English हिंदी

Blog

മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വിമ ത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ മഹാ രാ ഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. ഏക് നാഥ് ഷിന്‍ഡെയെ വിമ ത വിഭാഗം പുതിയ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിച്ചു.

ഗുവാഹത്തി : മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വി മത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍ എമാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. ഏക് നാഥ് ഷിന്‍ഡെയെ വിമത വിഭാഗം പുതിയ നി യമ സഭ കക്ഷി നേതാവായി പ്രഖ്യാപിച്ചു.ഭ ര ത് ഗോഗാബാലെയെ ചീഫ് വിപ്പായി നിയമിച്ചു. ഇത് വ്യക്ത മാക്കി ഡെപ്യൂട്ടി സ്പീക്കര്‍ക്ക് വിമത വിഭാഗം കത്ത് നല്‍ കി.ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ ഷി ന്‍ഡെ സമയം ചോദിച്ചു.

അതിനിടെ, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് വൈകിട്ട് അഞ്ചിന് വിളിച്ച എം എല്‍എമാരുടെ യോഗം അസാധുവാണെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ശിവസേനയില്‍ പിളര്‍പ്പ് ആസന്നമായി.

മഹാരാഷ്ട്ര ഭരിക്കുന്ന സഖ്യത്തിലെ പ്രധാനിയായ എന്‍സിപി, എത്രയും വേഗം മുംബൈയിലെത്താ ന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.2019ല്‍ ഷിന്‍ഡെയെ നി യമസഭാകക്ഷി നേതാവാ യി തെരഞ്ഞെടുത്തതാണെന്നും അത് തുടരുമെന്നും വിമത എംഎല്‍എമാരുടെ കത്തില്‍ പറയു ന്നു. ഭരത് ഗോഗാവ്ലെയെയാണ് ചീഫ് വിപ്പായി ത ങ്ങള്‍ തെരഞ്ഞെടുത്തതെന്നും ശിവസേനക്കാര്‍ തന്നെയാണ് തങ്ങളെന്നും കത്തില്‍ പറയുന്നു.

മഹാരാഷ്ട്ര ബിജെപി മേധാവി ചന്ദ്രകാന്ത് പാട്ടീല്‍ നാല് എംഎല്‍എമാരുമായി ചാര്‍ട്ടേഡ് വിമാനത്തി ല്‍ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു. സൂറത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഇന്ന് അഞ്ച് മണിക്ക് മും ബൈയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാര്‍ക്ക് ശിവസേന അന്ത്യശാസനം നല്‍കിയത്. മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേ തൃത്വത്തില്‍ ചില എംഎല്‍എമാര്‍ വിമത നീക്കം നടത്തി അസമില്‍ തങ്ങുന്നതിനിടെയാണ് അന്ത്യശാസനം.