സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കോവിഡ് ബാധ സ്ഥിരീകരിരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.മരണശേഷം നടത്തിയ കോവിഡ് പരിശോധനയിൽ ത്രേസ്യാമ്മയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 14-ാം വാർഡിലായിരുന്നു ഇവരുടെ താമസം.
ഇതോടെ, സംസ്ഥാനത്ത് ഇന്ന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2 ആയി . കാസർകോടായിരുന്നു ആദ്യത്തെ മരണം. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചിലരുടെ മരണത്തിന് ശേഷം കോവിഡ് സ്ഥിരീകരിക്കുന്നത് ഗവന്മെന്റിന്റെ കണക്കിൽ പെടാത്തതിനെക്കുറിച്ചു ആക്ഷേപം നിലനിൽക്കുന്നുണ്ട്.











