം ഏറ്റു പറഞ്ഞ പേര്. വട്ടവടയിലെ മിടുക്കനായിരുന്ന അഭിമന്യു രക്തസാക്ഷിയായി. അടുത്തകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മഹാരാജാസ് കോളേജ് പടിക്കല്‍ നടന്ന കൊലപാതകം. കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഈ സംഭവം ഉണര്‍ത്തി. വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം പതിവില്‍ കൂടുതല്‍ വിളിക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ മുദ്രാവാക്യം വ്യാപകമായി പടര്‍ന്നു. അഭിമന്യു എട്ടാം തരം വരെ പഠിച്ചത് തൃക്കാക്കര വൈഎംസിഎ ബോയ്സ് ഹോമില്‍ താമസിച്ചാണ്. ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്ക്കൂളിലാണ് അവന്‍ പഠിച്ചത്. തൃക്കാക്കരയിലെ എന്‍റെ വീടിനടുത്തതാണ് ബോയ്സ് ഹോം. അവന്‍ എത്രയോ തവണ എന്‍റെ വീട്ടുപടിക്ക് മുന്നിലൂടെ പോയിരിക്കണം. സ്ക്കുള്ളില്‍ പോകുമ്പോളും, നാട്ടിലേയ്ക്ക് പോകുമ്പോളും…

വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്
ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക
വിദ്യാര്‍ത്ഥി സമരം തോറ്റിട്ടില്ല
തോറ്റ ചരിത്രം കേട്ടിട്ടില്ല….

1987 ആഗസ്റ്റ് 26. ത്യക്കാക്കര സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്‍റെ മുന്നില്‍ എസ്എഫ്ഐ സമരം നടക്കുന്നു. രണ്ട് പേരാണ് ഗേറ്റില്‍ മുദ്രാവാക്യം വിളിക്കുന്നത്. യൂണിറ്റ് ചെയര്‍മാന്‍ സുരേഷ് പി എസും, സെക്രട്ടറി ജോജി ജോര്‍ജും. ഏറ്റ് വിളിക്കാന്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സ്റ്റെല്ലയും, തോമസ് മാഷും, കുറച്ച് ടീച്ചര്‍മാരുമായി ഗേറ്റിന് സമീപത്തേയ്ക്ക് എത്തിയപ്പോള്‍ സമരക്കാരുടെ എണ്ണം അഞ്ചായി ചുരുങ്ങി. ഗേറ്റടച്ച് സിസ്റ്ററും സംഘവും മടങ്ങി. സ്ക്കൂളിലെ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് സമരം. സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു. സമരം ചെയ്യുന്നവര്‍ ഒഴിച്ച് ബാക്കി ഉള്ളവര്‍ ക്ലാസില്‍ കയറി. പി രാജീവിന്‍റെ നേത്യത്ത്വത്തില്‍ ഷെയ്ക്ക് മുക്ത്താര്‍ (മുത്തു), എല്‍ദോ തുടങ്ങിയവര്‍ പോളി ടെക്നിക്കില്‍ നിന്നും സെന്‍റ് പോള്‍സില്‍ നിന്നും എത്തി. സ്ക്കൂള്‍ ഗെയിറ്റ് ബലമായി തുറന്ന് സമരം നടത്തി. സമരം വിജയിച്ചു. പക്ഷെ സ്ക്കൂള്‍ അടച്ചിടാന്‍ സിസ്റ്റര്‍ സ്റ്റെല്ല തീരുമാനിച്ചു. ഒരാഴച്ച കഴിഞ്ഞ് ഓണം അവധിയും തുടങ്ങി. പരീക്ഷകള്‍ നടത്തിയില്ല എന്നാണ് തോന്നുന്നത്.

Also read:  കോളജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

ത്യക്കാക്കര ക്ഷേത്രത്തില്‍ ഉത്സവത്തിന്‍റെ ഭാഗമായി സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും, ത്യക്കാക്കര സ്വദേശിയുമായ കെ ചന്ദ്രശേഖര്‍ എത്തിയിട്ടുണ്ട്. സ്ക്കൂള്‍ അടച്ചിട്ട മാനേജ്മെന്‍റിന്‍റെ നടപടി ക്രൂരമാണെന്ന് വിദ്യഭ്യാസ മന്ത്രിയെ അറിയിക്കണമെന്ന് സഹപാഠി റിഷാദ് പറഞ്ഞു. പിന്തുണയുമായി ഞാനും രാജേഷ് അരവിന്ദും. റിഷാദ് തന്നെ ഒരു കത്ത് ഇംഗ്ലീഷില്‍ എഴുതി. മന്ത്രിക്ക് എങ്ങനെ കൊടുക്കും എന്നായി മൂന്നംഗ സംഘത്തിന്‍റെ ചര്‍ച്ച. ഒടുവില്‍ അദ്ദേഹത്തിന്‍റെ കാറില്‍ കൊണ്ടിടാം എന്ന് തീരുമാനിച്ചു. കാറിന് സമീപം പോലീസുകാര്‍. പേടിച്ച് പിന്തിരിഞ്ഞു. മന്ത്രിയെ നേരിട്ട് കണ്ട് കൊടുക്കാനുള്ള ധൈര്യമില്ല. ഇതിനിടയില്‍ പരിപാടി കഴിഞ്ഞ് മന്ത്രി കാറില്‍ കയറി. പൈലറ്റായുള്ള പോലീസ് ജീപ്പ് മുന്നില്‍. സ്റ്റേറ്റ് കാറ് പിന്നില്‍. റിഷാദ് എഴുതിയ കത്ത് ഞാന്‍ വാങ്ങി ക്ഷേത്രത്തിന്‍റെ ഗേറ്റിന് സമീപം വെച്ച് കാറിലിരിക്കുന്ന മന്ത്രിയുടെ മടിയിലിട്ടു. കത്തിന് പ്രതികരണമുണ്ടായി.. സര്‍ക്കാര്‍ അംഗീക്യത അണ്‍എയ്ഡഡ് സ്ക്കൂളായ സെന്‍റ് ജോസഫ്സ് സ്ക്കൂളില്‍ മന്ത്രിയും, വിദ്യഭ്യാസ സെക്രട്ടറിയും മറ്റും ഇടപെട്ടു. ഓണ ശേഷം സ്ക്കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് തന്നെ ഉണ്ടായി.

Also read:  കാര്‍ട്ടൂണ്‍: സുധീര്‍നാഥ്

പത്താം ക്ലാസിലെ ആരോ എഴുതിയ കത്താണ് മന്ത്രിയുടെ ഇടപെടലിന് കാരണമായത് എന്ന് സിസ്റ്റര്‍ സ്റ്റെല്ലയ്ക്ക് മനസിലായി. ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസില്‍ എത്തി സിസ്റ്റര്‍ ചോദിച്ചു. “ഹൂ റോട്ട് ലെറ്റര്‍ റ്റു മിനിസ്റ്റര്‍…? സംബഡി ഫ്രം ദിസ് ക്ലാസ് ഡണ്‍ ദിസ്… ” എല്ലാവരും മൗനം. പ്രതികളായ ഞങ്ങള്‍ പരസ്പരം നോക്കി മൗനമായിരുന്നു. കുറച്ച് കഴിഞ്ഞ് ചുവന്ന് തുടുത്ത മുഖവുമായി സിസ്റ്റര്‍ ഇറങ്ങി പോയി. എന്തായാലും സഭാ തലത്തിലും, രാഷ്ട്രീയ തലത്തിലും ഉണ്ടായ ഉന്നത ഇടപെടലിനെ തുടര്‍ന്ന് പിന്നീട് സെന്‍റ് ജോസഫിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് തിരശീല വീണു.

സെന്‍റ് ജോസഫില്‍ എസ്എഫ്ഐ ആയിരുന്നെങ്കില്‍ കര്‍ദിനാള്‍ സ്ക്കൂളില്‍ കെ.എസ്.യു യൂണിറ്റാണ് ഉണ്ടാക്കിയത്. ഭാരത മാതാ കോളേജില്‍ നിന്ന് സമരം നടത്തുന്നവര്‍ ജാഥയായി മുദ്രാവാക്യം വിളിച്ച് ജഡ്ജ്മുക്കിലെത്തും. മുദ്രാവാക്യത്തിന്‍റെ വിളിയുടെ ആവേശം കര്‍ദിനാളിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായി. ത്യക്കാക്കരയിലെ കോണ്‍ഗ്രസ് നേതാക്കളായ ജി രവിയും, വിശ്വനാഥനും കര്‍ദിനാളിലെ വിദ്യാര്‍ത്ഥിയും മാഹി സ്വദേശിയും, ത്യക്കാക്കരയില്‍ താമസക്കാരനുമായ സുരേഷ് കുമാര്‍ കെ ആറിനേയും ഹരിദാസിനേയും (കണ്ണംകുളം) കൊണ്ട് കര്‍ദിനാളില്‍ യൂണിറ്റുണ്ടാക്കി. ഇരുപത്തഞ്ച് പൈസ വീതം കുട്ടികളില്‍ നിന്ന് വാങ്ങി കെ.എസ്.യുവില്‍ അംഗത്ത്വം എടുപ്പിച്ചു.

Also read:  കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് എറണാകുളത്ത്

ഒരു സമര തലേന്ന് സന്ധ്യാ സമയത്ത് വിശ്വനാഥനും, ജി രവിയും, സുരേഷും, ഹരിദാസും കര്‍ദിനാള്‍ സ്ക്കൂള്‍ പടിക്കല്‍ കെഎസ്യുവിന്‍റെ നീല കൊടി ഉയര്‍ത്തി. പിറ്റേന്ന് ഭാരത മാതയിലെ കെ.എസ്.യു വിദ്യാര്‍ത്ഥികളുടെ സഹകരണത്തില്‍ കര്‍ദിനാള്‍ സ്ക്കൂളിലെ സമരം വിജയിപ്പിച്ചു. സുരേഷും, ഹരിദാസും കൂട്ടരും മുദ്രാവാക്യം വിളിച്ചു. തൊട്ട് പിറ്റേന്ന് അടിയന്തിര പിടിഐ യോഗം വിളിച്ച് ഹെഡ്മാഷ് വി ജെ പാപ്പുസാര്‍ സ്ക്കൂളില്‍ രാഷ്ട്രീയം വേണമോ എന്ന് ചോദിച്ചു. വേണ്ടെന്ന് പറഞ്ഞ കൂട്ടത്തില്‍ കൊടി നാട്ടിയ ജി രവിയും ഉണ്ടായിരുന്നു എന്നതാണ് രസകരം. സുരേഷിനെ മൂന്ന് ദിവസത്തേയ്ക്ക് സസ്പെന്‍റ് ചെയ്തു. പിടിഐ യോഗത്തില്‍ പങ്കെടുത്ത സുരേഷിന്‍റെ പിതാവടയ്ക്കമുള്ളവര്‍ ചേര്‍ന്ന് സ്ക്കൂളിന് മുന്നില്‍ കുത്തിയ കൊടി മരം പിഴുതെറിഞ്ഞു. അതോടെ കര്‍ദിനാളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും തിരശീല വീണു.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »