സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘങ്ങൾക്കെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2017-ൽ രൂപീകരിച്ച കമ്മീഷൻ 2019-ൽത്തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടും 5 വർഷത്തോളം അത് പുറത്തു വിടാതിരുന്നത് തന്നെ പല ഉന്നതരേയും സംരംക്ഷിക്കാനാണ്. ഇപ്പോഴും പീഢിപ്പിച്ചവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഈ വിഷയത്തിൽ തെറ്റ് ചെയ്ത മുഴുവൻ പേർക്കും മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണം. സിനിമാ മേഖലയിലെ അസംഘടിത വിഭാഗങ്ങൾ നേരിടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണകളും നൽകുവാൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ തയ്യാറാണ് എന്നും ദേശീയ പ്രസിഡൻ്റ് പ്രകാശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
