ഹോമിയോ പ്രതിരോധ മരുന്ന്‌ ശാസ്‌ത്രീയമാണോ?

കോവിഡിന്‌ ഹോമിയോ പ്രതിരോധ മരുന്ന്‌ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ നമ്മുടെ സംസ്ഥാനത്ത്‌ ഒരു തര്‍ക്കം നടക്കുകയാണ്‌. ഹോമിയോ പ്രതിരോധ മരുന്ന്‌ ഫലപ്രദമാണെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ വാക്കുകളാണ്‌ തര്‍ക്കത്തിന്‌ ഇപ്പോള്‍ ചൂട്‌ പകര്‍ന്നിരിക്കുന്നത്‌. കോവിഡിനെ തുരത്താനുള്ള ശ്രമത്തില്‍ ലോക ആരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രോട്ടോകോള്‍ പിന്തുടരുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന സര്‍ക്കാരിലെ ആരോഗ്യമന്ത്രിയാണ്‌ ഇത്തരമൊരു നിലപാട്‌ കൈകൊണ്ടിരിക്കുന്നത്‌.

കൊറോണയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിലുള്ള അക്ഷീണ യത്‌നത്തിലാണ്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. ആര്‌ ആദ്യം വാക്‌സിന്‍ ജനങ്ങള്‍ക്കിടയിലേക്ക്‌ എത്തിക്കുമെന്ന കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു മത്സരം തന്നെയുണ്ട്‌. ദീര്‍ഘമായ സമയം ആവശ്യമായി വരുന്ന വാക്‌സിന്‍ പരീക്ഷണമാണ്‌ വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്‌. അന്തിമഘട്ട പരീക്ഷണവും വിജയകരമായാല്‍ മാത്രമേ അത്‌ വിപണിയിലെത്തിക്കാനാകൂ. യാതൊരു സുതാര്യതയുമില്ലാത്ത റഷ്യയില്‍ പരീക്ഷണം വിജയകരമാണെന്നാണ്‌ അവകാശവാദമെങ്കിലും വാക്‌സിന്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ്‌ അവര്‍ തന്നെ പറയുന്നത്‌.

Also read:  അഹമ്മദാബാദ് കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 8 രോഗികള്‍ മരിച്ചു

ആധുനിക വൈദ്യശാസ്‌ത്രത്തിനു കീഴില്‍ വാക്‌സിനും പ്രതിരോധ മരുന്നുമൊക്കെ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും ദീര്‍ഘമായ കാലയളവ്‌ നിര്‍ബന്ധമാണ്‌. കാലയളവ്‌ സംബന്ധമായ നിബന്ധനയില്‍ വെള്ളം കലര്‍ത്തി മരുന്ന്‌ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക സാധ്യമല്ല. അതേ സമയം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്നതും ആരോഗ്യമന്ത്രി തന്നെ ശുപാര്‍ശ ചെയ്യുന്നതുമായ ഹോമിയോ പ്രതിരോധ മരുന്ന്‌ ഇത്തരത്തിലുള്ള ഏതെങ്കിലും പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണോ ഉപയോഗിക്കപ്പെടുന്നതെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. ആധുനിക വൈദ്യശാസ്‌ത്രത്തിന്‌ ബാധകമായ ക്ലിനിക്കല്‍ ട്രയല്‍ ഹോമിയോപതി പോലുള്ള ബദല്‍ ചികിത്സാ മാര്‍ഗങ്ങള്‍ക്ക്‌ ബാധകമല്ലെന്നാണോ അത്‌ ശുപാര്‍ശ ചെയ്യുന്നവരുടെ വാദം?

ഹോമിയോപതി പത്തനംതിട്ട ഡിഎംഒ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ്‌ പ്രതിരോധ മരുന്ന്‌ ഫലപ്രദമാണെന്ന്‌ ശാസ്‌ത്ര അധ്യാപിക കൂടിയായ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടത്‌. കുറച്ചു പേരില്‍ നടത്തിയ മരുന്ന്‌ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ ഈ പഠനം നടന്നിട്ടുണ്ടാകുക. വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയത്‌ കുറെ പേരില്‍ അത്‌ വിജയകരമാണെന്ന വിലയിരുത്തലോടെയാണ്‌. രണ്ടാം ഘട്ടം വിജയകരമായതു കൊണ്ടു മാത്രം അത്‌ ഉപയോഗയോഗ്യമാണെന്ന നിഗമനത്തിലെത്താറില്ല. രണ്ടാം ഘട്ടത്തില്‍ നടത്തിയതിനേക്കാള്‍ പല മടങ്ങ്‌ ആള്‍ക്കാരില്‍ പരീക്ഷിക്കുകയാണ്‌ മൂന്നാമത്തെ ഘട്ടത്തില്‍ ചെയ്യുന്നത്‌. അതും വിജയകരമായാല്‍ മാത്രമേ വാക്‌സിന്‌ അനുമതി ലഭിക്കുകയുള്ളൂ.

Also read:  കോവിഡ് വ്യാപനം: രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു

ആധുനിക വൈദ്യശാസ്‌ത്രത്തില്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രക്രിയ ഇങ്ങനെയാണെന്നിരിക്കെ ഒരു ഡിഎംഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹോമിയോ പ്രതിരോധ മരുന്ന്‌ ഉപയോഗിക്കാവുന്നതാണെന്ന്‌ ഒരു ആരോഗ്യമന്ത്രി പറയുന്നത്‌ ശാസ്‌ത്രീയമായ മാനദണ്‌ഡങ്ങളെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണ്‌. വൈദ്യശാസ്‌ത്രത്തില്‍ ഏറെ പുരോഗമിച്ച രാജ്യങ്ങളില്‍ നടക്കുന്ന ആസൂത്രിതവും ശാസ്‌ത്രീയവുമായ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക്‌ ബദലാണോ കേരളത്തിലെ ഒരു ഡിഎംഒ നടത്തിയ പഠനം?

Also read:  മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡെങ്കിപനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയങ്ങളിലൊക്കെ ഹോമിയോ പ്രതിരോധ മരുന്ന്‌ ഫലപ്രദമാണെന്ന അവകാശവാദത്തോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അവയുടെ വിതരണം നടക്കാറുണ്ട്‌. ഈ അവകാശവാദത്തിന്‌ ഏതെങ്കിലും പഠനത്തിന്റെ പിന്‍ബലമുണ്ടോ എന്നറിവില്ല. പ്രതിരോധ മരുന്ന്‌ വിതരണം ചെയ്യുന്നതിന്‌ മുമ്പുള്ള പഠനങ്ങള്‍ ഒരു ശാസ്‌ത്രശാഖക്ക്‌ മാത്രം ബാധകമാവുകയും മറ്റുള്ള ശാഖകളില്‍ `തോന്നുംപടി കുറിപ്പടി’ എന്നുമാണ്‌ സ്ഥിതിയെങ്കില്‍ അത്‌ എന്തു മാത്രം അനാരോഗ്യകരമായ പ്രവണതയാണെന്ന്‌ ആരോഗ്യമന്ത്രി തിരിച്ചറിയണം. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ശാസ്‌ത്രബോധം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പോലുള്ള സ്വതന്ത്ര സംഘടനകള്‍ക്ക്‌ ഈ വിവാദത്തോടുള്ള നിലപാട്‌ എന്താണെന്ന്‌ അറിയാനും ശാസ്‌ത്രകുതുകികള്‍ക്ക്‌ താല്‍പ്പര്യമുണ്ടാകും.

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »