English हिंदी

Blog

hajj 1

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡ് കാലത്തെ ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം എന്നതാണെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രഖ്യാപിച്ചിരുന്നു.

Also read:  മണി ചെയിന്‍ മോഡല്‍ തട്ടിപ്പ് ; കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

Also read:  വാല്യു ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍...

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആരോഗ്യ ചട്ടങ്ങള്‍ ദേശീയ പരിവര്‍ത്തന പദ്ധതി (എന്‍.ടി.പി) തയാറാക്കി വരികയാണ്. ദുല്‍ഹജ്ജ് മാസത്തിന് മുമ്പായി മക്കയിലെയും മദീനയിലെയും താമസക്കാരില്‍ 60 ശതമാനത്തിനും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ ഈ വര്‍ഷം ഹജ്ജിന് പരിഗണിക്കില്ല.

18 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കുക. തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് അംഗീകൃത ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ് പരിശോധന നടത്തിയ രേഖ സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. മാസ്‌ക് ധരിക്കുന്നതും ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനും തീര്‍ഥാടകര്‍ ബാധ്യസ്ഥ രായി രിക്കും.

Also read:  മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തീര്‍ഥാടകരെ സേവിക്കാനെത്തുന്നവരും ഹജ്ജിനിടെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നവരും ഉദ്യോഗസ്ഥരും തങ്ങളുടെ സേവനം ആരംഭിക്കുന്നതിന് ചുരുങ്ങിയത് ഒരാഴ്ചമുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.