കുഞ്ഞുഞ്ഞ്-കുഞ്ഞാപ്പ: അച്ചുതണ്ടും ചെന്നിത്തലയും

ummen-chandy

കെ.പി സേതുനാഥ്

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവുമാണ് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇന്നലെ മുതല്‍ നിറഞ്ഞുനില്‍ക്കുന്നത്. സിപിഐഎമ്മും ബിജെപിയും പരോക്ഷമായെങ്കിലും ഈ രണ്ടു സംഭവങ്ങളുടെയും രാഷ്ട്രീയപ്രസക്തിയെ ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ക്ക് ഇതിനകം തുടക്കമിട്ടു കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി അടുത്ത കേരള മുഖ്യമന്ത്രി എന്ന വ്യാഖ്യാനമാണ് സംഘപരിവാറിന്റെ സൈദ്ധാന്തികനായ ഹരി. എസ്. കര്‍ത്ത നടത്തിയിട്ടുള്ളത്. സിപിഎമ്മിലെ പിണറായി വിഭാഗത്തിന്റെ രഹസ്യ പിന്തുണ കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടാവുമെന്നും തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ കര്‍ത്ത ചുണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സും, ലീഗും തമ്മില്‍ സീറ്റുകളുടെ കാര്യത്തില്‍ നേരിയ അന്തരം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇപ്പോഴത്തെ ദുര്‍ബലാവസ്ഥയില്‍ ലീഗിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ലെന്നുമാണ്, സി.എച്ച്. മുഹമ്മദ് കോയക്ക് ശേഷം ആദ്യമായി കേരളത്തില്‍ ഒരു ലീഗ് നേതാവ് മുഖ്യമന്ത്രിയാവും എന്ന തന്റെ വാദത്തിന്റെ അടിസ്ഥാനമായി കര്‍ത്ത മുന്നോട്ടുവയ്ക്കുന്ന ന്യായം. ഇപ്പോഴത്തെ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 21-ഉം ലീഗിന് 18-ഉം അംഗങ്ങളാണുള്ളത്. വെറം മൂന്നു പേരുടെ ഭൂരിപക്ഷം മാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത് എന്ന യുക്തി ഇതിനായി അദ്ദേഹം ഉയര്‍ത്തുന്നു. എന്നാല്‍ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38-സീറ്റുകളുമായി യുഡിഎഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ്സിന് ലീഗിനേക്കാള്‍ 18 എംഎല്‍എ-മാര്‍ കൂടുതലുണ്ടായിരുന്നു എന്ന കാര്യം സൗകര്യപൂര്‍വ്വം അദ്ദേഹം മറന്നതായിരിക്കും. മുഖ്യമന്ത്രി സ്ഥാനം നല്‍കി കുഞ്ഞാലികുട്ടിയെ കേരളത്തിലേക്കു വരവേല്‍ക്കാനുള്ള സംഘപരിവാര്‍ സൈദ്ധാന്തികന്റെ പ്രചോദനമെന്താവും?

Also read:  എം.ൽ.എ.മാർ വിപ്പ് ലംഘിച്ചാൽ നടപടിയെന്ന് ജോസ്.കെ.മാണി

ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനും മുമ്പ് സിപിഎം-ന്റെ ജിഹ്വയായ ദേശാഭിമാനിയില്‍ കുഞ്ഞാലി കുട്ടിയുടെ മടങ്ങിവരവിനെ പറ്റിയുളള വിലയിരുത്തലും പരിശോധിക്കേണ്ടതുണ്ട്. കുഞ്ഞാലി സാഹിബിന്റെ വരവോടെ ഉമ്മന്‍ ചാണ്ടി-കുഞ്ഞാലി കുട്ടി അച്ചുതണ്ട് യുഡിഎഫില്‍ രൂപപെട്ടുവെന്നും അത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ദുര്‍ബലമാക്കിയെന്നുമാണ് ദേശാഭിമാനിയുടെ രാഷ്ട്രീയ ലേഖകനായ ശ്രീകണ്ഠന്റെ വിലയിരുത്തല്‍. ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം ഇതോടെ ഒരു വഴിക്കായെന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍ 2011-ലേതു പോലെ കുഞ്ഞൂഞ്ഞ്-കുഞ്ഞാലി ഐക്യം യുഡിഎഫില്‍ ശക്തമാവും എന്നാണ് ദേശാഭിമാനിയുടെ പക്ഷം. മരണമടഞ്ഞതിനാല്‍ കുഞ്ഞുമാണി ഇല്ല. മാത്രമല്ല അദ്ദേഹത്തിന്റെ പുത്രന്‍ ജോസ്.കെ.മാണി യുഡിഎഫില്‍ നിന്നും പുറത്തായതുമാണ് ഈ വിലയിരുത്തല്‍ തിരക്കഥകളിലെ ഇതുവരെയുള്ള ഏക ട്വിസ്റ്റ്. കര്‍ത്തയുടെ പോസ്റ്റും, ദേശാഭിമാനിയുടെ വാര്‍ത്തയും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു സുപ്രധാന തീം എന്തായിരിക്കുമെന്ന ദിശാസൂചിക അവ രണ്ടും പ്രദാനം ചെയ്യുന്നു. ന്യുനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന്റെ ബലത്തില്‍ മുസ്ലീം ലീഗ് കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളെ ഒരു പോലെ നിയന്ത്രിക്കുന്നവെന്ന സംഘപരിവാര്‍ വ്യാഖ്യാനം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കര്‍ത്ത കുഞ്ഞാലി കുട്ടി മുഖ്യമന്ത്രിയാവും എന്ന കണ്ടെത്തല്‍ നടത്തുന്നത്. കോണ്‍ഗ്രസ്സിന്റെ ഹിന്ദു വോട്ടുകളില്‍ പരമാവധി ചോര്‍ച്ച ഉറപ്പുവരുത്തി കേരളത്തില്‍ ഹിന്ദു-മുസ്ലീം ധ്രുവീകരണം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ് കര്‍ത്തയുടെ ലക്ഷ്യം. യുഡിഎഫിലും, എല്‍ഡിഎഫിലും കുഞ്ഞാലി കൂട്ടി ഒരു പോലെ സ്വീകാര്യനാണെന്ന വിലയിരുത്തല്‍ ഇതിന്റെ ഭാഗമാണ്.

Also read:  സിപിഎം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലും വ്യാപിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

മുസ്ലീം വോട്ടുകളുടെ ഏകീകരണത്തെ പറ്റിയുള്ള ഉത്ക്കണ്ഠകള്‍ ദേശാഭിമാനിയുടെ വിലയിരുത്തലും പരോക്ഷമായി പങ്കു വെയ്ക്കുന്നു. മറ്റ് മുസ്ലീം സംഘടനകളുടെ പിന്തുണ ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞാലി കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിയതെന്ന വാദമാണ് ദേശാഭിമാനി റിപോര്‍ട്ടിലെ പ്രധാന ഊന്നല്‍. ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ പേരെടുത്തു പറയുന്ന റിപോര്‍ട് പറയാതെ പറയുന്നത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന്റെ സാധ്യതകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റും യുഡിഎഫ് നേടിയതിനുള്ള ഒരു പ്രധാനകാരണം നൂനപക്ഷ വോട്ടുകളുടെ അസാധാരണമായ കേന്ദ്രീകരണം ആണെന്ന വിലയിരുത്തല്‍ സിപിഎം നേരത്തെ തന്നെ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന ധാരണയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷം ഒന്നടങ്കായി യുഡിഎഫിനു വോട്ടു ചെയ്യാനിടയായ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എന്നു മാത്രമല്ല കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിലെ അനിശ്ചിതത്വും, പ്രതിസന്ധിയും പഴയതുപോലെ പൂര്‍ണ്ണമായും കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ അര്‍പ്പിക്കുവാന്‍ മുസ്ലീം ന്യുനപക്ഷത്തിനെ പ്രേരിപ്പിക്കുമെന്നു കരുതാനാവില്ല. ഈയൊരു സാഹചര്യത്തില്‍ മുസ്ലീം ന്യുനപക്ഷ വോട്ടുകളില്‍ സംഭവിക്കുന്ന ചെറിയ ഇടിവുപോലും കോണ്‍ഗ്രസ്സിനും, ലീഗിനും ആത്മഹത്യപരമായിരിക്കും. കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം യുഡിഎഫില്‍ നിന്നും പുറത്തായത് മധ്യകേരളത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതം എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ലാത്ത സാഹചര്യത്തില്‍ മുസ്സീം ന്യൂനപക്ഷ വോട്ടിന്റെ പ്രസക്തി വളരെ കൂടുതലാണ്.

Also read:  മറനീക്കി പുറത്തു വരുന്ന കോൺഗ്രസ്സിലെ ഭിന്നത: ഘടകകക്ഷികൾക്ക് പരാതി

യുഡിഎഫിന്റെ മുസ്ലീം വോട്ടുകളില്‍ ശോഷണമൊന്നും സംഭവിക്കാതിരിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലി കുട്ടിയുടെ മടങ്ങി വരവ് എന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലീം സമുദായത്തിലെ വിവിധ അധികാര ബ്ലോക്കുകളുമായി വേണ്ട നിലയിലുള്ള ഡീലുകള്‍ ഉറപ്പിക്കുന്നതിന് ലീഗ് നേതൃത്വത്തില്‍ മറ്റൊരാളില്ല. നിയമ സഭ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ മടങ്ങിവരവിന് തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം കുഞ്ഞൂഞ്ഞ്-കുഞ്ഞാപ്പ അച്ചുതണ്ട് തികച്ചും അഭികാമ്യമാവും. ഈ പുതിയ സംഭവവികാസങ്ങളോടെ സംസ്ഥാന കോണ്‍ഗ്രസ്സിലെ ശാക്തിക ചേരികള്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുമെന്നു കാര്യത്തില്‍ സംശയമില്ല.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »