English हिंदी

Blog

change in labor law in saudi

സൗദിയില്‍ പുതിയ തൊഴില്‍ നിയമത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനു സരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. തൊ ഴില്‍ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്ന രീതിയാണ് നിലവില്‍ വന്നിരിക്കുന്നത്

സൗദി: സൗദിയില്‍ പുതിയ തൊഴില്‍ നിയമത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. തൊഴില്‍ നിയമലംഘനങ്ങ ള്‍ക്ക് വലിയ പിഴ ഈടാക്കുന്ന രീതിയാണ് നിലവില്‍ വന്നിരിക്കുന്നത്. ഓരോ നിയമലംഘനങ്ങള്‍ക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. തൊഴില്‍ നിയമ ലംഘനങ്ങളെ കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായാണ് പിഴ പുതുക്കിയതെന്ന് മന്ത്രി അഹ്‌മദ് അല്‍ റാജിഹി അറിയിച്ചു.

സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം നേരത്തേ നിശ്ചയിച്ചു നല്‍കിയ തൊഴിലാളികളു ടെ തൊഴില്‍ സംരക്ഷണം, സുരക്ഷ, ആരോഗ്യസംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങ ള്‍ ലംഘിച്ചാല്‍ കനത്ത പിഴ അടക്കേണ്ടി വരും. നിയമം ലംഘിച്ചാല്‍ ആദ്യത്തെ വിഭാഗത്തിന് 10,000 റി യാലും,രണ്ടാം വിഭാഗത്തിന് 5,000 റിയാലും, മൂന്നാം കാറ്റഗറിയിലുള്ളവര്‍ക്ക് 2,500 റിയാലും ആണ് പിഴ ഈടാക്കുക. അന്‍പതോ അതില്‍ കൂടുതലോ സ്ത്രീ തൊഴിലാളികള്‍ ഉള്ള സ്ഥാപനത്തില്‍ ശിശു സംരക്ഷ ണത്തിനും അവരെ സംരക്ഷിക്കാനുമായി നഴ്‌സറി സംവിധാനം ഒരുക്കിയിരിക്കണം. തൊഴില്‍ വിസകള്‍ വില്‍ക്കുകയോ, വിസ വില്‍ക്കാന്‍ ഇടയാക്കുകയോ ചെയ്താല്‍ 20,000 റിയാല്‍ പിഴ ഈടാക്കും. എല്ലാ വിഭാ ഗം സ്ഥാപനങ്ങള്‍ക്കും 20,000 റിയാല്‍ തന്നെയായിരിക്കും പിഴ.

കൂടാതെ ജീവനക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് നല്‍കാതിരുന്നാലും പിഴ ഈടാക്കും. ചെ റു സ്ഥാപനങ്ങള്‍ക്ക് 3000 റിയാല്‍ ആണ് പിഴ. ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 5,000 റിയാലും വലിയ സ്ഥാപ നങ്ങള്‍ക്ക് പതിനായിരവുമായിരിക്കും പിഴ നല്‍കേണ്ടി വരും.

15 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ജോലിക്കുനിര്‍ത്തിയാല്‍ വലിയ പിഴയാണ് നല്‍കേണ്ടി വരിക. ചെറുസ്ഥാപനങ്ങള്‍ക്ക് 20,000 റിയാലും, ഇടത്തരം സ്ഥാപനങ്ങള്‍ക്കും, ഉയര്‍ന്ന സ്ഥാപനങ്ങള്‍ക്കും 10, 000 റിയാലുമാണ് പിഴ.ജോലി സമയത്ത് ഇരിക്കാന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ കസേരകള്‍ നല്‍കണം. നല്‍കാത്ത സ്ഥാപനങ്ങള്‍ പിഴ അടക്കേണ്ടി വരും. ചെറു സ്ഥാപനങ്ങള്‍ 3,000 റിയാലും, ഇടത്തരം സ്ഥാ പനങ്ങള്‍ 2,000 റിയാലും, ഉയര്‍ന്ന സ്ഥാപനങ്ങള്‍ 10,000 റിയാല്‍ പിഴ ചുമത്തും.

  • ജീവനക്കാരുടെ ശമ്പളം വൈകിയാല്‍ സ്ഥാപനത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാ വര്‍ക്കും 3000 റിയാല്‍ പിഴ ചുമത്തുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്.
  • രാത്രി ജോലിയില്‍ നിന്ന് ഒഴിവുള്ളവരെ ഈ സമയങ്ങളില്‍ ജോലിയെടുപ്പിച്ചാല്‍  5000 റിയാലാണ് പിഴ ഈടാക്കുന്നത്.

പ്രസവ ശേഷമുള്ള ആദ്യ ആറാഴ്ചയ്ക്കിടയില്‍ ജോലി ചെയ്യിച്ചാല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും പിഴ ഈടാക്കും. 10,000 റിയാലാണ് പിഴ ഈടാക്കുക. വനിതാ ജീവനക്കാര്‍ക്കും, പുരുഷന്‍മാര്‍ക്കും പ്രാര്‍ഥനയ്ക്കും വിശ്രമത്തിനും സംവിധാനം ഏര്‍പ്പെടുത്തണം. നിയമം ലംഘിച്ചാല്‍ ആദ്യത്തെ വിഭാഗത്തിന് 10,000 റിയാലും, രണ്ടാം വിഭാഗത്തിന് 5,000 റിയാലും, മൂന്നാം കാറ്റഗറിയിലുള്ള വര്‍ക്ക് 2,500 റിയാലും ആണ് പിഴ ഈടാക്കുക.