ജമ്മു കശ്മീരിൽ 4 ജി ഇന്റെർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു. ആഗസ്റ്റ് 16 മുതൽ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4 ജി സേവനങ്ങൾ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും കേന്ദ്ര സുപ്രീം കോടതിയിൽ അറിയിച്ചു.
സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് 4 ജി സേവനങ്ങൾ പൂർണ്ണമായി പുനസ്ഥാപിക്കില്ല. പരീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ നിലവിൽ വന്ന ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്റെര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്.











