സര്‍ക്കാരുകള്‍ പ്രവാസി വിരുദ്ധത വെടിയണം

1990ലെ ഗള്‍ഫ്‌ യുദ്ധ കാലത്ത്‌ കുവൈത്തില്‍ കുടുങ്ങി പോയ ഒന്നര ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരെ വി.പി.സിംഗ്‌ സര്‍ക്കാര്‍ നാട്ടിലേക്ക്‌ എത്തിക്കാനായി നിര്‍വഹിച്ച അസാധാരണമായ ദൗത്യം ഒരു പക്ഷേ സ്വതന്ത്രേന്ത്യയുടെ നയതന്ത്ര ബന്ധങ്ങളുടെ ചരിത്രത്തില്‍ എക്കാലവും തിളങ്ങുന്ന ഒരു അധ്യായമായിരിക്കും. അന്ന്‌ 59 ദിനങ്ങള്‍ കൊണ്ടാണ്‌ ഒന്നര ലക്ഷത്തിലധികം പേരെഇന്ത്യയിലേക്ക്‌ എത്തിച്ചത്‌. തന്ത്രജ്ഞതയും സമയോചിതമായി ഇടപെടാനുള്ള ബുദ്ധികൂര്‍മതയും കൊണ്ട്‌ സാധ്യമാക്കിയ ഈ ദൗത്യം പൂര്‍ത്തീകരിക്കുമ്പോള്‍ ഒരു ചില്ലി കാശ്‌ പോലും സര്‍ക്കാര്‍ വിദേശ ഇന്ത്യക്കാരില്‍ നിന്നും വാങ്ങിയിരുന്നില്ല.

30 വര്‍ഷം മുമ്പത്തെ ഈ ദൗത്യത്തെ കുറിച്ച്‌ ഇപ്പോള്‍ ഓര്‍ക്കുന്നത്‌ കോവിഡ്‌ പ്രതിസന്ധിയെ തുടര്‍ന്ന്‌ ഗള്‍ഫില്‍ കുടുങ്ങി പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന തികഞ്ഞ അലംഭാവത്തിന്റെ പശ്ചാത്തലത്തിലാണ്‌. കൊറോണയുമായി മല്ലിടുന്ന മനുഷ്യരെ നാട്ടിലെത്തിക്കാന്‍ യുദ്ധകാലത്തേതിന്‌ സമാനമായ സന്നാഹങ്ങള്‍ സര്‍ക്കാര്‍ ഒരുക്കേണ്ട സമയത്താണ്‌ ഈ തികഞ്ഞ അലംഭാവം കാണിക്കുന്നത്‌ എന്നത്‌ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്‌.

Also read:  അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്ദാനവുമായി കമല്‍ ഹാസന്‍

ഗള്‍ഫ്‌ യുദ്ധ കാലത്ത്‌ പ്രവാസികളുമായി അഞ്ഞൂറോളം തവണ വിമാനങ്ങള്‍ നാട്ടിലേക്ക്‌ പറന്നപ്പോള്‍ അതില്‍ സഞ്ചരിച്ചവരെ സര്‍ക്കാര്‍ ചെലവിലാണ്‌ നാട്ടില്‍ തിരിച്ചെത്തിച്ചത്‌. സമാനമാം വിധം സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇപ്പോഴും സാധിക്കും. എമിഗ്രേഷന്‍ ഫീസ്‌ ഇനത്തിലും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വളരെ വലിയ തുകയാണ്‌ പ്രവാസികളില്‍ നിന്നും ഈടാക്കിയിട്ടുള്ളത്‌. ഈ തുക മറ്റൊരു ആവശ്യത്തിനും വിനിയോഗിക്കുന്നില്ല. ഇതുപോലുള്ള അടിയന്തിര സാഹചര്യങ്ങളിലാണ്‌ പ്രവാസികളുടെ കൈയില്‍ നിന്നും വിവിധ ഇനങ്ങളിലായി പതിറ്റാണ്ടുകളായി പിരിച്ചെടുത്ത തുക വിനിയോഗിക്കേണ്ടത്‌.

Also read:  200 പുതിയ വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ; കേരളത്തിന് റെയിൽവേ വിഹിതം 3,042 കോടി

പ്രവാസികളോട്‌ ഒരു സൗജന്യവും സര്‍ക്കാര്‍ കാട്ടേണ്ടതില്ല. അവരില്‍ നിന്നും ശേഖരിച്ച തുക തന്നെ ഉപയോഗിച്ച്‌ ഈ ദൗത്യം പൂര്‍ത്തിയാക്കാവുന്നതാണ്‌. പക്ഷേ വി.പി.സിംഗും അന്നത്തെ വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്‌റാളും കാട്ടിയ ഉദാര മനോഭാവവും തന്ത്രജ്ഞതയും മോദിയുടെയും രാജ്‌നാഥ്‌ സിംഗിന്റെയും സമീപനത്തില്‍ ശകലം പോലും പ്രകടമാകുന്നില്ല.

കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്താന്‍ ഭരണതലത്തിലുള്ള ആരും തയാറാകുന്നില്ല. ഇതിനായി യാതൊരു വിധത്തിലുള്ള സമ്മര്‍ദവും കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുന്നില്ല. ഇടയ്‌ക്കിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്‌ അദ്ദേഹം വാ തുറയ്‌ക്കുന്നത്‌. എന്തിനാണ്‌ ഇങ്ങനെയൊരു കേന്ദ്രമന്ത്രി എന്ന്‌ ചോദിക്കേണ്ട ഗതികേട്‌.

Also read:  മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും. നോര്‍ക്ക പോലുള്ള ഏജന്‍സികളുമായി സഹകരിച്ച്‌ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ അവിടുത്തെ മലയാളികളായ വ്യവസായികള്‍ തയാറാകുമെന്നാണ്‌ പ്രതീക്ഷ. അതിന്‌ പക്ഷേ അവരുടെയൊക്കെ സുഹൃത്ത്‌ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്‌. പക്ഷേ പ്രവാസികളോട്‌ സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകുന്നില്ല.

പ്രവാസികളോട്‌ യാതൊരു അനുഭാവവുമില്ലാത്ത സമീപനം ഇത്തരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്‌ അവര്‍ ഒരു വോട്ട്‌ ബാങ്ക്‌ അല്ല എന്നതു കൊണ്ടു മാത്രമാണ്‌. വോട്ടവകാശം ഇല്ലാത്തവന്‌ സഹായം നല്‍കിയിട്ട്‌ എന്തു പ്രയോജനം എന്ന ചിന്ത സര്‍ക്കാര്‍ നേതൃത്വങ്ങളെ ഭരിക്കുന്നുണ്ടാകണം. മനുഷ്യത്വ ഹീനമായ സമീപനമാണ്‌ ഇതെന്നേ പറയാനാകൂ….

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »